ആപ്പ്ജില്ല

കുവൈറ്റിൽ നിന്നെത്തിയവർ കണ്ണൂർ- കാസർകോട് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു

പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെയാണ് സ്ത്രീകളടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുവൈറ്റില്‍ നിന്ന് ഇന്നലെ രാത്രി കൊച്ചിയിൽ വിമാനമിറങ്ങിയവരാണിത്

Samayam Malayalam 28 May 2020, 3:59 pm
കാസർകോട്: മൂന്ന് മണിക്കൂറിലേറെയായി കണ്ണൂർ - കാസർകോട് ജില്ലാ അതിർത്തിയിൽ പ്രവാസികൾ കുടുങ്ങിക്കിടക്കുന്നു. മൂന്ന് ബസുകളിലായെത്തിയ 14 പേരാണ് പെരുവഴിയിലായതെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിൽ നിന്ന് ഇന്നലെ രാത്രിയെത്തിയവരാണിത്.
Samayam Malayalam കൊവിഡ് വാഹന പരിശോധന (ഫയൽ ചിത്രം)
കൊവിഡ് വാഹന പരിശോധന (ഫയൽ ചിത്രം)


സർക്കാർ ക്വാറൻ്റൈൻ സൗകര്യമില്ലാത്തതാണ് ഇവർക്ക് തിരിച്ചടിയായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ക്വാറൻ്റൈൻ സൗകര്യമുണ്ടെന്നും ആരോഗ്യപ്രവർത്തകർ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും എഡിഎം പ്രതികരിച്ചു.

Also Read: ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഫേസ്ബുക്ക് പേജിൽ വിസ്കിയും 'ടച്ചിങ്സും'; അശ്രദ്ധയെന്ന് വിശദീകരണം

കുവൈറ്റില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇവര്‍ കൊച്ചിയിൽ വിമാനമിറങ്ങിയത്. തുടര്‍ന്ന് മൂന്ന് ബസുകളിലായി ഇവരെ ക്വാറൻ്റൈൻ ചെയ്യാനായി എത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൂന്ന് ബസുകളും കണ്ണൂർ- കാസർകോട് അതിർത്തിയായ കാലിക്കടവ് എത്തിയെങ്കിലും തുടർയാത്ര തടസ്സപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ഭക്ഷണം കഴിച്ചതെന്നും അതിന് ശേഷം ഭക്ഷണം ലഭിച്ചിട്ടില്ലെന്നും പ്രവാസികള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. ആരോഗ്യപ്രവർത്തകരെത്തിയാലുടൻ ഇവരെ അതാത് പഞ്ചായത്തുകളിൽ എത്തിച്ച് ക്വാറൻ്റൈൻ ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്