കാസർകോട്: മൊബൈൽ ഫോൺ നഷ്ടമായെന്ന് പരാതി പറയാനെത്തിയാൾ പോലീസ് സ്റ്റേഷനിൽ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ചു. തമിഴ്നാട് നാഗപട്ടണം രാധാമംഗലം സ്വദേശി ജയപ്രകാശൻ (52) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കാസർകോട് ചന്തേര പോലീസ് സ്റ്റേഷനു സമീപത്തു നിന്ന് സ്കൂട്ടർ മോഷണം പോയത്.
മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ജയപ്രകാശൻ. പോലീസ് പിന്നീട് വരാൻ നിർദ്ദേശിച്ചതോടെ പരിസരത്തെ കടയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു.
ഫുട്ബോൾ താരവും ചന്തേര സ്വദേശിയുമായ ഷബിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്കൂട്ടർ. യുവാവിന്റെ പരാതിയിൽ കേസെടുതോടെയാണ് പോലീസ് സിസിടിവി യിൽ മോഷ്ടാവിന്റെ ദൃശ്യം കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മടക്കരയിലെ യുവാക്കൾ സ്കൂട്ടർ പ്രദേശത്ത് ഒരാൾ കൊണ്ടു പോകുന്നതായി പോലീസിൽ വിവരം അറിയിച്ചിരുന്നു. എസ് ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി.
ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
ട്രെയിനിൽ മെഡിക്കൽ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി കെ വി സനീഷ് (45) ആണ് പിടിയിലായത്. കോട്ടച്ചേരിയിൽ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ആളുകൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ചെന്നൈ മംഗളൂരു എക്സ്പ്രസിൽ വച്ച് മെഡിക്കൽ വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Read Latest Local News and Malayalam News
മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ജയപ്രകാശൻ. പോലീസ് പിന്നീട് വരാൻ നിർദ്ദേശിച്ചതോടെ പരിസരത്തെ കടയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു.
ഫുട്ബോൾ താരവും ചന്തേര സ്വദേശിയുമായ ഷബിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്കൂട്ടർ. യുവാവിന്റെ പരാതിയിൽ കേസെടുതോടെയാണ് പോലീസ് സിസിടിവി യിൽ മോഷ്ടാവിന്റെ ദൃശ്യം കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മടക്കരയിലെ യുവാക്കൾ സ്കൂട്ടർ പ്രദേശത്ത് ഒരാൾ കൊണ്ടു പോകുന്നതായി പോലീസിൽ വിവരം അറിയിച്ചിരുന്നു. എസ് ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി.
ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
ട്രെയിനിൽ മെഡിക്കൽ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി കെ വി സനീഷ് (45) ആണ് പിടിയിലായത്. കോട്ടച്ചേരിയിൽ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ആളുകൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ചെന്നൈ മംഗളൂരു എക്സ്പ്രസിൽ വച്ച് മെഡിക്കൽ വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Read Latest Local News and Malayalam News