കാസർകോട്: ഇത് ചെർക്കളയിലെ അബ്ദുൽ ഖാദർ എന്ന പ്രധാന അധ്യാപകൻ. വിധിയെ തോൽപ്പിച്ച് പഠിച്ച സ്കൂളിൽ തന്നെ പ്രധാനാധ്യാപകനായി മാറിയ ചെർക്കളയിലെ ഒരു മനുഷ്യൻ. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ വിധിയെഴുതി, ജീവൻ തിരിച്ചു കിട്ടാൻ സാധ്യതയില്ല, അരമണിക്കൂറിനകം തന്നെ മരണത്തിനു കീഴടങ്ങുമെന്ന്. എന്നാൽ ചേരൂർ മിനാ മൻസിലിലെ എം അബ്ദുൽ ഖാദറിന്റെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും മുന്നിൽ വിധി മുട്ട് മടക്കുകയായിരുന്നു.
ചേരൂറിലെ വെറ്റില കർഷകനും വ്യാപാരിയായിരുന്ന മാളികമുകളിൽ അബ്ദുല്ല മുഹമ്മദ് ആയിരുന്നു അബ്ദുൽ ഖാദറിന്റെ പിതാവ്. ഏഴ് മക്കളുള്ള കുടുംബത്തിൽ മൂന്നാമനായി ജനനം. രണ്ടാം വയസിൽ പോളിയോ പിടിപെട്ടതോടെ പിതാവ് വ്യാപാരത്തിന് പോകാതെയായി. 10 ദിവസമായി വെറ്റിലയുമായി എത്താത്ത അബ്ദുല്ലയുടെ വിഷമം അറിഞ്ഞ ഉദുമയിലെ രാമൂഞ്ഞി വൈദ്യർ ഒരു മരുന്നു നൽകുകയായിരുന്നു. 10 ദിവസത്തോളം മരുന്ന് ഒഴിച്ച കവുങ്ങിൻ പാളയിൽ കിടത്തി ചികിത്സ നടത്തി. മരണത്തെ മുഖാമുഖം കണ്ട അബ്ദുൽ ഖാദറിനു വൈദ്യരുടെ ചികിത്സ പുതിയ ഉയർത്തെഴുന്നേൽപ്പായി. കാലിന് ചലനശേഷി ലഭിച്ചില്ലെങ്കിലും ജീവൻ തിരിച്ചുകിട്ടി. പഠനത്തോടുള്ള താല്പര്യം കാരണം വീട്ടുകാർ സ്കൂളിൽ ചേർത്തു. ചേരൂർ നിന്ന് നാല് കിലോമീറ്റർ വരെ കാൽനടയായി എത്തിയായിരുന്നു പഠനം.
ശേഷിക്കുറവുള്ള കാലുമായി കുന്നും കുഴിയും കയറിയിറങ്ങുക സാഹസമായിരുന്നു. അവഗണനകൾ ഏറെ ഉണ്ടായിരുന്നുവെങ്കിലും ചിരിച്ചുകൊണ്ട് നേരിട്ടു.
പഠനത്തോടൊപ്പം ചിത്രരചന, മാപ്പിളപ്പാട്ട് എന്നിവയിലും കഴിവ് തെളിയിച്ചിരുന്നു. അഞ്ചാം ക്ലാസ് വരെ ചേരൂരിലും ആറാം ക്ലാസ് ചെർക്കള സെൻട്രലിലും ആയിരുന്നു അബ്ദുൽ ഖാദറിന്‍റെ വിദ്യാഭ്യാസം. കാസർകോട് ഗവ.കോളജിൽ നിന്ന് ഡിഗ്രിയും കാലിക്കറ്റ് സർവകലാശാലയുടെ ബിഎഡും എം.എയും എടുത്തു. കേരളത്തിൽ ഹൈസ്‌കൂൾ അറബി അധ്യാപകർക്കും പ്രൈമറി അറബി അധ്യാപകർക്കും പിഎസ്‌സി പരീക്ഷയ്ക്കുള്ള ഗൈഡ് തയാറാക്കി പ്രസിദ്ധീകരിച്ചു. തുടർന്ന് 1995 ലാണ് അദ്ദേഹം തന്‍റെ അധ്യാപക ജീവിതം ആരംഭിക്കുന്നത്. പത്തു വർഷത്തിലധികമായി പ്രധാനധ്യാപകൻ ആയി മാറിയ അബ്ദുൽ ഖാദർ സ്വന്തം സ്കൂളിലെ പ്രധാനാധ്യാപകനായ സന്തോഷത്തിലാണ് ഇപ്പോൾ. ഇരു കാലിനും പോളിയോ ബാധിച്ച് തളർന്ന് ഒതുങ്ങിപ്പോവേണ്ടിയിരുന്നതായിരുന്നു അബ്‌ദുൽ ഖാദറിന്‍റെ ജീവിതം. എന്നാൽ ഊന്നുവടിയും മുച്ചക്ര വാഹനവും താങ്ങായി വിജയത്തിന്‍റെ കഥകളുമായി 54-ാം വയസിലും മുന്നേറുകയാണ് അബ്‌ദുൽ ഖാദർ.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ചേരൂറിലെ വെറ്റില കർഷകനും വ്യാപാരിയായിരുന്ന മാളികമുകളിൽ അബ്ദുല്ല മുഹമ്മദ് ആയിരുന്നു അബ്ദുൽ ഖാദറിന്റെ പിതാവ്. ഏഴ് മക്കളുള്ള കുടുംബത്തിൽ മൂന്നാമനായി ജനനം. രണ്ടാം വയസിൽ പോളിയോ പിടിപെട്ടതോടെ പിതാവ് വ്യാപാരത്തിന് പോകാതെയായി. 10 ദിവസമായി വെറ്റിലയുമായി എത്താത്ത അബ്ദുല്ലയുടെ വിഷമം അറിഞ്ഞ ഉദുമയിലെ രാമൂഞ്ഞി വൈദ്യർ ഒരു മരുന്നു നൽകുകയായിരുന്നു. 10 ദിവസത്തോളം മരുന്ന് ഒഴിച്ച കവുങ്ങിൻ പാളയിൽ കിടത്തി ചികിത്സ നടത്തി. മരണത്തെ മുഖാമുഖം കണ്ട അബ്ദുൽ ഖാദറിനു വൈദ്യരുടെ ചികിത്സ പുതിയ ഉയർത്തെഴുന്നേൽപ്പായി. കാലിന് ചലനശേഷി ലഭിച്ചില്ലെങ്കിലും ജീവൻ തിരിച്ചുകിട്ടി. പഠനത്തോടുള്ള താല്പര്യം കാരണം വീട്ടുകാർ സ്കൂളിൽ ചേർത്തു. ചേരൂർ നിന്ന് നാല് കിലോമീറ്റർ വരെ കാൽനടയായി എത്തിയായിരുന്നു പഠനം.
ശേഷിക്കുറവുള്ള കാലുമായി കുന്നും കുഴിയും കയറിയിറങ്ങുക സാഹസമായിരുന്നു. അവഗണനകൾ ഏറെ ഉണ്ടായിരുന്നുവെങ്കിലും ചിരിച്ചുകൊണ്ട് നേരിട്ടു.
പഠനത്തോടൊപ്പം ചിത്രരചന, മാപ്പിളപ്പാട്ട് എന്നിവയിലും കഴിവ് തെളിയിച്ചിരുന്നു. അഞ്ചാം ക്ലാസ് വരെ ചേരൂരിലും ആറാം ക്ലാസ് ചെർക്കള സെൻട്രലിലും ആയിരുന്നു അബ്ദുൽ ഖാദറിന്‍റെ വിദ്യാഭ്യാസം. കാസർകോട് ഗവ.കോളജിൽ നിന്ന് ഡിഗ്രിയും കാലിക്കറ്റ് സർവകലാശാലയുടെ ബിഎഡും എം.എയും എടുത്തു. കേരളത്തിൽ ഹൈസ്‌കൂൾ അറബി അധ്യാപകർക്കും പ്രൈമറി അറബി അധ്യാപകർക്കും പിഎസ്‌സി പരീക്ഷയ്ക്കുള്ള ഗൈഡ് തയാറാക്കി പ്രസിദ്ധീകരിച്ചു. തുടർന്ന് 1995 ലാണ് അദ്ദേഹം തന്‍റെ അധ്യാപക ജീവിതം ആരംഭിക്കുന്നത്. പത്തു വർഷത്തിലധികമായി പ്രധാനധ്യാപകൻ ആയി മാറിയ അബ്ദുൽ ഖാദർ സ്വന്തം സ്കൂളിലെ പ്രധാനാധ്യാപകനായ സന്തോഷത്തിലാണ് ഇപ്പോൾ. ഇരു കാലിനും പോളിയോ ബാധിച്ച് തളർന്ന് ഒതുങ്ങിപ്പോവേണ്ടിയിരുന്നതായിരുന്നു അബ്‌ദുൽ ഖാദറിന്‍റെ ജീവിതം. എന്നാൽ ഊന്നുവടിയും മുച്ചക്ര വാഹനവും താങ്ങായി വിജയത്തിന്‍റെ കഥകളുമായി 54-ാം വയസിലും മുന്നേറുകയാണ് അബ്‌ദുൽ ഖാദർ.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം