കാസര്‍കോട്: പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയായ സംസാര ശേഷിയില്ലാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിനും ഇതിന് പുറമെ 10 വര്‍ഷം തടവിനും ശിക്ഷിച്ചത്. ഉപ്പള മണിമുണ്ട സ്വദേശി സുരേഷ് എന്ന ചെറിയമ്പുവിനാ(45)ണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. Also Read: ആ പിഞ്ചു കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് കണ്ടിട്ടും കുറ്റബോധമില്ലാതെ മാഹിൻകണ്ണ്, നുണക്കഥകള്‍ പടച്ചുവിട്ട് ആത്മഹത്യയാക്കാൻ ശ്രമം, ഒടുവിൽ എല്ലാം സമ്മതിച്ച് റുഖിയയും ഭർത്താവും
ഈ കേസിൽ സുരേഷിനെ നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബുധനാഴ്ച വൈകിട്ടാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇത്തരമൊരു വിധി നീതിന്യായചരിത്രത്തില്‍ അപൂര്‍വത്തില്‍ അപൂര്‍വമാണെന്നാണ് അഭിഭാഷകർ പറയുന്നത്. 2015 സെപ്തംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. ഉപ്പള ഗേറ്റിനുസമീപത്തു താമസിക്കുന്ന പതിനാറുകാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ യുവാവ് അകത്തു കയറി പെൺകുട്ടിയെ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ഉച്ചത്തില്‍ നിലവിളിക്കാനാവാതെ പിടയുകയായിരുന്നു പെണ്‍കുട്ടി.
Also Read: ഈ വൃദ്ധ ദമ്പതികളുടെ അന്നം മുട്ടിച്ചതാര്? കടയിലെ സാധനങ്ങളും അപഹരിച്ചു, അക്രമി ആരെന്ന് സംശയിക്കാൻ പോലും കഴിയാത്ത അവസ്ഥ
മാതാപിതാക്കള്‍ ജോലിക്ക് പോയസമയത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ സുരേഷ്, പെണ്‍കുട്ടി വെള്ളമെടുക്കാന്‍ പോയസമയം പിറകെയെത്തി കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംസാരശേഷിയില്ലാത്തതുകൊണ്ട് വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കുട്ടി പീഡനത്തിനിരയായ വിവരം സ്ഥിരീകരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരങ്ങളും സംസാരശേഷിയില്ലാത്തവരാണ്. മഞ്ചേശ്വരം എസ്ഐ പി പ്രമോദാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഡിവൈഎസ്പി പ്രേമരാജന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ അന്വേഷണം ഏറ്റെടുത്ത സിഐ സുരേഷ്ബാബുവാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ഈ കേസിൽ സുരേഷിനെ നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബുധനാഴ്ച വൈകിട്ടാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇത്തരമൊരു വിധി നീതിന്യായചരിത്രത്തില്‍ അപൂര്‍വത്തില്‍ അപൂര്‍വമാണെന്നാണ് അഭിഭാഷകർ പറയുന്നത്. 2015 സെപ്തംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. ഉപ്പള ഗേറ്റിനുസമീപത്തു താമസിക്കുന്ന പതിനാറുകാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ യുവാവ് അകത്തു കയറി പെൺകുട്ടിയെ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ഉച്ചത്തില്‍ നിലവിളിക്കാനാവാതെ പിടയുകയായിരുന്നു പെണ്‍കുട്ടി.
Also Read: ഈ വൃദ്ധ ദമ്പതികളുടെ അന്നം മുട്ടിച്ചതാര്? കടയിലെ സാധനങ്ങളും അപഹരിച്ചു, അക്രമി ആരെന്ന് സംശയിക്കാൻ പോലും കഴിയാത്ത അവസ്ഥ
മാതാപിതാക്കള്‍ ജോലിക്ക് പോയസമയത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ സുരേഷ്, പെണ്‍കുട്ടി വെള്ളമെടുക്കാന്‍ പോയസമയം പിറകെയെത്തി കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംസാരശേഷിയില്ലാത്തതുകൊണ്ട് വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കുട്ടി പീഡനത്തിനിരയായ വിവരം സ്ഥിരീകരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരങ്ങളും സംസാരശേഷിയില്ലാത്തവരാണ്. മഞ്ചേശ്വരം എസ്ഐ പി പ്രമോദാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഡിവൈഎസ്പി പ്രേമരാജന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ അന്വേഷണം ഏറ്റെടുത്ത സിഐ സുരേഷ്ബാബുവാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News