ആപ്പ്ജില്ല

ബളാലിലെ അരുംകൊല; പ്രതിയുടെ ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ്, പ്രതി റിമാന്‍റില്‍

വെള്ളരികുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പ്രോംസദനനും എസ്.ഐ ശ്രീദാസ് പുത്തൂരും സംഘവും വെള്ളിയാഴ്ച രാവിലെയാണ് ആല്‍ബിന്‍ ബെന്നിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്.

| Edited by Samayam Desk | Lipi 15 Aug 2020, 12:10 am
Samayam Malayalam Balal Murder case

കാസര്‍കോട്: ബളാല്‍ അരിങ്കല്ലിലെ ആന്‍മരിയ കൊലക്കേസ് പ്രതി സഹോദരന്‍ ആല്‍ബിന്‍ ബെന്നി(22)യെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ചെയ്ത പ്രതിയെ ഹൊസ്ദുര്‍ഗ് സബ്ബ് ജയിലിലേക്ക് അയച്ചു. ഇന്ന് രാവിലെ വെള്ളരിക്കുണ്ട് പി.എച്ച്.സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ആല്‍ബിനെ മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നു. ആന്‍റിജന്‍ ടെസ്റ്റിനും പരിശോധനക്കും വിധേയനാക്കിയിരുന്നു.

Also Read: പോണ്‍ സൈറ്റിന് അടിമ... കൂട്ട ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം, സഹോദരിയെ കൊന്നതില്‍ മനസ്താപമില്ലാതെ ആല്‍ബിന്‍!

നെഗറ്റീവ് ഫലം എത്തിയതോടെ വ്യാഴാഴ്ച വൈകിട്ടാണ് ആല്‍ബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളരികുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പ്രോംസദനനും എസ്.ഐ ശ്രീദാസ് പുത്തൂരും സംഘവും വെള്ളിയാഴ്ച രാവിലെയാണ് ആല്‍ബിന്‍ ബെന്നിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്. ഐസ്‌ക്രീമില്‍ കലര്‍ത്തിയ എലിവിഷത്തിന്‍റെ സാധനങ്ങള്‍ കത്തിച്ചു നശിപ്പിച്ചിരുന്നു. അതിന്റെ അവശിഷ്ടങ്ങളും മറ്റും കണ്ടെടുത്തു. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ താന്‍ തന്നെ കുറ്റ കൃത്യം നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു. ആന്‍ മേരിയുടെ മറ്റൊരു സഹോദരന്‍ ബിപിന്‍ താമരശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്