കാസര്‍കോട്: കീഴൂരില്‍ തോണി അപകടത്തില്‍ പെട്ട് കടലില്‍ കുടുങ്ങിയ അഞ്ചു മല്‍സ്യത്തൊഴിലാളികളെയും തീരദേശപോലീസ് രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളായ ദായിറാസ് (37), ശ്യാം (18), ജിമ്മി (21), കുമാര്‍ (43), ഈശ്വര്‍ ഭായി (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആര്‍ക്കും കാര്യമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലന്നാണ് അധികൃതര്‍ അറിയിക്കുന്ന വിവരം. ഇവരെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ കാസര്‍കോട് തീരത്ത് എത്തിച്ചു. ബേക്കല്‍ കീഴൂര്‍ തീരത്ത് നിന്നും എട്ടു നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് തോണി അപകടം നടന്നത്. അപകടത്തില്‍ തോണി രണ്ടായി മുറിഞ്ഞിരുന്നു. Also Read: കൊവിഡ് വോളണ്ടിയർമാർക്ക് വേതനം നൽകുന്നില്ല; തുറവൂർ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധം...
ബുധനാഴ്ച നീലേശ്വരം മടക്കരയില്‍ നിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ട മറിയം എന്ന ഒഴുക്കു വള്ളമാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് തോണിയിലുണ്ടായിരുന്നത്. വൈകീട്ട് ഏഴോടെയാണ് തോണി കടലില്‍ കുടുങ്ങി കിടക്കുന്നതായി ഹാം റേഡിയോ വഴി തീരദേശ പോലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് നീലേശ്വരം അഴിത്തലയില്‍ നിന്നു ഫിഷറിസ് കോസ്റ്റല്‍ പോലീസ് രക്ഷാ ബോട്ടും രക്ഷാപ്രവര്‍ത്തകരുമായി അപകട സ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.
Also Read: ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാര്‍ത്ഥി? വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം, പരാതികളേറെയും സംസ്ഥാന നേതൃത്വത്തിനെതിരെ!
ഇതിനിടേ തോണിയുടെ മുറിഞ്ഞ ഭാഗം വെളളത്തില്‍ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു മല്‍സ്യ തൊഴിലാളികളും പിടിച്ചു നില്‍ക്കുന്നതായി വയര്‍ലസ് സന്ദേശം ലഭിച്ചിരുന്നു. ഒന്‍പതരയോടെ അപകടത്തില്‍പെട്ട തോണി കണ്ടെത്തി. അപകടത്തില്‍പെട്ട തോണിയില്‍ തൂങ്ങിക്കിടക്കുന്നവരെ സാഹസീകമായി രക്ഷപ്പെടുത്തി മറ്റൊരു ബോട്ടിലേക്ക് മാറ്റി. രക്ഷാ സംഘത്തില്‍ കോസ്റ്റല്‍ നീലേശ്വരം എ.എസ്.ഐ സൈഫുദ്ധീന്‍, കോസ്റ്റല്‍ വാര്‍ഡന്‍മാരായ ദിവേഷ്, കെ.അനു, സ്രാങ്ക് നാരായണന്‍, മനു അഴിത്തല, ഒ ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് തീര സംരക്ഷണ സേനയും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
ബുധനാഴ്ച നീലേശ്വരം മടക്കരയില്‍ നിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ട മറിയം എന്ന ഒഴുക്കു വള്ളമാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് തോണിയിലുണ്ടായിരുന്നത്. വൈകീട്ട് ഏഴോടെയാണ് തോണി കടലില്‍ കുടുങ്ങി കിടക്കുന്നതായി ഹാം റേഡിയോ വഴി തീരദേശ പോലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് നീലേശ്വരം അഴിത്തലയില്‍ നിന്നു ഫിഷറിസ് കോസ്റ്റല്‍ പോലീസ് രക്ഷാ ബോട്ടും രക്ഷാപ്രവര്‍ത്തകരുമായി അപകട സ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.
Also Read: ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാര്‍ത്ഥി? വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം, പരാതികളേറെയും സംസ്ഥാന നേതൃത്വത്തിനെതിരെ!
ഇതിനിടേ തോണിയുടെ മുറിഞ്ഞ ഭാഗം വെളളത്തില്‍ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു മല്‍സ്യ തൊഴിലാളികളും പിടിച്ചു നില്‍ക്കുന്നതായി വയര്‍ലസ് സന്ദേശം ലഭിച്ചിരുന്നു. ഒന്‍പതരയോടെ അപകടത്തില്‍പെട്ട തോണി കണ്ടെത്തി. അപകടത്തില്‍പെട്ട തോണിയില്‍ തൂങ്ങിക്കിടക്കുന്നവരെ സാഹസീകമായി രക്ഷപ്പെടുത്തി മറ്റൊരു ബോട്ടിലേക്ക് മാറ്റി. രക്ഷാ സംഘത്തില്‍ കോസ്റ്റല്‍ നീലേശ്വരം എ.എസ്.ഐ സൈഫുദ്ധീന്‍, കോസ്റ്റല്‍ വാര്‍ഡന്‍മാരായ ദിവേഷ്, കെ.അനു, സ്രാങ്ക് നാരായണന്‍, മനു അഴിത്തല, ഒ ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് തീര സംരക്ഷണ സേനയും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.