കാസര്‍കോട്: ലഡാക്കിയിലെ സൈനികത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. പുല്ലൂര്‍ വണ്ണാര്‍ വയലിലെ വിമുക്തഭടന് ബാബുരാജ് ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്. ഇയാളെ സെക്യൂരിറ്റി ചുമതലയില്‍ നിന്ന് പുറത്താക്കിയതായി മില്‍മ കാസര്‍കോട് ഡയറി മാനേജര്‍ കെ.എസ് ഗോപി അറിയിച്ചു.
Also Read: പോലീസ് പെരുമാറുന്നത് മോശമായി; പരാതിയിൽ നടപടിയില്ല: മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് വൃദ്ധമാതാപിതാക്കൾ
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു ബാബുരാജ്. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് കമ്പനി വഴിയാണ് ബാബുരാജ് ആനന്ദശ്രമത്തെ മില്‍മ ഡയറിയില്‍ ജോലിക്ക് എത്തിയത്. അതിനിടെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സുരക്ഷാ ജീവനക്കാരനെ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ കാസര്‍കോട് ഡയറിയിലേക്ക് പ്രകടനം നടത്തിയ യുവമോര്‍ച്ച നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.
Also Read: ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം വിഷം കഴിച്ച് ആശുപത്രിയിലായ യുവകലാകാരന് മരിച്ചു
കൊവിഡ് നിയമങ്ങള്‍ പാലിക്കാതെ കൂട്ടമായി നിന്നതിനും പോലീസ് അനുവാദമില്ലാത്തെ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കോളോത്ത്, വൈസ് പ്രസിഡണ്ട് ശ്രീജിത്ത് പറക്കളായി, മണ്ഡലം ജനറല്‍ സെക്രട്ടറി ശരത് മരക്കാപ്പ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന് മാവുങ്കാല്‍, എം പ്രദീപന് തുടങ്ങി പന്ത്രണ്ടോളം പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. പ്രകടനം നടക്കുന്ന വിവരമറിഞ്ഞ് സബ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ബാബുരാജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് യുവമോര്‍ച്ച പരാതിയും നല്‍കിയിട്ടുണ്ട്.