കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍. ഉദുമ പള്ളിക്കര ടോള്‍ ഗേറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നാല് കിലോ സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയിലായി. ബല്‍ഗാം സഹപൂര്‍ സ്വദേശികളായ തുഷാര്‍ (27), ജ്യോതി റാം (23) എന്നിവരാണ് പിടിയിലായത്. Also Read: രേഖകളില്ലാതെ മരം മുറിച്ച് കടത്തി; മോഷണ സംഘത്തില്‍ പഞ്ചായത്തംഗവും
രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡ്
കാസര്‍കോട് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ രാവിലെ മുതല്‍ തന്നെ കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. 12 മണിയോടെ ബ്രസ കാറില്‍ എത്തിയ രണ്ടുപേരെ ചോദ്യം ചെയ്തതോടെയാണ് വാഹനം പരിശോധിച്ചത്. കാറിൻ്റെ പിറകു ഭാഗത്ത് ഉണ്ടാക്കിയ രഹസ്യ അറയിലാണ് സര്‍ണം സൂക്ഷിച്ചിരുന്നത്.
Also Read: ബജറ്റ് പ്രസംഗത്തിലെ ആ കവര്‍ ചിത്രം എന്താണെന്നറിയാമോ? ഒന്നാം ക്ലാസുകാരന്‍ ജീവന്‍ പറയും...
കാസര്‍കോട് വഴി സ്വര്‍ണക്കടത്ത് സജീവം
ലോക്ക് ഡൗണിന് ശേഷം കാസര്‍കോട് വഴി കര്‍ണാടകത്തിലേക്ക് സ്വർണക്കടത്ത് സജീവമായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന സര്‍ണവും പോകുന്നത് കര്‍ണാടകത്തിലേക്കാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ജില്ലയില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തുകയായിരുന്നു പിടിയിലായവരുടെ ലക്ഷ്യം. കണ്ണൂര്‍ അസി. കമ്മീഷ്ണര്‍ ഇ വി വികാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാസര്‍കോട് സൂപ്രണ്ട് പി പി രാജീവന്‍, ഹെഡ് ഹവീല്‍ദാറുമാരായ കെ ചന്ദ്രശേഖര, ആനന്ദ, എം വിശ്വനാഥ എന്നിവരാണ് സ്വര്‍ണ വേട്ടക്കിറങ്ങിയത്.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡ്
കാസര്‍കോട് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ രാവിലെ മുതല്‍ തന്നെ കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. 12 മണിയോടെ ബ്രസ കാറില്‍ എത്തിയ രണ്ടുപേരെ ചോദ്യം ചെയ്തതോടെയാണ് വാഹനം പരിശോധിച്ചത്. കാറിൻ്റെ പിറകു ഭാഗത്ത് ഉണ്ടാക്കിയ രഹസ്യ അറയിലാണ് സര്‍ണം സൂക്ഷിച്ചിരുന്നത്.
Also Read: ബജറ്റ് പ്രസംഗത്തിലെ ആ കവര്‍ ചിത്രം എന്താണെന്നറിയാമോ? ഒന്നാം ക്ലാസുകാരന്‍ ജീവന്‍ പറയും...
കാസര്‍കോട് വഴി സ്വര്‍ണക്കടത്ത് സജീവം
ലോക്ക് ഡൗണിന് ശേഷം കാസര്‍കോട് വഴി കര്‍ണാടകത്തിലേക്ക് സ്വർണക്കടത്ത് സജീവമായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന സര്‍ണവും പോകുന്നത് കര്‍ണാടകത്തിലേക്കാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ജില്ലയില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തുകയായിരുന്നു പിടിയിലായവരുടെ ലക്ഷ്യം. കണ്ണൂര്‍ അസി. കമ്മീഷ്ണര്‍ ഇ വി വികാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാസര്‍കോട് സൂപ്രണ്ട് പി പി രാജീവന്‍, ഹെഡ് ഹവീല്‍ദാറുമാരായ കെ ചന്ദ്രശേഖര, ആനന്ദ, എം വിശ്വനാഥ എന്നിവരാണ് സ്വര്‍ണ വേട്ടക്കിറങ്ങിയത്.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ