ആപ്പ്ജില്ല

സംസ്ഥാനത്തെത്താന്‍ ഇനി കേരള പാസ് മാത്രം പോര, കര്‍ണാടകയും സമ്മതിക്കണം, നാട്ടിലേക്ക് വരാനാകാതെ വലയുന്നത് മഹാരാഷ്ട്രയിലെ മലയാളികള്‍

ലോക്ഡൗണിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍പ്പെട്ടുപോയ മലയാളികളെ തിരികെ സംസ്ഥാനത്തെത്തിക്കാന്‍ വിപുലമായ സംവിധാനങ്ങളായിരുന്നു തലപ്പാടിയിലടക്കമുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേരളം ഒരുക്കിയത്.

Samayam Malayalam 6 May 2020, 9:04 pm
കാസര്‍കോട്: കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ ജില്ലയിലേക്കെത്തുന്നവര്‍ക്ക് കര്‍ണ്ണാടക കേരള സര്‍ക്കാറുകുടെ പാസ് നിര്‍ബന്ധമാക്കിയതോടെ വലഞ്ഞത് മഹാരാഷ്ട്രയിലെ അയ്യായിരത്തോളം മലയാളികള്‍. മഹാരാഷ്ട്രയിലെ പാസ് ലഭിച്ചവര്‍ക്കും ഇനി സംസ്ഥാനത്ത് കടക്കാനാവില്ല. ഗോവ, പൂനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് മലയാളികളാണ് സംസ്ഥാനത്തേക്ക് വരാന്‍ ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ സ്വന്തം വാഹനമുള്ളവര്‍ക്കാണ് സംസ്ഥാനത്തേക്ക് പ്രവേശനമുള്ളത്. 1820 പേരാണ് ഇതുവരെ പാസ് നേടി സംസ്ഥാനത്തേക്ക് കടന്നത്.
Samayam Malayalam Thalappady border check post


Also Read: കൊവിഡ് 19; വിശ്രമമില്ലാത്ത 100 ദിനങ്ങള്‍, നൂറില്‍പ്പരം ആരോഗ്യ വകുപ്പ് ജീവനക്കാരും വളണ്ടിയര്‍മാരും, മലപ്പുറത്തെ ജില്ലാ തല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ...

10,415 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക പാസുകളുമില്ലാതെ ഒരാളേയും ജില്ലയിലേക്ക് കടത്തി വിടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള പാസിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കൂട്ടിക്കൊണ്ട് പോവുന്നതിന് തലപ്പാടി അതിര്‍ത്തിയിലേക്ക് വരുന്ന ജില്ലയിലെ താമസക്കാരായവരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും അദ്ദേഹം അറിയിച്ചു.

ലോക്ഡൗണിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍പ്പെട്ടുപോയ മലയാളികളെ തിരികെ സംസ്ഥാനത്തെത്തിക്കാന്‍ വിപുലമായ സംവിധാനങ്ങളായിരുന്നു തലപ്പാടിയിലടക്കമുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേരളം ഒരുക്കിയത്. കണക്കുകൂട്ടിയ രീതിയിലല്ല കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കടന്നുവരുന്ന മലയാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലായിരത്തോളം ആളുകളെ പ്രതീക്ഷിച്ചെങ്കിലും ആയിരത്തില്‍ താഴെ ആളുകളാണ് എത്തുന്നത്. 100 പരിശോധനാ കൗണ്ടറുകളാണ് തലപ്പാടിയിലൊരുക്കിയത്. എന്നാല്‍ കേരള സര്‍ക്കാര്‍ പ്രതീക്ഷിച്ചത്രയും ആളുകള്‍ തലപ്പാടി ചെക്ക് പോസ്റ്റ് കടന്ന് വരുന്നില്ലെന്ന് കണ്ടെത്തിയതോടെ കൗണ്ടറുകളുടെ എണ്ണം 68 ായി കുറഞ്ഞു.

Also Read: കണ്ണൂര്‍ വിമാനത്താവളത്തെ വെട്ടിനിരത്തിയത് രാഷ്ട്രീയ പകപോക്കലോ? വിവാദത്തിന് ചൂട് പിടിക്കുന്നു

രാത്രിയിലെത്തുന്നവര്‍ രാവിലെ വരെ അവിടത്തന്നെ കഴിയണം. ഗര്‍ഭിണിയടക്കമുള്ളവര്‍ നാലുമണിക്കൂറോളം അവിടെ കഴിയേണ്ടി വന്നതായും പരാതിയുണ്ട്. മഹാരാഷ്ട്രയിലും ഗോവയിലും കുടുങ്ങിയ സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് ബസ് സൗകര്യമേര്‍പെടുത്തിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ നാട്ടിലേക്ക് വാരാനുണ്ട്. അവരൊക്കയും യാത്രാചിലവ് നല്‍കാനും നാട്ടിലെത്തിയാല്‍ നീരീക്ഷണത്തില്‍ കഴിയാനും തയ്യാറാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പാസ് നയം അവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര സര്‍ക്കാരിനോട് കേരളം അഭ്യര്‍ഥിച്ചാല്‍ മലയാളികള്‍ക്ക് നാട്ടിലേക്ക് വരാനാകുമെന്ന് എം.എല്‍.എ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്