ആപ്പ്ജില്ല

മംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് റെയില്‍വേ ട്രാക്കിലൂടെ കാല്‍നടയാത്ര, 4 കൊല്ലം സ്വദേശികളടക്കം ഏഴുപേരെ ക്വാറന്‍റൈനിലാക്കി

നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് പോലീസ് കളനാട് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ ഒരു സംഘം ആളുകള്‍ വിശ്രമിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സാമൂഹ്യ പ്രവര്‍ത്തകനെ വിവരം അറിയിക്കുകയായിരുന്നു.

Samayam Malayalam 8 May 2020, 10:29 pm
കാസര്‍കോട്: കളനാട് റെയില്‍വെ സ്റ്റേഷനില്‍ കര്‍ണ്ണാടകയില്‍ നിന്ന് കാല്‍നടയായി വന്ന് വിശ്രമിക്കുകയായിരുന്ന ഏഴുപേരെ പോലീസ് പിടികൂടി ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശികളായ നാലു മല്‍സ്യതൊഴിലാളികളെയും പിന്നാലെ എത്തിയ രണ്ട് ബീഹാര്‍ സ്വദേശികളെയും ഒരു തമിഴ്‌നാട് സ്വദേശിയെയുമാണ് പിടികൂടിയത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് പോലീസ് കളനാട് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ ഒരു സംഘം ആളുകള്‍ വിശ്രമിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സാമൂഹ്യ പ്രവര്‍ത്തകനെ വിവരം അറിയിക്കുകയായിരുന്നു.
Samayam Malayalam Kalanad


Also Read: പനി ബാധിച്ചിട്ടും കൊവിഡ് പരിശോധന നടത്തിയില്ല;അട്ടപ്പാടിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

തുടര്‍ന്ന് മേല്‍പ്പറമ്പ് സിഐ ബെന്നിലാലിന്‍റെ നേതൃത്വത്തില്‍ ആംബുലെന്‍സുമായി പോലീസ് എത്തി. സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് കര്‍ണാടകയില്‍നിന്ന് എത്തിയവരാണെന്ന് മനസിലായത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന അഞ്ച് പേരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാസര്‍കോട്ടെ സ്വാകാര്യ ലോഡ്ജില്‍ ക്വാറന്‍റൈനിലാക്കി. മൂന്നു പേര്‍ കൊല്ലം സ്വദേശികളും ഒരാള്‍ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശിയുമായിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് തമിഴ്‌നാട് സ്വദേശിയും ഉണ്ടായിരുന്നത്.

Also Read: മലപ്പുറത്ത് ഭാര്യയെ ഭർത്താവ് തലയണ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

പിന്നീടാണ് ട്രാക്കിലൂടെ നടന്നുവന്ന രണ്ട് ബിഹാര്‍ സ്വദേശികളെയും പിടികൂടിയത്. വണ്ടിക്കൂലിയായി 35000 രൂപ ചോദിച്ചുവെന്നും ഇല്ലാത്തതിനാല്‍ കേരളത്തിലേക്ക് നടക്കുകയായിരുന്നു. കേരളത്തില്‍ നിന്നും ട്രെയിന്‍ സര്‍വീസ് ഉണ്ടെന്ന് സമൂഹമാധ്യമത്തില്‍ നിന്നറിഞ്ഞാണ് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകന്‍ കെഎസ് സാലി, നാട്ടുകാരായ ശശി കണ്ടത്തില്‍, ഭാസ്‌കരന്‍, സുരേഷ് എന്നിവരുടെ സഹായത്തോടെയാണ് കളനാട് റെയില്‍വെ സ്റ്റേഷനില്‍ വിശ്രമിക്കുന്നവരെ കണ്ടെത്തിയത്. ഇനിയും ആളുകള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാര്‍ റെയില്‍പാളത്തില്‍ നിരീക്ഷിച്ചുവരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്