ആപ്പ്ജില്ല

"ഇത് നെഹ്റു യുഗമല്ല മോദി യുഗമാണ്... മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ പോകേണ്ട", നവരാത്രി ആഘോഷ ചടങ്ങില്‍ പങ്കെടുത്ത മുന്‍ എംഎല്‍എക്ക് ഭീഷണി

ബിജെപി നിയമസഭാംഗമായ ഭാരത് ഷെട്ടിയെ ക്ഷണിച്ചതുപോലെ ക്ഷേത്ര ട്രസ്റ്റികളും പുരോഹിതന്മാരും ബാവയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. പൂജാരിയുടേയും ബന്ധപ്പെട്ടവരുടേയും ക്ഷണം സ്വീകരിച്ച് താന്‍ സന്ദര്‍ശിച്ചതെന്ന് ബാവ പറഞ്ഞു.

| Edited by Samayam Desk | Lipi 22 Oct 2020, 5:38 pm
മംഗളൂരു: പൂജാരിയുടെ ക്ഷണപ്രകാരം ക്ഷേത്രത്തിലെ നവരാത്രി ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ബിഎ മൊയദ്ദീന്‍ ബാവക്ക് ഭീഷണി. മുംബൈയില്‍ നിന്ന് ഹണി എന്ന് പരിചയപ്പെടുത്തിയയാളാണ് ഫോണില്‍ വിളിച്ചതെന്ന് അദ്ദേഹം സൂറത് കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. രണ്ടുതവണ മുമ്പ് മംഗളൂരു നോര്‍ത്ത് അസംബ്ലി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
Samayam Malayalam Congress MLA Moideen Bava
ബിഎ മൊയദ്ദീന്‍ ബാവ നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നു


Also Read: കാലുമാറി വരുന്നവര്‍ക്ക് കസേര നല്‍കാന്‍ മുന്നണികള്‍? ഷുവര്‍ സീറ്റ് ഇല്ലാത്തത് ബിജെപിക്ക് കനത്ത തിരിച്ചടി, വിമത ശല്ല്യം ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും

2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാരത് ഷെട്ടിയോട് 20,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മംഗളൂരു സുങ്കതകട്ട അംബിക അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് നവരാത്രി ആഘോഷം നടന്നത്. ബിജെപി നിയമസഭാംഗമായ ഭാരത് ഷെട്ടിയെ ക്ഷണിച്ചതുപോലെ ക്ഷേത്ര ട്രസ്റ്റികളും പുരോഹിതന്മാരും ബാവയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. പൂജാരിയുടേയും ബന്ധപ്പെട്ടവരുടേയും ക്ഷണം സ്വീകരിച്ച് താന്‍ സന്ദര്‍ശിച്ചതെന്ന് ബാവ പറഞ്ഞു. നവരാത്രി ആഘോഷ ഭാഗമായി ക്ഷേത്രത്തില്‍ അരിയിടല്‍ ചടങ്ങ് നടന്നിരുന്നു. ദേവന്‍റെ മുന്‍പില്‍ വച്ച ശേഷം പുരോഹിതന്മാരും ട്രസ്റ്റികളും അദ്ദേഹത്തോട് ആചാരം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.

Also Read: ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചതായി വ്യാജ പ്രചരണം, കാസര്‍കോട് ജില്ല കലക്ടറെയും വെറുതെ വിട്ടില്ല, നട്ടംതിരിഞ്ഞ് പോലീസ്!

എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനാണ് ദേവതയെ ഇവിടെ ആരാധിക്കുന്നതെന്നും വിവേകമുള്ള ഏതൊരു വ്യക്തിക്കും അത്തരം ഒരു ആചാരം നിരസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മതേതര ബോധമുള്ള പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതില്‍ പങ്കാളിയായി. അതേസമയം താന്‍ തികഞ്ഞ ഇസ് ലാം മത വിശ്വാസിയാണെന്നും അദ്ദേഹം പറയുന്നു. ഈ ചടങ്ങില്‍ ബാവ അരി ഒഴിക്കുന്ന ചിത്രം പിന്നീട് വൈറലായിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഭീഷണി കോള്‍ വന്നത്.
'ഇത് നെഹ്‌റു യുഗമല്ല, മോദി യുഗമാണ്. മുസ്ലിം ക്ഷേത്രത്തില്‍ പോവകേണ്ട', എന്നായിരുന്നു ഭീഷണി. താന്‍ സുര്‍ത്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്