കാസർകോട് : മഞ്ചേശ്വരം ഉപജില്ല ശാസ്ത്രോത്സവം നടന്ന ബേക്കൂര്‍ ഗവ.എച്ച്എസ്എസിലെ പന്തല്‍ തകര്‍ന്ന സംഭവത്തിൽ പന്തൽ കരാറുകാരനും സഹായികൾ അടക്കം നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം ഐ പിയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം വെള്ളിയാഴ്ച ഉച്ചക്ക് ഉണ്ടായ അപകടത്തിൽ 59 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. 11 പേര് മംഗളൂരു ദേർളകട്ട കെഎസ് ഹെഗ്ഡെ ആശുപത്രിയിലും 3 പേര് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലും , 7 പേര് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ തേടിയ ശേഷം മടങ്ങി.
ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. അപകടം നടന്ന സ്ഥലം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് എന്നിവർ സന്ദർശിച്ചു. കളക്ടര്‍ മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവരെ സന്ദര്‍ശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എഡി എമ്മിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
പൊതു വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളക്കിടെ പന്തൽ തകർന്നു വീണത്. ഇരുമ്പ് കമ്പി കളും ഷീറ്റും ഉപയോഗിച്ചാണ് പന്തൽ നിർമ്മിച്ചിരുന്നത്. അധിക കുട്ടികളും ഉച്ചസമയത്ത് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടം നടന്നത്. പന്തൽ നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.