ആപ്പ്ജില്ല

മംഗലാപുരത്ത് നാലുവയസുകാരനെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു, മലയാളികളോടുള്ള അവഗണന തുടരുന്നു...

മണിരക്താര്‍ബുദം ബാധിച്ച് മംഗളൂരു ജ്യോതി സര്‍ക്കിളിലെ കെഎംസി ആശുപത്രയില്‍ ചികിത്സയിലായിരുന്നു കുട്ടി. അസുഖം അധികമായതിനെ തുടര്‍ന്നാണ് മംഗളൂരുവിലേക്ക് പോയത്.

Samayam Malayalam 21 Apr 2020, 11:22 am
കാസര്‍കോട്: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായി പരാതി. പൈവളികെ പഞ്ചായത്തിലെ കണിയാല അങ്കണവാടിക്ക് സമീപത്തെ ഹരീഷയുടെ മകന്‍ ഹാര്‍ദ്ദിക്ക് (4) എന്ന കുട്ടിയെയാണ് കര്‍ണ്ണാടകയിലെ ആശുപത്രി അധികൃതര്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അധികൃതര്‍ തന്നെ കുട്ടിയെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു.
Samayam Malayalam Mangalore Hospital


Also Read: മംഗലാപുരത്ത് മലയാളി വിദ്യാര്‍ത്ഥിനി ബാല്‍ക്കണിയില്‍ നിന്ന് വീണു, അഡ്മിറ്റ് ചെയ്യാന്‍ അനുവദിക്കാതെ ആശുപത്രി അധികൃതര്‍, ദേവികയെ ഇടുക്കിയിലെ വീട്ടിലെത്തിച്ച് ഒരു വടക്കന്‍ വീരഗാഥ

മണിരക്താര്‍ബുദം ബാധിച്ച് മംഗളൂരു ജ്യോതി സര്‍ക്കിളിലെ കെ.എം.സി ആശുപത്രയില്‍ ചികിത്സയിലായിരുന്നു കുട്ടി. അസുഖം അധികമായതിനെ തുടര്‍ന്നാണ് മംഗളൂരുവിലേക്ക് പോയത്. അധികൃതര്‍ പലകാരണം നിരത്തി കയ്യൊഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടിലെത്തിയ ഹാര്‍ദ്ദികിന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നതായി അറിയുന്നു. കുട്ടിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. നേരത്തെ തന്നെ ഇവരോട് തിരുവനന്തപുരം ആര്‍.സി.സിയില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ബായാര്‍ പി.എച്ച്.സിയിലെ ജെഎച്ച് ഐ നാരായണന്‍ കൂടെ പോകാമെന്നും എല്ലാ സഹായങ്ങളും ചെയ്യാമെന്നും അറിയിച്ചിരുന്നു. പക്ഷെ ഇത്രയും ദൂരം ലോക് ഡൗണില്‍ പോവുക അസാധ്യമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Also Read: ആറു പേർക്ക് കൂടി കൊവിഡ്: കണ്ണൂരിൽ ആശങ്ക ശക്തമാകുന്നു

അതേസമയം മംഗളൂരുവിലേക്കുള്ള ദൂരം അടുത്തായതിനാല്‍ അങ്ങോട്ട് പോകാന്‍ തീരുമാനിക്കുകയാണുണ്ടായത്. ലോക് ഡൗണിലെ നിയന്ത്രണത്തെ തുടര്‍ന്നും കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന കാരണത്തെ തുടര്‍ന്നും കാസര്‍കോടുനിന്നുള്ള രോഗികളെ മംഗളൂരുവിലെ ആശുപത്രികല്‍ കൈയ്യൊഴിയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തലപ്പാടിയിലെ അതിര്‍ത്തി അടച്ചത് കാരണം ചികില്‍സ കിട്ടാതെ 15 പേരാണ് മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്