കാസര്‍കോട്: ജില്ലയില്‍ ആറുമാസത്തിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3000 കടന്നു. 3003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1113 ആയി. 1931 പേര്‍ രോഗമുക്തരായി. ഉറവിടം അറിയാത്ത 223 കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഇതിനകം തന്നെ 18 പേര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലയിൽ ഇതുവരെ 36457 പേരുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.
Also Read: തീരദേശ മേഖലകളില്‍ കൊവിഡ് പിടിമുറുക്കുന്നു; ഉദുമയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
പോലീസ്, ആരോഗ്യ പ്രവര്‍ത്തകരടക്കം നൂറോളം പേര്‍ക്കാണ് ജോലിക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 41 പോലീസുകാര്‍ക്ക് ജില്ലയില്‍ കൊവിഡ് ബാധിച്ചു. മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ്, കുമ്പള, ചന്തേര, നീലേശ്വരം പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത്. നിലവിൽ തീരദേശ മേഖലകളിലാണ് കൊവിഡ് ഭീതിതമായി പടരുന്നത്. പരിശോധന നടത്തുന്നുവരിലെ 49 ശതമാനം പേര്‍ക്കും രോഗം കാണുന്നുണ്ട്.
Also Read: 175 കിലോ കഞ്ചാവുമായി 2 കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍
ഇന്ന് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വീടുകളില്‍ 3583 പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 974 സാംപിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Also Read: 175 കിലോ കഞ്ചാവുമായി 2 കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍