ആപ്പ്ജില്ല

കാട്ടുകുക്കെ സ്വദേശിനിയുടെ കൊല: കാരണമായത് അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സംശയം, ഭര്‍ത്താവ് റിമാൻഡിൽ

കാസർകോട് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. കാട്ടുകുക്കെ സ്വദേശി ജനാര്‍ദ്ദനൻ ആണ് ഭാര്യ സുശീലയെ കൊലപ്പെടുത്തിയത്. അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമായത്.

Lipi 11 Sept 2020, 1:08 am
കാസര്‍കോട്: കാട്ടുകുക്കെ കജംപാടിയിലെ സുശീല (43) യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പെര്‍ള കെ കെ റോഡ് അജിലടുക്കയിലെ ജനാര്‍ദ്ദനനെ കോടതി റിമാൻഡ് ചെയ്തു. അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയില്‍ കലാശിച്ചത്. ഇത് ആരോപിച്ച് സുശീലയെ ജനാര്‍ദ്ദനന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
Samayam Malayalam Kasaragod Husband Killed Wife
കൊല്ലപ്പെട്ട യുവതിയും, പ്രതിയായ ഭർത്താവും


Also Read: മുസ്ലീം ലീഗ് ജില്ലാ ചെയർമാൻ സ്ഥാനം എം സി ഖമറുദ്ദീൻ എംഎൽഎ രാജിവെച്ചു; പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക്

വീട്ടില്‍ നടന്ന വാക്കേറ്റത്തിനിടെ സുശീലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജനാര്‍ദ്ദനന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിലും ഇത് വ്യക്തമായിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ സുശീലയെ മര്‍ദ്ദനമേറ്റ് അവശ നിലയില്‍ കണ്ടത്. പരിസരവാസികളുടെ വിവരത്തെ തുടര്‍ന്ന് പോലീസ് എത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Also Read: കുമ്പളയിൽ മില്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസ്: നാലാം പ്രതി അറസ്റ്റില്‍

കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ ജനാര്‍ദ്ദനനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുശീലയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ജനാര്‍ദ്ദനനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയത്.

Also Read: ഭര്‍ത്തൃവീട്ടില്‍ നിരന്തര പീഡനം... മകളെയുമെടുത്ത് കിണറ്റില്‍ ചാടി, മാതാവ് മരിച്ചു, സംഭവം കാസര്‍കോട് മടിക്കൈയില്‍

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്