കാസർകോട്: ഭർത്താവിന്‍റെ അവഗണനയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്ന് മക്കളെയും രക്ഷപ്പെടുത്തി പോലീസ്. കാസർകോട് ജില്ലയിലെ മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ ഇന്നലെയാണ് സംഭവങ്ങൾക്ക് തുടക്കം. ബാര മങ്ങാടി വെടിക്കുന്നിലെ യുവതിയാണ് ഭർത്താവിന്‍റെ അവഗണനയെത്തുടർന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് ഇറങ്ങിയത്. യുവതിയുടെ സഹോദരിയാണ് അമ്മയും മക്കളും ജീവനൊടുക്കാൻ തീരുമാനിച്ചതായി മേൽപറമ്പ് പോലീസിനെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ തേടി വീട്ടിലേക്കെത്തി. എന്നാൽ ഇതിന് മുൻപ് തന്നെ യുവതി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. മാങ്ങാട് ടൗണുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഇവർ ഓട്ടോറിക്ഷയിൽ കയറി പോയെന്ന് വിവരം ലഭിച്ചു.
Also Read : കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്ത്? ഏജന്റ് ലക്ഷ്മണൻ, കടത്താൻ ശ്രമിച്ചത് ആസ്ട്രേലിയയിലേക്ക്... 11 പേർ പിടിയിൽ
അമ്മയും മക്കളും കയറിയ ഓട്ടോ ഡ്രൈവറെ ഫോൺ വിളിച്ചപ്പോൾ ചെമ്പരിക്കയിലേക്കാണ് ഇവർ പോയതെന്ന് അറിയാൻ കഴിഞ്ഞു. ഉടൻ തന്നെ പോലീസ് സംഘം ഇക്കാര്യം കീഴൂർ ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ അറിയിച്ചു. ഇവർ ചെമ്പരിക്കയിലേക്ക് എത്തിയപ്പോൾ കടലിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്ന അമ്മയെയും മൂന്ന് മക്കളെയുമാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു.
കടലിന്‍റെ സമീപത്ത് പാറപ്പുറത്തായിരുന്നു നാലുപേരും. ഇവരുടെ സമീപത്തേക്കെത്തിയ ഉദ്യോഗസ്ഥർ സംസാരിക്കുകയും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. ഹരിത കർമസേനാഗംങ്ങളും പോലീസുകാർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് നാലുപേരെയും സ്റ്റേഷനിലെത്തിക്കുകയും ബന്ധുക്കളെ വിളിച്ച് വരുത്തുകയും ചെയ്തു.
Also Read : നസ്രിയയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലവെള്ളപ്പാച്ചിൽപ്പെട്ടു; ഷാനി ഒഴുക്കിൽപ്പെട്ടത് മക്കൾ നോക്കി നിൽക്കെ, യുവതിയുടെ മൃതദേഹം കണ്ടെത്തി
യുവതിയുടെ മക്കളിൽ ഒരാൾ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതാണ്. തനിക്ക് ഇനിയും പഠിക്കണം, വീടും പണിയണം അമ്മയെ നേക്കണമെന്നായിരുന്നു കുട്ടി പോലീസുകാരോട് പറഞ്ഞത്. കുട്ടികളുടെ അച്ഛൻ ബംഗളൂരുവിലാണ്. തങ്ങളെ ഇയാൾ സഹായിക്കാറില്ലെന്നാണ് കുടുംബം പറയുന്നത്.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read : കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്ത്? ഏജന്റ് ലക്ഷ്മണൻ, കടത്താൻ ശ്രമിച്ചത് ആസ്ട്രേലിയയിലേക്ക്... 11 പേർ പിടിയിൽ
അമ്മയും മക്കളും കയറിയ ഓട്ടോ ഡ്രൈവറെ ഫോൺ വിളിച്ചപ്പോൾ ചെമ്പരിക്കയിലേക്കാണ് ഇവർ പോയതെന്ന് അറിയാൻ കഴിഞ്ഞു. ഉടൻ തന്നെ പോലീസ് സംഘം ഇക്കാര്യം കീഴൂർ ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ അറിയിച്ചു. ഇവർ ചെമ്പരിക്കയിലേക്ക് എത്തിയപ്പോൾ കടലിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്ന അമ്മയെയും മൂന്ന് മക്കളെയുമാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു.
കടലിന്‍റെ സമീപത്ത് പാറപ്പുറത്തായിരുന്നു നാലുപേരും. ഇവരുടെ സമീപത്തേക്കെത്തിയ ഉദ്യോഗസ്ഥർ സംസാരിക്കുകയും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. ഹരിത കർമസേനാഗംങ്ങളും പോലീസുകാർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് നാലുപേരെയും സ്റ്റേഷനിലെത്തിക്കുകയും ബന്ധുക്കളെ വിളിച്ച് വരുത്തുകയും ചെയ്തു.
Also Read : നസ്രിയയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലവെള്ളപ്പാച്ചിൽപ്പെട്ടു; ഷാനി ഒഴുക്കിൽപ്പെട്ടത് മക്കൾ നോക്കി നിൽക്കെ, യുവതിയുടെ മൃതദേഹം കണ്ടെത്തി
യുവതിയുടെ മക്കളിൽ ഒരാൾ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതാണ്. തനിക്ക് ഇനിയും പഠിക്കണം, വീടും പണിയണം അമ്മയെ നേക്കണമെന്നായിരുന്നു കുട്ടി പോലീസുകാരോട് പറഞ്ഞത്. കുട്ടികളുടെ അച്ഛൻ ബംഗളൂരുവിലാണ്. തങ്ങളെ ഇയാൾ സഹായിക്കാറില്ലെന്നാണ് കുടുംബം പറയുന്നത്.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം