ആപ്പ്ജില്ല

പിണങ്ങിപ്പോയ ഭാര്യയെ ഭയപ്പെടുത്താന്‍ മൊബൈലിൽ തൂങ്ങി മരിക്കുന്നത് ചിത്രീകരിച്ചു, കാല്‍ വഴുതി... കണ്ണൂരില്‍ യുവാവ് അബദ്ധത്തില്‍ മരണപ്പെട്ടു

ഭാര്യ വിവരം നൽകിയതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലീസ് വാതിൽ പൊളിച്ച് അകത്തു കയറി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു . മൃതദേഹം കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് മോർച്ചറിയിൽ .

Samayam Malayalam 25 Apr 2020, 2:37 pm
കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ നിന്നും പിണങ്ങിപ്പോയ ഭാര്യയെ ഭ ഭയപ്പെടുത്തി തിരികെ കൊണ്ടുവരുന്നതിനായി ലൈവായി തൂങ്ങിമരണം മൊബൈലിൽ പകർത്താനുള്ള ശ്രമത്തിനിടെ ഭർത്താവ് കാൽ വഴുതിവീണ് അബദ്ധത്തിൽ മരിച്ചു . പുളിമ്പറമ്പ് ജുമാ മസ്ജിദിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അരിയിൽ കയ്യംതടം സ്വദേശി എഎം റിയാസ് ( 25 ) ആണ് വെള്ളിയാഴ്ച്ച വൈകുന്നേരം ആറോടെ വാടക – ക്വാർട്ടേഴ്സിൽ മരിച്ചത് .ഏതാനും മാസങ്ങൾ മുമ്പ് മാത്രമാണ് ഇയാൾ ഇവിടെ താമസമാക്കിയത് .
Samayam Malayalam Riyas


Also Read: കര്‍ണാടകയില്‍ നിന്ന് അതീവ രഹസ്യമായി കേരളത്തിലേക്ക് കടക്കുന്നു, അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി, കാല്‍നടക്കാര്‍ തലവേദനയാകുന്നു

വിവാഹത്തിന് ശേഷമ വീട്ടുകാരുമായി പിണക്കത്തിയായ റിയാസ് വാടക – ക്വാർട്ടേഴ്സിൽ താമസമാക്കുകയായിരുന്നു . ഇയാളുടെ ഭാര്യ വ്യാഴാഴ്ച്ച വൈകുന്നേരം വഴക്കുകൂടി പിണങ്ങിപ്പോയിരുന്നു . ഇവരെ –ഭയപ്പെടുത്തി തിരികെയെത്തിക്കാനാണ് റിയാസ് മൊബൈലിൽ ലൈവായി തൂങ്ങിമരണം അഭിനയിച്ചത് . ഇതിനിടയിൽ അബദ്ധത്തിൽ കയർ മുറുകി മരണം സംഭവിക്കുകയായിരുന്നു .

ഭാര്യ വിവരം നൽകിയതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലീസ് വാതിൽ പൊളിച്ച് അകത്തു കയറി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു . മൃതദേഹം കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് മോർച്ചറിയിൽ . തളിപ്പറമ്പിലെ ഓട്ടോഡ്രൈവറായ മുഹമ്മദ് – ജാസ്മിൻ ദമ്പതികളുടെ മകനാണ് . ഭാര്യ : മുബഷീറ . ഏകമകൻ : ഫിദൽ ( എട്ട് മാസം ) . സഹോദരങ്ങൾ : റഷീദ് . റംഷീദ് .

Also Read: സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി സിപിഎം നേതാക്കൾ; സ്പ്രിംഗ്ലര്‍ വിവാദത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ലൈവുകൾ

അതേസമം കഴിഞ്ഞ ദിവസം സമ്പൂർണ്ണലോക്ക് ഡൗൺപ്രഖ്യാപിച്ച ആലക്കോട് കരുവഞ്ചാലിൽ ചുമട്ടുതൊഴിലാളിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കവും കുടിയിലെ തകിടിയേൽ പ്രഭാകരന്‍റെ മകൻ വിനീഷാ (32)ണ് മരിച്ചത് വെള്ളിയാഴ്ച്ച ഉച്ചയോടെ. വാടക വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആലക്കോട് പൊലിസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അമ്പിളി. മക്കൾ: വേദിക വേദാന്ത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്