കാസർകോട്: ആനക്കൊമ്പ് വിൽപ്പന നടത്തുന്നുണ്ടെന്ന് പരാതിയെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ നിരോധിത ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി. ഉദുമ പാലക്കുന്ന് സ്വദേശി തെക്കേക്കര വീട്ടില്‍ നാരായണൻ ആണ് പിടിയിലായത്. പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടർ അന്വേഷണത്തിനായി മേൽപറമ്പ പോലീസിന് കൈമാറി.
ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 1000 രൂപയുടെ 88 നിരോധിത നോട്ടുകളും 500ൻ്റെ 82 നിരോധിത നോട്ടുകളും കണ്ടെത്തി. നാരായണൻ സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാർ അധികൃതർ കസ്റ്റഡിയിലെടുത്തു. കാസർകോട് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വ്യാപകമായി നിരോധിത നോട്ടുകള്‍ ഉണ്ടെന്നും ഈ നോട്ടുകള്‍ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തി കൊണ്ട് പോകുന്നുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് വനം വകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കണ്ണൂര്‍ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂര്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും സംയുക്തമായി പാലക്കുന്ന് സംസ്ഥാനപാതയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നാരായണന്റെ കാർ പരിശോധിച്ചത്. പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടര്‍ നടപടിയുടെ ഭാഗമായി മേല്പറമ്പ പോലീസിന് കൈമാറി.
കണ്ണൂര്‍ എസ്ഐ. പി. വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസര്‍വേറ്റര്‍ വി. രാജന്, കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ രാജീവന് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ വി. രതീശന്, ശ്രീജിത്ത് എ.പി, കെ. ഷാജീവ്, ബിജുമോന് കെ. ഇ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ചന്ദ്രന് തുടങ്ങിയവരാണ് വാഹന പരിശോധനയ്ക്ക് ഉദുമയിൽ എത്തിയത്.
Read Latest Local News and Malayalam News
ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 1000 രൂപയുടെ 88 നിരോധിത നോട്ടുകളും 500ൻ്റെ 82 നിരോധിത നോട്ടുകളും കണ്ടെത്തി. നാരായണൻ സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാർ അധികൃതർ കസ്റ്റഡിയിലെടുത്തു. കാസർകോട് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വ്യാപകമായി നിരോധിത നോട്ടുകള്‍ ഉണ്ടെന്നും ഈ നോട്ടുകള്‍ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തി കൊണ്ട് പോകുന്നുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് വനം വകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കണ്ണൂര്‍ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂര്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും സംയുക്തമായി പാലക്കുന്ന് സംസ്ഥാനപാതയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നാരായണന്റെ കാർ പരിശോധിച്ചത്. പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടര്‍ നടപടിയുടെ ഭാഗമായി മേല്പറമ്പ പോലീസിന് കൈമാറി.
കണ്ണൂര്‍ എസ്ഐ. പി. വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസര്‍വേറ്റര്‍ വി. രാജന്, കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ രാജീവന് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ വി. രതീശന്, ശ്രീജിത്ത് എ.പി, കെ. ഷാജീവ്, ബിജുമോന് കെ. ഇ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ചന്ദ്രന് തുടങ്ങിയവരാണ് വാഹന പരിശോധനയ്ക്ക് ഉദുമയിൽ എത്തിയത്.
Read Latest Local News and Malayalam News