കാസര്‍കോട്: എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസായിരുന്നു. എടനീര്‍ മഠത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഒരു കലാകാരനായ സന്യാസിയായിരുന്നു കേശവാനന്ദ ഭാരതി. മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനാണ്. 1960 നവംബര്‍ 14ന് തന്റെ പത്തൊന്‍പതാം വയസിലാണ് അദ്ദേഹം എടനീര്‍ മഠാധിപതിയായത്.
അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം. മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധം നടത്തിയാണ് അദ്ദേഹം ലോകത്ത് തന്നെ ശ്രദ്ധ നേടിയത്. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാര്‍ലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹര്‍ജിക്കാരനാണ്. ഭൂപരിഷ്‌കരണ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ സുപ്രധാന വിധി. കേരളസര്‍ക്കാരിനെയും മറ്റും എതിര്‍കക്ഷിയാക്കി 1970 മാര്‍ച്ച് 21നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന കേസാണിത്. 68 ദിവസം. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ പിന്നീടുണ്ടായി. ഭരണപരിഷ്‌കരണവുമായി ബന്ധപ്പെട്ട സമഗ്ര സംഭാവനയ്ക്ക് ദ ലോ ലീഗല്‍ അസിസ്റ്റന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റിന്‍റെ പ്രഥമ വി.ആര്‍ കൃഷ്ണയ്യര്‍ അവാര്‍ഡ് കേശവാനന്ദ ഭാരതിക്ക് ലഭിച്ചിരുന്നു.
Also Read: കൊവിഡ് പ്രതിരോധത്തില്‍ പുതിയ ദൗത്യവുമായി കുടുംബശ്രീ
കേശവാനന്ദ ഒരു ബഹുമുഖപ്രതിഭ
മഠാധിപതിയാകുന്നതിനുമുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സ്വാമി യക്ഷഗാനം പഠിച്ച് അവതരിപ്പിക്കുകയും അതിനായി പാടുകയും ചെയ്യുമായിരുന്നു. കര്‍ണാടക, ഹിന്ദുസ്ഥാനിസംഗീതം സ്വയം പഠിച്ചെടുത്ത സ്വാമി കച്ചേരി നടത്താറുണ്ട്. കന്നഡ, തുളു, മലയാളം, ഹിന്ദി, മറാഠി, സംസ്‌കൃതം ഭാഷകളില്‍ ഭക്തിഗാനങ്ങള്‍ പാടിയിരുന്നു. ഭക്തിഗാനങ്ങളെല്ലാം സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയതും ആയിരിക്കും അവതരിപ്പിക്കുക. മലയാളത്തിലും കന്നഡയിലും ഭക്തിഗാനങ്ങളുടെ സി.ഡി. സ്വാമി പുറത്തിറക്കിയിട്ടുണ്ട്. നാടകങ്ങള്‍ സ്വയം എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
എടനീര്‍ മഠം
ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യയുടെ പരമ്പരയില്‍പ്പെട്ടതായിരുന്നു ചെര്‍ക്കളയിലെ എടനീര്‍ മഠം. തൃശ്ശൂരില്‍ നിന്ന് കാശിയാത്ര തുടങ്ങിയ തോടകാചാര്യ തളിപ്പറമ്പ് തൃച്ചംബരം മഠത്തില്‍ താമസിക്കുകയും അടുത്ത ദിവസം അവിടെ നിന്ന് പുറപ്പെട്ട് എടനീരില്‍ എത്തി. ചാതുര്‍മാസ വ്രതക്കാലം തുടങ്ങിയതിനാല്‍ എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ താമസിച്ച് അദ്ദേഹം വ്രതം അനുഷ്ഠിച്ചു. അത് കഴിഞ്ഞ് കാശിക്ക് പുറപ്പെടാനൊരുങ്ങിയ സ്വാമിയെ നാട്ടുകാര്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. നാലുവീട്ട് തറവാട്ടുകാര്‍ മഠത്തിന് ആവശ്യമായ സഹായവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് എടനീരില്‍ മഠം നിര്‍മിച്ചതെന്നാണ് ഐതീഹ്യാമായി പറയുന്നത്.
Also Read: കൊവിഡ് ചികില്‍സയിലായിരുന്ന 2 പേര്‍ കൂടി മരിച്ചു, കാസര്‍കോട് മരണ സംഖ്യ ഉയരുന്നതില്‍ ആശങ്ക
ഇന്ന് എടനീര്‍ മഠത്തിനൊപ്പം വിദ്യാലയങ്ങളും കലാട്രൂപ്പും ഗോശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാവര്‍ക്കുമുന്നിലും മഠത്തിന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കുകയാണ്. രാഷ്ട്രീയസാമൂഹികസാംസ്‌കാരികകലാരംഗത്തെ പല പ്രമുഖരും മഠത്തിലെ സ്ഥിരം സന്ദര്‍ശകരാണ്. 1973 വരെ മഠത്തിന്റെ വിദ്യാലയങ്ങളില്‍ അറിവ് തേടിയെത്തുന്നവര്‍ക്കെല്ലാം സൗജന്യമായി ഭക്ഷണം നല്‍കിയിരുന്നു. 30 കലാകാരന്മാരുള്ള ഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലി ട്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ദക്ഷിണ കര്‍ണാടകയിലും തുളുനാട്ടിലും പ്രശസ്തമാണ്. ഗോകുല്‍ ട്രസ്റ്റിന് കീഴില്‍ ഇപ്പോള്‍ 20 പശുക്കളുണ്ട്. ദിവസവും രാവിലെ ഗോപൂജയ്ക്ക് ശേഷമാണ് സ്വാമി ഭക്ഷണം കഴിക്കുന്നത്.
അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം. മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധം നടത്തിയാണ് അദ്ദേഹം ലോകത്ത് തന്നെ ശ്രദ്ധ നേടിയത്. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാര്‍ലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹര്‍ജിക്കാരനാണ്. ഭൂപരിഷ്‌കരണ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ സുപ്രധാന വിധി. കേരളസര്‍ക്കാരിനെയും മറ്റും എതിര്‍കക്ഷിയാക്കി 1970 മാര്‍ച്ച് 21നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന കേസാണിത്. 68 ദിവസം. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ പിന്നീടുണ്ടായി. ഭരണപരിഷ്‌കരണവുമായി ബന്ധപ്പെട്ട സമഗ്ര സംഭാവനയ്ക്ക് ദ ലോ ലീഗല്‍ അസിസ്റ്റന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റിന്‍റെ പ്രഥമ വി.ആര്‍ കൃഷ്ണയ്യര്‍ അവാര്‍ഡ് കേശവാനന്ദ ഭാരതിക്ക് ലഭിച്ചിരുന്നു.
കേശവാനന്ദ ഒരു ബഹുമുഖപ്രതിഭ
മഠാധിപതിയാകുന്നതിനുമുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സ്വാമി യക്ഷഗാനം പഠിച്ച് അവതരിപ്പിക്കുകയും അതിനായി പാടുകയും ചെയ്യുമായിരുന്നു. കര്‍ണാടക, ഹിന്ദുസ്ഥാനിസംഗീതം സ്വയം പഠിച്ചെടുത്ത സ്വാമി കച്ചേരി നടത്താറുണ്ട്. കന്നഡ, തുളു, മലയാളം, ഹിന്ദി, മറാഠി, സംസ്‌കൃതം ഭാഷകളില്‍ ഭക്തിഗാനങ്ങള്‍ പാടിയിരുന്നു. ഭക്തിഗാനങ്ങളെല്ലാം സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയതും ആയിരിക്കും അവതരിപ്പിക്കുക. മലയാളത്തിലും കന്നഡയിലും ഭക്തിഗാനങ്ങളുടെ സി.ഡി. സ്വാമി പുറത്തിറക്കിയിട്ടുണ്ട്. നാടകങ്ങള്‍ സ്വയം എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
എടനീര്‍ മഠം
ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യയുടെ പരമ്പരയില്‍പ്പെട്ടതായിരുന്നു ചെര്‍ക്കളയിലെ എടനീര്‍ മഠം. തൃശ്ശൂരില്‍ നിന്ന് കാശിയാത്ര തുടങ്ങിയ തോടകാചാര്യ തളിപ്പറമ്പ് തൃച്ചംബരം മഠത്തില്‍ താമസിക്കുകയും അടുത്ത ദിവസം അവിടെ നിന്ന് പുറപ്പെട്ട് എടനീരില്‍ എത്തി. ചാതുര്‍മാസ വ്രതക്കാലം തുടങ്ങിയതിനാല്‍ എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ താമസിച്ച് അദ്ദേഹം വ്രതം അനുഷ്ഠിച്ചു. അത് കഴിഞ്ഞ് കാശിക്ക് പുറപ്പെടാനൊരുങ്ങിയ സ്വാമിയെ നാട്ടുകാര്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. നാലുവീട്ട് തറവാട്ടുകാര്‍ മഠത്തിന് ആവശ്യമായ സഹായവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് എടനീരില്‍ മഠം നിര്‍മിച്ചതെന്നാണ് ഐതീഹ്യാമായി പറയുന്നത്.
Also Read: കൊവിഡ് ചികില്‍സയിലായിരുന്ന 2 പേര്‍ കൂടി മരിച്ചു, കാസര്‍കോട് മരണ സംഖ്യ ഉയരുന്നതില്‍ ആശങ്ക
ഇന്ന് എടനീര്‍ മഠത്തിനൊപ്പം വിദ്യാലയങ്ങളും കലാട്രൂപ്പും ഗോശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാവര്‍ക്കുമുന്നിലും മഠത്തിന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കുകയാണ്. രാഷ്ട്രീയസാമൂഹികസാംസ്‌കാരികകലാരംഗത്തെ പല പ്രമുഖരും മഠത്തിലെ സ്ഥിരം സന്ദര്‍ശകരാണ്. 1973 വരെ മഠത്തിന്റെ വിദ്യാലയങ്ങളില്‍ അറിവ് തേടിയെത്തുന്നവര്‍ക്കെല്ലാം സൗജന്യമായി ഭക്ഷണം നല്‍കിയിരുന്നു. 30 കലാകാരന്മാരുള്ള ഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലി ട്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ദക്ഷിണ കര്‍ണാടകയിലും തുളുനാട്ടിലും പ്രശസ്തമാണ്. ഗോകുല്‍ ട്രസ്റ്റിന് കീഴില്‍ ഇപ്പോള്‍ 20 പശുക്കളുണ്ട്. ദിവസവും രാവിലെ ഗോപൂജയ്ക്ക് ശേഷമാണ് സ്വാമി ഭക്ഷണം കഴിക്കുന്നത്.