ആപ്പ്ജില്ല

പാലത്തായി പീഡനക്കേസ്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ 'വെർച്വൽ പെൺ പ്രതിഷേധം'

കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ ബിജെപി നേതാവായ അധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ വിവിധ മഹിളാ സംഘടനകളുടെ പ്രതിഷേധം.

Lipi 14 Jul 2020, 8:06 am
കണ്ണൂർ: പാലത്തായിയിൽ ബിജെപി നേതാവ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത ക്രൈംബ്രാഞ്ചിൻ്റെ അനാസ്ഥക്കെതിരെ പ്രമുഖ വനിത നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ 'വെർച്വൽ പെൺപ്രതിഷേധം'. പാലത്തായി പോക്സോ കേസിലെ മുഖ്യപ്രതി അറസ്റ്റുചെയ്യപ്പെട്ട് മൂന്നു മാസം പൂർത്തിയാകാറായിട്ടും കുറ്റപത്രം സമർപ്പിക്കപ്പെടാത്തത് പ്രതിയെ രക്ഷിച്ചെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മഹിളാ സംഘടനകൾ ആരോപിച്ചു.
Samayam Malayalam പ്രതി പത്മരാജൻ


Also Read: സമൂഹവ്യാപന ഭീതിയിൽ കണ്ണൂർ; 44 പേര്‍ക്ക് കൂടി കൊവിഡ്, ഡിഎസ്‌സി ജീവനക്കാര്‍ക്ക് രോഗം

മറ്റൊരാൾ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ ഇതുവരെ കുട്ടിയുടെ മൊഴി എടുക്കുകയോ എഫ്ഐആര്‍ ഇടുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ല. 90 ദിവസമായാൽ കുറ്റപത്രം സമർപ്പിക്കാതിരിക്കെ പ്രതിയായ പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. കുറ്റകരമായ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് വെർച്വൽ പെൺപ്രതിഷേധം. പെൺകുട്ടിക്ക് നീതി ലഭിക്കുവോളം ജാഗ്രത തുടരേണ്ടതുണ്ടെന്നും മഹിളാ സംഘടനകൾ ആവശ്യപ്പെട്ടു.

Also Read: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കണ്ണൂരിൽ മരിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് രോഗം സ്ഥിരീകരിച്ചു

കൂട്ടുപ്രതികളായ സംഘപരിവാർ നേതാക്കൾക്കെതിരെ അന്വേഷണം നടത്താതിരിക്കുന്നതും കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതും സർക്കാർ-സംഘപരിവാർ ഒത്തുകളിയുടെ സൂചനയാണ്. വനിതാ ശിശുക്ഷേമ വകുപ്പ് കൈയാളുന്ന മന്ത്രി ശൈലജ ടീച്ചർ തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാണ് കൈകൊള്ളുന്നത്. പ്രതി രക്ഷപ്പെടുവാനുള്ള സാധ്യതകളെ ഇല്ലാതാക്കുവാൻ സർക്കാറിന് ബാധ്യതയുണ്ട്. സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ കേരളം ശക്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് വെർച്ചൽ പെൺ പ്രതിഷേധത്തിൽ പങ്കെടുത്തവർ മുന്നറിയിപ്പ് നൽകി. ആലത്തൂർ എംപി രമ്യ ഹരിദാസ് സർക്കാറിൻ്റെ അനാസ്ഥയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

Also Read: കണ്ണൂരിൽ രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; 2 ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്

സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആമുഖ ഭാഷണം നടത്തി. എംഎസ്എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയ, അഡ്വ. കെ പി മറിയുമ്മ(വനിതാ ലീഗ്), ലതിക സുഭാഷ് (മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്), സോയ ജോസഫ് (മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി) ഇ. സി ആയിശ (ദേശീയ സെക്രട്ടറി, വെൽഫെയർ പാർട്ടി), ഗോമതി, അജിത (അന്വേഷി), എം സുൽഫത്ത്, ബിന്ദു അമ്മിണി, റാനിയ സുലൈഖ (സ്റ്റുഡൻെറ് ആക്ടിവിസ്റ്റ്), ചന്ദ്രിക കൊയ്ലാണ്ടി (വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി) തുടങ്ങി നാൽപതോളം പ്രമുഖ വനിതകൾ പ്രതിഷേധത്തിൽ സംസാരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്