കാസർകോട്: കുണ്ടംകുഴിയിൽ മാതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹ പരിശോധനാഫലം പുറത്തുവന്നു. മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കുണ്ടംകുഴിയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണീയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാൽ ശ്രീനന്ദയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടെത്തിയത്. Also Read: പെൺകുട്ടിയെ പീഡിപ്പിച്ച് ജയിലിലായി, 4 മാസം കഴിഞ്ഞ് പുറത്തിറങ്ങി അതേ കുട്ടിയെ ശൈശവ വിവാഹം ചെയ്തു, തിരുവനന്തപുരത്ത് വരനുള്‍പ്പെടെ 3 പേര് അറസ്റ്റില്‍
കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതക്കാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നേർത്ത കയർ ഉപയോഗിച്ചാണ് ശ്രീനന്ദയുടെ കഴുത്ത് ഞെരിച്ചതെന്നും കയർ മൃതദേഹത്തിനരികിൽനിന്ന് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം ശേഷം അമ്മ തൂങ്ങി മരിച്ചതാകാം എന്ന് കരുതുന്നു. ഇരുവരുടെയും ദേഹത്ത് മുറിവോ ചതവോ ഇല്ലെന്നും വിഷം അകത്ത് ചെന്നതായി റിപ്പോർട്ടിലില്ലെന്നും പോലീസ് പറഞ്ഞു.
Also Read: മഞ്ജു വാര്യർ അടക്കം 20 സാക്ഷികൾ, നടിയെ ആക്രമിച്ച കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരം ബുധനാഴ്ച തുടങ്ങും
ഫൊറൻസിക് പരിശോധനാഫലം ലഭിച്ചതിനുശേഷം മാത്രമേ ഇത് സംബന്ധിച്ചുള്ള പൂർണമായ വിവരം പുറത്തു വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾക്ക് ദുർഗന്ധമുണ്ടായിരുന്നതിനാൽ ശനിയാഴ്ച രാത്രിയായിരിക്കാം മരിച്ചതെന്നാണ് പോലീസ് കരുതുന്നത്. നാരായണിയുടെ ഭർത്താവ് ഡ്രൈവർ ചന്ദ്രൻ സംഭവ ദിവസം ബസിൽ വിനോദസഞ്ചാരികളെയും കൊണ്ട് ഊട്ടിയിലായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും വീട്ടുകാരെ വിളിച്ചപ്പോൾ ഫോൺ എടുക്കാതെ വന്നപ്പോഴാണ് സുഹൃത്തിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്. സുഹൃത്തും പരിസരവാസികളും വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതക്കാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നേർത്ത കയർ ഉപയോഗിച്ചാണ് ശ്രീനന്ദയുടെ കഴുത്ത് ഞെരിച്ചതെന്നും കയർ മൃതദേഹത്തിനരികിൽനിന്ന് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം ശേഷം അമ്മ തൂങ്ങി മരിച്ചതാകാം എന്ന് കരുതുന്നു. ഇരുവരുടെയും ദേഹത്ത് മുറിവോ ചതവോ ഇല്ലെന്നും വിഷം അകത്ത് ചെന്നതായി റിപ്പോർട്ടിലില്ലെന്നും പോലീസ് പറഞ്ഞു.
Also Read: മഞ്ജു വാര്യർ അടക്കം 20 സാക്ഷികൾ, നടിയെ ആക്രമിച്ച കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരം ബുധനാഴ്ച തുടങ്ങും
ഫൊറൻസിക് പരിശോധനാഫലം ലഭിച്ചതിനുശേഷം മാത്രമേ ഇത് സംബന്ധിച്ചുള്ള പൂർണമായ വിവരം പുറത്തു വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾക്ക് ദുർഗന്ധമുണ്ടായിരുന്നതിനാൽ ശനിയാഴ്ച രാത്രിയായിരിക്കാം മരിച്ചതെന്നാണ് പോലീസ് കരുതുന്നത്. നാരായണിയുടെ ഭർത്താവ് ഡ്രൈവർ ചന്ദ്രൻ സംഭവ ദിവസം ബസിൽ വിനോദസഞ്ചാരികളെയും കൊണ്ട് ഊട്ടിയിലായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും വീട്ടുകാരെ വിളിച്ചപ്പോൾ ഫോൺ എടുക്കാതെ വന്നപ്പോഴാണ് സുഹൃത്തിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്. സുഹൃത്തും പരിസരവാസികളും വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News