ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്: മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതി റിമാൻഡിൽ, കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും

നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ റിമാൻഡ് ചെയ്തു.

Samayam Malayalam 25 Nov 2020, 12:04 pm
കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയും കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയുമായ ബി പ്രദീപ് കുമാറിനെ (പ്രദീപ് കോട്ടത്തല) അന്വേഷണ സംഘം കാഞ്ഞങ്ങാട്ടെത്തിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ കാസർകോട് ഐ പി പി രാജേഷ്, എസ്‌ഐ മനോജ് പൊന്നമ്പാറ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഡി രതീഷ്, മുഹമ്മദ് നിയാസ്, ഡ്രൈവർ അബ്ദുൽ ഷുക്കൂർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ടോടെ നീലേശ്വരം പേരോൽ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയിരുന്നു. തുടർന്ന് വീഡിയോ കോൺഫറൻസ് വഴി ഹൊസ്ദുർഗ് കോടതി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
Samayam Malayalam k b ganesh kumar mla secretary pradeep kumar under remand in threatening witness of actress attack case
നടിയെ ആക്രമിച്ച കേസ്: മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതി റിമാൻഡിൽ, കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും



നടിയെ ആക്രമിച്ച കേസ്: മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതി റിമാൻഡിൽ

​​പ്രദീപ് കുമാർ റിമാൻഡിൽ

പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിൽ വെച്ച് കൊവിഡ് പരിശോധന നടത്തി. ശേഷം കാഞ്ഞങ്ങാട് സബ് ജയിലിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം ബുധനാഴ്ച കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതോടെ പ്രതി പ്രദീപ് കുമാറിനെ തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

​അറസ്റ്റുചെയ്തത് എംഎൽഎയുടെ ഓഫീസിൽ വെച്ച്

പ്രദീപ് കുമാർ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ എംഎൽഎ ഓഫീസിലെത്തിയായിരുന്നു അന്വേഷണ സംഘം പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

​പ്രദീപ് കുമാറിന് കൃത്യമായ പങ്ക്

കാസർകോട് സ്വദേശി വിപിൻലാൽ നൽകിയ പരാതിയിൽ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽ നിന്ന് കത്തയച്ചത് വിപിൻലാൽ ആയിരുന്നു. കേസിലെ മാപ്പ് സാക്ഷിയായ വിപിൻ ലാലിന്റെ ബന്ധുവിനെ കാണാനായി പ്രദീപ് കുമാർ കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ വാച്ച് വാങ്ങാൻ മാത്രമാണ് പ്രദീപ് കുമാർ ഇവിടെയെത്തിയതെന്നായിരുന്നു പ്രതിഭാഗം അറിയിച്ചത്.

​പ്രദീപ് കുമാറിനെ പുറത്താക്കിയെന്ന് ഗണേഷ് കുമാർ

അതേസമയം അറസ്റ്റിലായ സെക്രട്ടറി പ്രദീപ് കുമാറിനെ പുറത്താക്കിയെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ ഓഫീസിൽ സെക്രട്ടറിയായിരുന്നു പ്രദീപ് കുമാർ. അറസ്റ്റിന് പിന്നാലെയാണ് പേഴ്‌സണൽ സ്റ്റാഫിൽ നിന്നും ഇയാളെ പുറത്താക്കിയതായി ഗണേഷ് കുമാർ അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്