കാസര്‍കോട്: ജില്ലയില്‍11 കൊവിഡ് 19 സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു. കാസര്‍കോട് നഗരത്തിലും ചെങ്കളയിലും സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപിക്കുന്നതിന്റെ ഉറവിടം മംഗളൂരുവില്‍ നിന്ന് പച്ചക്കറി കൊണ്ടുവരുന്നവരില്‍ നിന്നാണെന്ന് അധികൃതര്‍ കണ്ടെത്തിക്കഴിഞ്ഞു. നിരവധി ആള്‍ക്കാരെത്തുന്ന പഴയ ബസ്റ്റാന്‍ഡും പരിസരവും അടക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ സൂചിപ്പിച്ചു.
Also Read: മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം; മൗനം പാലിച്ച് കണ്ണൂരിലെ നേതാക്കൾ... പി ശശിയെ അരങ്ങിലെത്തിക്കാനും ശ്രമം?
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍റില്‍ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന നാലുപേര്‍ക്കും തൊട്ടടുത്ത ഫ്രൂട്‌സ് കടയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പച്ചക്കറിക്കടയുടെ ഉടമസ്ഥന്‍ പച്ചക്കറി വാങ്ങുന്നതിനായിസ്ഥിരമായി മംഗലാപുരത്തേക്ക് യാത്ര ചെയ്തതായി അറിയാന്‍ സാധിച്ചതായും ഇയാളില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് പടരുന്നതെന്നും വ്യക്തമായതായി ഡിഎംഒ പറഞ്ഞു. ചെങ്കളയിലെ പച്ചക്കറി കടക്കാരനില്‍ നിന്നാണ് തുടക്കം. ഇയാള്‍ തന്നെയാണ് കാസര്‍കോട്ടും ചെമ്മനാട്ടും പച്ചക്കറി വിതരണം ചെയ്യുന്നത്.
ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെങ്കളയിലും ചട്ടഞ്ചാലും വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിട്ടിരിക്കുകയാണ്. കാസര്‍കോട്ടെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്ഥാപനം ഒരാഴ്ച അടച്ചിടാന്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികള്‍, 46, 28 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശികള്‍, കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 21 വയസുള്ള പുരുഷനും 41 വയസുള്ള സ്ത്രിക്കും, വയസുള്ള ആറ് വയസുള്ള ആണ്‍കുഞ്ഞിനും, കാസര്‍കോട് ടൗണില്‍ ഫ്രൂട്‌സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശിക്കും, കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശിയ്ക്കും കൊവിഡ് പകര്‍ന്നത് കാസര്‍കോട്ടെ ഈ പച്ചക്കറി സ്ഥാപനത്തിലൂടെയാണ്.
Also Read: സിപിഎമ്മില്‍ 'വെട്ടിനിരത്തല്‍'... കുന്നംകുളം പുഴയ്ക്കല്‍ ഏരിയാ കമ്മറ്റികളില്‍ 'വിഭാഗീയതയ്ക്ക്' താക്കീത്, പുഴയ്ക്കല്‍ ഏരിയാ സെക്രട്ടറിയെ മാറ്റി!
കാസര്‍കോട്ടെ കൊവിഡിന്റെ ഉറവിടം മംഗളൂരുവാണ്. അതിനാല്‍ മംഗളൂരുവില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് ഡിഎംഒ പറഞ്ഞു. പച്ചക്കറി മല്‍സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കേണ്ടതാണ്. ചുരുങ്ങിയത് ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കേണ്ടതാണ്. കൊവിഡ് സാമൂഹ്യവ്യാപനം തടയുന്നതിനായി എല്ലാവരും സഹകരിക്കണം എന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അഭ്യര്‍ത്ഥിച്ചു.
Also Read: മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം; മൗനം പാലിച്ച് കണ്ണൂരിലെ നേതാക്കൾ... പി ശശിയെ അരങ്ങിലെത്തിക്കാനും ശ്രമം?
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍റില്‍ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന നാലുപേര്‍ക്കും തൊട്ടടുത്ത ഫ്രൂട്‌സ് കടയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പച്ചക്കറിക്കടയുടെ ഉടമസ്ഥന്‍ പച്ചക്കറി വാങ്ങുന്നതിനായിസ്ഥിരമായി മംഗലാപുരത്തേക്ക് യാത്ര ചെയ്തതായി അറിയാന്‍ സാധിച്ചതായും ഇയാളില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് പടരുന്നതെന്നും വ്യക്തമായതായി ഡിഎംഒ പറഞ്ഞു. ചെങ്കളയിലെ പച്ചക്കറി കടക്കാരനില്‍ നിന്നാണ് തുടക്കം. ഇയാള്‍ തന്നെയാണ് കാസര്‍കോട്ടും ചെമ്മനാട്ടും പച്ചക്കറി വിതരണം ചെയ്യുന്നത്.
ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെങ്കളയിലും ചട്ടഞ്ചാലും വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിട്ടിരിക്കുകയാണ്. കാസര്‍കോട്ടെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്ഥാപനം ഒരാഴ്ച അടച്ചിടാന്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികള്‍, 46, 28 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശികള്‍, കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 21 വയസുള്ള പുരുഷനും 41 വയസുള്ള സ്ത്രിക്കും, വയസുള്ള ആറ് വയസുള്ള ആണ്‍കുഞ്ഞിനും, കാസര്‍കോട് ടൗണില്‍ ഫ്രൂട്‌സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശിക്കും, കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശിയ്ക്കും കൊവിഡ് പകര്‍ന്നത് കാസര്‍കോട്ടെ ഈ പച്ചക്കറി സ്ഥാപനത്തിലൂടെയാണ്.
Also Read: സിപിഎമ്മില്‍ 'വെട്ടിനിരത്തല്‍'... കുന്നംകുളം പുഴയ്ക്കല്‍ ഏരിയാ കമ്മറ്റികളില്‍ 'വിഭാഗീയതയ്ക്ക്' താക്കീത്, പുഴയ്ക്കല്‍ ഏരിയാ സെക്രട്ടറിയെ മാറ്റി!
കാസര്‍കോട്ടെ കൊവിഡിന്റെ ഉറവിടം മംഗളൂരുവാണ്. അതിനാല്‍ മംഗളൂരുവില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് ഡിഎംഒ പറഞ്ഞു. പച്ചക്കറി മല്‍സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കേണ്ടതാണ്. ചുരുങ്ങിയത് ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കേണ്ടതാണ്. കൊവിഡ് സാമൂഹ്യവ്യാപനം തടയുന്നതിനായി എല്ലാവരും സഹകരിക്കണം എന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അഭ്യര്‍ത്ഥിച്ചു.