ആപ്പ്ജില്ല

കാസര്‍കോട്ട് 6 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരണം; രോഗബാധിതരുടെ എണ്ണം 44 ആയി!

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ ജില്ലയില്‍ മുഴുവന്‍ പോലീസിനെ നിയോഗിച്ചുകഴിഞ്ഞു. രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവൂ.

Samayam Malayalam 24 Mar 2020, 10:10 pm
കാസര്‍കോട്: ഇന്നും ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാസര്‍കോട് ജില്ലയില്‍ കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 44ആയി. ചന്ദ്രഗിരി, പുല്ലൂര്‍, പുളിക്കൂര്‍, കുഡ്‌ലു സ്വദേശികളുടെ പരിശോധനാഫലമാണ് ഇന്ന് ലഭിച്ചത്. ആറുപേരില്‍ ഒരാള്‍ സ്ത്രീയുമാണ്. മൂന്നുപേര്‍ ഗള്‍ഫില്‍നിന്നും അടുത്തിടേ വന്നവരാണ്. ബാക്കിയുള്ളവര്‍ ഇവിടെനിന്നും അസുഖം ബാധിച്ചവരാണ്.
Samayam Malayalam Kasargod General Hospital


Also Read: രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മോദി

കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് ആകെ 2736 ആണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ആശുപത്രികളില്‍ 85 പേരും വീടുകളിലും, 2651 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി 99 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 202 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന കാസര്‍കോട്ട് കരിഞ്ചന്ത, പൂഴ്ത്തി വെയ്പ്,അമിത വില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഡി സജിത്ത് ബാബു അറിയിച്ചു.

Also Read: കേരളത്തിൽ ഇന്നുമാത്രം അഡ്മിറ്റായത് 164 പേർ; ആകെ നിരീക്ഷണത്തിലുള്ളത് 72460 പേർ

സമൂഹത്തിന്‍റെ താഴെതട്ടു മുതല്‍ പോലീസിനെ വിന്യസിപ്പിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ ജില്ലയില്‍ മുഴുവന്‍ പോലീസിനെ നിയോഗിച്ചുകഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ ജോലിയിലേര്‍പ്പെടാം. പകല്‍ സമയം സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ഇവരുടെ ജോലി സമയം പുനര്‍ക്രമീകരിക്കും.

രോഗിയുമായി ആശുപത്രിയില്‍ വാഹനങ്ങളില്‍ അഞ്ച് പേര്‍ വരെ പോകുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. കഴിവതും രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവൂ. ബൈക്കിലും ഒന്നിലധികം പേര്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും കലക്ടര്‍ പറഞ്ഞു. ജനങ്ങള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ടെന്നും ആര്‍ക്കും ഒരു പ്രയാസവുമുണ്ടാകില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിക്കുകയാണ് വേണ്ടതെന്നും കലക്ടര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്