കാസര്‍കോട്: ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് വില്‍പ്പനക്കായി എത്തിച്ച അയില ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. മീന്‍ വില്‍ക്കുന്നതിനായി സ്ത്രീ തൊഴിലാളികള്‍ക്ക് എത്തിച്ചു കൊടുത്തിരുന്ന ഇടനിലക്കാരായ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു.
Also Read: തിരുവനന്തപുരത്ത് കൊവിഡ് ഭയന്ന് അവിവാഹിതൻ തൂങ്ങിമരിച്ചു
മാര്‍ക്കറ്റില്‍ മത്സ്യ വിപണനം നടത്തുന്ന സ്ത്രീകള്‍ക്ക് പയ്യന്നൂരില്‍ നിന്നാണ് വില്‍പ്പനക്കായി എത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത, ദിവസങ്ങള്‍ പഴക്കമുള്ളവയായിരുന്നു മല്‍സ്യം. മടക്കര ഹാര്‍ബറില്‍ നിന്നെത്തിച്ച മല്‍സ്യം എന്ന വ്യാജേനയാണ് അയില വിറ്റതെന്ന് പറയുന്നു. പിടിച്ചെടുത്ത് മത്സ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ബ്ലീച്ചിംഗ് പൗഡര്‍ ഇട്ടു നശിപ്പിക്കുകയായിരുന്നു. ഉച്ചവരെ ഇവര്‍ ജനങ്ങള്‍ക്ക് മല്‍സ്യം വിറ്റിരുന്നതായും കണ്ടെത്തി. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്ന് കൊണ്ട് വരുന്ന പഴകിയ മത്സ്യങ്ങള്‍ അതിര്‍ത്തിയില്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
Also Read: കാസര്‍കോട് ആദ്യ രോഗിയില്‍ നിന്നും രോഗം പകര്‍ന്നത് 25 പേര്‍ക്ക്; ഒരു കുടുംബത്തിലെ 9 പേര്‍ക്കും വൈറസ് ബാധ
തൃക്കരിപ്പൂരിലെ മത്സ്യവും നാളുകളായി കെട്ടികിടക്കുന്ന ഫോര്‍മാലിന്‍ ഇട്ട മല്‍സ്യമാകാനാണ് സാധ്യതയെന്ന് പറയുന്നു. പഴകിയ മല്‍സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചെറുവത്തൂരിലും നീലേശ്വരത്തും ആരോഗ്യവകുപ്പിന്റെ റെയ്ഡ് നടന്നു. ആരോഗ്യവകുപ്പ് ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, ജെ എച്ച് ഐ തോമസ്, ജെ എച്ച് ഐ രാജേഷ്, തൃക്കരിപ്പൂര്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ അശോകന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായത്.
Also Read: തിരുവനന്തപുരത്ത് കൊവിഡ് ഭയന്ന് അവിവാഹിതൻ തൂങ്ങിമരിച്ചു
മാര്‍ക്കറ്റില്‍ മത്സ്യ വിപണനം നടത്തുന്ന സ്ത്രീകള്‍ക്ക് പയ്യന്നൂരില്‍ നിന്നാണ് വില്‍പ്പനക്കായി എത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത, ദിവസങ്ങള്‍ പഴക്കമുള്ളവയായിരുന്നു മല്‍സ്യം. മടക്കര ഹാര്‍ബറില്‍ നിന്നെത്തിച്ച മല്‍സ്യം എന്ന വ്യാജേനയാണ് അയില വിറ്റതെന്ന് പറയുന്നു. പിടിച്ചെടുത്ത് മത്സ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ബ്ലീച്ചിംഗ് പൗഡര്‍ ഇട്ടു നശിപ്പിക്കുകയായിരുന്നു. ഉച്ചവരെ ഇവര്‍ ജനങ്ങള്‍ക്ക് മല്‍സ്യം വിറ്റിരുന്നതായും കണ്ടെത്തി. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്ന് കൊണ്ട് വരുന്ന പഴകിയ മത്സ്യങ്ങള്‍ അതിര്‍ത്തിയില്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
Also Read: കാസര്‍കോട് ആദ്യ രോഗിയില്‍ നിന്നും രോഗം പകര്‍ന്നത് 25 പേര്‍ക്ക്; ഒരു കുടുംബത്തിലെ 9 പേര്‍ക്കും വൈറസ് ബാധ
തൃക്കരിപ്പൂരിലെ മത്സ്യവും നാളുകളായി കെട്ടികിടക്കുന്ന ഫോര്‍മാലിന്‍ ഇട്ട മല്‍സ്യമാകാനാണ് സാധ്യതയെന്ന് പറയുന്നു. പഴകിയ മല്‍സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചെറുവത്തൂരിലും നീലേശ്വരത്തും ആരോഗ്യവകുപ്പിന്റെ റെയ്ഡ് നടന്നു. ആരോഗ്യവകുപ്പ് ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, ജെ എച്ച് ഐ തോമസ്, ജെ എച്ച് ഐ രാജേഷ്, തൃക്കരിപ്പൂര്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ അശോകന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായത്.