കാസര്‍കോട്: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവിനെ അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശിയും കാസര്‍കോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ സലീംകുമാറിൻ്റെ മകന്‍ ശ്രീലാലി (26) നെയാണ് കഴിഞ്ഞ ദിവസം രാത്രി താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മികച്ച ക്രിക്കറ്റ് കളിക്കാരനായ ശ്രീലാല്‍ കാസര്‍കോട് ജില്ലാ അണ്ടര്‍ 14,16,19 ടീമുകളില്‍ അംഗമായിരുന്നു. യുഎഇയിലും ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.
Also Read: തുളുനാടിന്‍റെ സാംസ്‌കാരിക കേന്ദ്രം യാഥാര്‍ത്ഥ്യമായി; തുളുഭവന്‍ മന്ത്രി എകെ ബാലന്‍ നാടിന് സമര്‍പ്പിച്ചു
2017 ല്‍ സന്ദര്‍ശക വിസയില്‍ അജ്മാനിലെത്തിയിരുന്നു. ജോലി അന്വേഷിച്ച ശേഷം തിരിച്ചുപോയ ശ്രീലാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടും അജ്മാനിലെത്തിയത്. യുഎഇയിലെ ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷാര്‍ജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയില്‍ സഹപരിശീലകനായി ജോലി തരപ്പെടുത്തി നല്‍കി. അതിനിടെ മൂന്ന് ദിവസം മുന്‍പ് അജ്മാനില്‍ മറ്റൊരു ജോലിയും ലഭിച്ചിരുന്നു. ശ്രീലാലിന്റെ മാതാവ് രണ്ടു വര്‍ഷം മുന്‍പാണ് മരിച്ചത്. അജ്മാനില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: ശ്യാം ലാല്‍, ജിത്തു ലാല്‍.
Also Read: കെടി ജലീലിന്‍റെ രാജി; കാസര്‍കോട് യുവമോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം, പോലിസ് ജലപീരങ്കി പ്രയോഗിച്ചു
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: തുളുനാടിന്‍റെ സാംസ്‌കാരിക കേന്ദ്രം യാഥാര്‍ത്ഥ്യമായി; തുളുഭവന്‍ മന്ത്രി എകെ ബാലന്‍ നാടിന് സമര്‍പ്പിച്ചു
2017 ല്‍ സന്ദര്‍ശക വിസയില്‍ അജ്മാനിലെത്തിയിരുന്നു. ജോലി അന്വേഷിച്ച ശേഷം തിരിച്ചുപോയ ശ്രീലാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടും അജ്മാനിലെത്തിയത്. യുഎഇയിലെ ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷാര്‍ജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയില്‍ സഹപരിശീലകനായി ജോലി തരപ്പെടുത്തി നല്‍കി. അതിനിടെ മൂന്ന് ദിവസം മുന്‍പ് അജ്മാനില്‍ മറ്റൊരു ജോലിയും ലഭിച്ചിരുന്നു. ശ്രീലാലിന്റെ മാതാവ് രണ്ടു വര്‍ഷം മുന്‍പാണ് മരിച്ചത്. അജ്മാനില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: ശ്യാം ലാല്‍, ജിത്തു ലാല്‍.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ