കണ്ണൂര്‍: തളിപ്പറമ്പില്‍ ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍ക്കുന്നത് എക്സ്സൈസ് പിടികൂടി. എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. തളിപ്പറമ്പ് സ്വദേശി പി കെ ഷെഫീക്കിനെയാണ് തളിപ്പറമ്പ് എക്സസൈസ് അറസ്റ്റ് ചെയ്തത്. സര് സയ്യിദ് കോളേജിന് സമീപത്തെ ഇറച്ചിക്കടയുടെ മറവില്‍ ആയിരുന്നു മയക്കുമരുന്ന് വില്‍പ്പന. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ലക്ഷങ്ങള്‍ വിലയുള്ള 57.700 ഗ്രാം എംഡിഎംഎയുമായി ഫ്രഷ് ബീഫ് സ്റ്റാള്‍ ഉടമ തളിപ്പറമ്പ് സ്വദേശി ഷെഫീഖ് പിടിയിലാകുന്നത്.
ഷെഫീക്കിനെ കുറിച്ചു നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. മംഗളൂരു കേന്ദ്രീകരിച്ച് കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്നാണ് ഇയാള്‍ വില്പന നടത്തിവന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വന്‍മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് ഷെഫീക്കെന്ന് എക്സൈസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അഷ്റഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍ വിനേഷ് ടി വി മുഹമ്മദ് ഹാരിസ് കെ വനിതാ സിവില്‍ എക്സൈസ് രമ്യ പി എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News