കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കാന്‍ തന്റെ അദ്ധ്വാനത്തില്‍ വിരിഞ്ഞ മനോഹരമായ വീട് വില്‍ക്കാനൊരുങ്ങുകയാണ് കാസര്‍കോട് ഇരിയണ്ണിയിലെ സ്‌നേഹ എന്ന കലാകാരി. പൂര്‍ണമായും പ്ളൈവുഡും പശയും ഉപയോഗിച്ചാണ് ഈ ഒറ്റനില വീട് തയ്യാറാക്കിയത്. 18 സെന്റിമീറ്ററാണ് വീടിന്റെ ഉയരം. പെയിന്റും അറ്റകുറ്റപണികളുമായി നാല് ദിവസം കൊണ്ടാണ് വീട് പൂര്‍ത്തിയാക്കിയത്. നിറം നല്‍കി മനോഹരമാക്കിയ വീട് ഇപ്പോള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.
Also Read: പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ പോയില്ല; ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ 6 പേര്‍ക്ക് കൊവിഡ്
സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത കണ്ട് പലരും വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുവരെ 10,000 രൂപയാണ് ഒരു സുഹൃത്ത് പറഞ്ഞ വില. കൂടിയ വില നല്‍കുന്നവര്‍ക്ക് വീട് നല്‍കുമെന്നാണ് സ്‌നേഹ പറയുന്നത്. തുക മുഴിവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഇരിയണ്ണി ജിവിഎച്ച്എസ് സ്‌കൂളില്‍ നിന്നും ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മിടുക്കികൂടിയാണ് സ്‌നേഹ. ഒപ്പം സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ വുഡ് വര്‍ക്ക് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.
Also Read: രാജ്മോഹന്‍ ഉണ്ണിത്താൻ എംപിയുടെ ഡ്രൈവർക്ക് കൊവിഡ്
ഇരിയണ്ണിയിലെ സി.ശശിധരന്റെയും ബി.സ്മിതയുടെയും മകളാണ് സ്‌നേഹ. വിദ്യാര്‍ത്ഥിയായ എസ്.വി ശ്വേതയാണ് സഹോദരി. മുഖ്യമന്ത്രിയുടെ ആറുമണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനം കേട്ടപ്പോഴുണ്ടായ ആഗ്രഹമായിരുന്നു നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്. അങ്ങനെ ആ ആഗ്രഹം തന്റെ പിതാവിനെ അറിയിക്കുകയായിരുന്നു. നാടിനു കരുതലേകാനുള്ള തന്റെ തീരുമാനത്തിന് കുടുംബം നല്‍കുന്നത് വലിയ പ്രോത്സാഹനമാണെന്നും സ്‌നേഹ പറയുന്നു.