ആപ്പ്ജില്ല

കേരളം മംഗളൂരുവിലേക്കുള്ള ദൈനംദിന പാസ് റദ്ദാക്കി, പെട്ടെന്നുള്ള തീരുമാനം... തലപ്പാടിയില്‍ കുടുങ്ങിയത് നിരവധി പേര്‍!

ഇതോടെ ജിവിതം പ്രതിസന്ധിയിലായത് നൂറുകണക്കിന് ആളുകള്‍ക്ക്. കേരളത്തില്‍ നിന്ന് അങ്ങോട്ടും തിരിച്ചും ദൈനംദിന പാസാണ് കേരളം നിര്‍ത്തിയത്. പകരം അവര്‍ 28 ദിവസം കര്‍ണാടകയില്‍ തന്നെ താമസിക്കണമെന്നാണ് പറയുന്നത്.

Lipi 7 Jul 2020, 10:26 pm
കാസര്‍കോട്: ജില്ലയില്‍ നിന്ന് മംഗളൂരുവിലേയ്ക്ക് ദൈനംദിന യാത്രയ്ക്ക് നല്‍കിയിരുന്ന അനുമതി റദ്ദാക്കിയത് ഇന്നുമുതല്‍. ഇതറിയാതെ തലപ്പാടിയില്‍ കുടുങ്ങിപ്പോയത് നിരവധി യാത്രക്കാര്‍. അതിര്‍ത്തി കടന്നാല്‍ 28 ദിവസത്തിന് ശേഷം മാത്രം മടങ്ങിവന്നാല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ പൊലിസുമായി വാക്കേറ്റമായി. യാത്രക്കാരെ പോലീസ് ഇടപെട്ട് അനുനയിച്ച് തിരിച്ചയച്ചു. ഇന്നലെ വൈകീട്ടാണ് ജില്ലാ ഭരണകൂടം ഈ തീരുമാനമെടുത്തത്. അത് ഇന്നുമുതല്‍ പ്രാബല്യത്തിലും വരികയായിരുന്നു.
Samayam Malayalam Thalappadi


Also Read: ഷംന കാസിമില്‍ നിന്ന് സ്വപ്‌നയിലേക്കുള്ള റൂട്ട് മാപ്പ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എസ് പി!!

ഇതോടെ ജിവിതം പ്രതിസന്ധിയിലായത് നൂറുകണക്കിന് ആളുകള്‍ക്ക്. കേരളത്തില്‍ നിന്ന് അങ്ങോട്ടും തിരിച്ചും ദൈനംദിന പാസാണ് കേരളം നിര്‍ത്തിയത്. പകരം അവര്‍ 28 ദിവസം കര്‍ണാടകയില്‍ തന്നെ താമസിക്കണമെന്നാണ് പറയുന്നത്. സര്‍ക്കാര്‍ നിലപാട് പ്രായോഗികമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മംഗളൂരുവിലേക്കുള്ള അഞ്ച് യാത്രക്കാര്‍ക്ക് കൊവിഡ് 19 ബാധിച്ചതോടെയാണ് പ്രതിദിന പാസ് സംവിധാനം അവസാനിപ്പിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഐകകണ്‌ഠ്യേന തീരുമാനിച്ചത്. പലരും പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്.

തുച്ഛമായ ശമ്പളം ലഭിക്കുന്ന ഇവര്‍ക്ക് മംഗളൂരുവില്‍ 28 ദിവസം കഴിയുകയെന്നത് ബുദ്ധിമുട്ടാണ്. മംഗളൂരു ബാറിലെ അഭിഭാഷകരില്‍ പകുതിയോളം പേരും കാസര്‍കോട് നിന്നുള്ളവരാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ ബി സുബ്ബയ്യറായ് പറയുന്നു. ജില്ലയിലെ പല സ്വകാര്യ ആശുപത്രിയിലേയും ഡോക്ടര്‍മാര്‍ മംഗളൂരുവില്‍ നിന്ന് ദിവസം വരുന്നവരാണ്. ദൈനംദിന യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചതോടെ ഇനിയെന്ത് എന്ന ആശങ്കയാണ് പലരും.

Also Read: ആശങ്ക പരത്തി കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന; കാസര്‍കോട് കൂടുതല്‍ കടുത്ത നടപടിയുമായി പോലീസ്, കടകള്‍ക്ക് നിയന്ത്രണം!

കൃത്യസമയത്ത് ജോലിക്ക് എത്തിയില്ലെങ്കില്‍ പലരുടേയും ജോലി തന്നെ നഷ്ടമാകും. നിലവിലെ സാഹചര്യത്തില്‍ ഈ തീരുമാനം പ്രായോഗികമല്ലെന്നാണ് വാദം. മടങ്ങിയെത്തുമ്പോള്‍ ഇവിടേയും നിരീക്ഷണം ആവശ്യമാണ്. പലര്‍ക്കും താമസിക്കണാന്‍ മതിയായ സൗകര്യങ്ങള്‍ ഇല്ല. ഇനി താമസ്ഥലം കണ്ടെത്തിയാലും നിലവിലെ മാനദണ്ഡമനുസരിച്ച് പതിന്നാല് ദിവസം മംഗളൂരുവില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. നിലവിലെ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയാളികളെ തന്നെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്