ആപ്പ്ജില്ല

കാസര്‍കോട് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം, അന്വേഷണം വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍, പോലീസ് മേധാവിക്ക് കത്ത്!

കൊവിഡ് രോഗികളില്‍ നിന്നോ രോഗമുക്തരായവരില്‍ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് അന്വേഷണത്തിന് അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നും ഡിഎംഒ അറിയിച്ചു.

Samayam Malayalam 27 Apr 2020, 4:44 pm
കാസര്‍കോട്: ജില്ലയില്‍ കൊവിഡ്‌ രോഗികളുടെ ഡാറ്റ ചോര്‍ന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എവി രാംദാസ് അറിയിച്ചു. കൊവിഡ് രോഗികളില്‍ നിന്നോ രോഗമുക്തരായവരില്‍ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് അന്വേഷണത്തിന് അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നും ഡിഎംഒ അറിയിച്ചു.
Samayam Malayalam General Hospital


Also Read: ഓൺലൈനിൽ ആശീർവദിച്ചത് ആയിരത്തോളം പേർ; കോഴിക്കോട് മാതൃകയായി ഡോക്ടർമാരുടെ വിവാഹം, നേരിട്ട് പങ്കെടുത്തത് 17 പേര്‍ മാത്രം!
അതിനിടെ കാസര്‍കോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങള്‍ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന് കണ്ടെത്തി. ഐ കൊന്റല്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണില്‍ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. സഞ്ജയ് റൗത് കുമാര്‍, തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥര്‍.

Also Read: കര്‍ണാടകയിലെ മലയാളികളുടെ ജീവിതം നരകതുല്യം: നിരത്തിലിറങ്ങിയാല്‍ പോലീസ് അടിച്ചോടിക്കും, സാധനം വാങ്ങാന്‍ പോയാന്‍ കടക്കാരും!

കാസര്‍കോട്ട് രോഗം ഭേദമായവരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. തുടര്‍ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ എത്താനായിരുന്നു നിര്‍ദേശം. ഇതിനൊപ്പം മറ്റുചില ഇടങ്ങളില്‍ നിന്നും നെഗറ്റീവ് ആയ രോഗികളെയും വിളിച്ചതായി ആശുപത്രി വിട്ടവര്‍ പറയുന്നു.
വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗ് നേതൃത്വവും രംഗത്തെത്തി കഴിഞ്ഞു.വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗ് നേതൃത്വവും രംഗത്തെത്തി കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്