കാസര്‍കോട്: വീട്ടുപറമ്പില്‍ കളിക്കുന്നതിനിടയില്‍ പുല്ലില്‍ നിന്ന് തീ പടര്‍ന്ന് ഗുരുതരമായി പെള്ളലേറ്റ മൂന്ന് സഹോദരങ്ങളില്‍ ഇളയ പെണ്‍കുട്ടി ഇന്ന് രാവിലെ മരിച്ചു. നെല്ലിക്കട്ട ജുമാ മസ്ജിദിന് സമീപത്തെ എ ടി താജുദ്ദീന് നിസാമി-ത്വയിബ ദമ്പതികളുടെ മകള്‍ ഫാത്തിമ (7) യാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
Also Read: കൊവിഡ്-19: മലപ്പുറത്ത് 8,708 പേർ നിരീക്ഷണത്തിൽ
സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സഹോദരങ്ങളായ അബ്ദുല്ല (11) മുഹമ്മദ് ആസിഖ് (9) എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. വീടിന് സമീപത്തെ മഴവെള്ളത്തിനായി നിര്‍മ്മിച്ച കുഴിയില്‍ കളിക്കുന്നതിനിടെയാണ് തീ പൊള്ളലേറ്റത്. പൊള്ളലേറ്റ മൂവരെയും ഉടന്‍ തന്നെ ചെങ്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
Also Read: ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നെത്തിയ പെണ്‍കുട്ടിക്കും പിതാവിനുമെതിരെ കേസ്
വ്യാഴാഴ്ച്ച രാവിലെയാണ് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഫാത്തിമയ്ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. സഹോദരങ്ങള്‍ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പെട്ടെന്ന് തീപിടിക്കുന്ന വസ്ത്രം ധരിച്ചതിനാലാണ് ഫാത്തിമയ്ക്ക് കൂടുതല്‍ പൊള്ളലേല്‍ക്കാനിടയായത്. ഇന്നു പുലര്‍ച്ചേയാണ് ഫാത്തിമ മരിച്ചത്. മറ്റ് രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
Also Read: രമേശ് ചെന്നിത്തലയെ വിമർശിച്ച് കണ്ണൂർ സർവകലാശാല ഫേസ്ബുക് പേജിൽ പോസ്റ്റ്: ഗവർണറെ സമീപിക്കാൻ നീക്കം