ആപ്പ്ജില്ല

വിഷു വിപണി മുന്നില്‍ കണ്ട് വിളയിച്ച പച്ചക്കറികള്‍ ഇനി സമൂഹ അടുക്കളയില്‍, കാസര്‍കോട് അമ്മമാരുടെ സ്നേഹം ഇങ്ങനെ...

ആരും പട്ടിണിയാകാതിരിക്കാന്‍ സര്‍ക്കാര്‍ സമൂഹ അടുക്കളകള്‍ക്ക് രൂപം നല്‍കിയപ്പോള്‍, അവിടെ ഭക്ഷണ നിര്‍മ്മാണത്തിനും വിതരണത്തിനും മുന്‍കൈയെടുത്ത് എത്തിയത് കുടുംബശ്രീ അംഗങ്ങളായിരുന്നു

Samayam Malayalam 10 Apr 2020, 10:47 pm
കാസര്‍കോട്: വിഷു വിപണി മുന്നില്‍ കണ്ട് വിളയിച്ച വെള്ളരിയും ചീരയും മത്തനുമെല്ലാം ഇനി സമൂഹ അടുക്കളകളിലേക്ക്. കുടുംബശ്രീയുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങള്‍ പുരയിടങ്ങളിലും നാട്ടിന്‍പുറങ്ങളിലുമായി കൃഷി ചെയ്ത് വിളയിച്ച ജൈവ പച്ചക്കറികളാണ് സമൂഹ അടുക്കളകളിലേക്ക് എത്തിക്കുക. അതും സൗജന്യമായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ട് പോകുമ്പോള്‍ തങ്ങളുടെ ചുമതലകള്‍ ഭംഗിയായി നിറവേറ്റുകയാണ് കാസര്‍കോട് ജില്ലയിലെ ഈ അമ്മമാര്‍.
Samayam Malayalam Vegetables Kasargod


Also Read: രക്ത ബാങ്കുകള്‍ കാലിയാകുന്നു... രക്തദാതാക്കളുടെ എണ്ണം കുറഞ്ഞു, അഭ്യര്‍ത്ഥനയുമായി കോഴിക്കോട് ജില്ല കലക്ടര്‍

പച്ചക്കറികള്‍ മുതല്‍ ഭക്ഷണം പൊതിഞ്ഞു നല്‍കുന്നതിനുള്ള വാഴ ഇലകള്‍ വരെയും കുടുംബശ്രീ പ്രവര്‍ത്തകര്‍ അടുക്കളകളിലേക്ക് എത്തിക്കുകയാണ്. ഓരോ ദിവസവും ഇവര്‍ നല്‍കുന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ പൊതിച്ചോറുകള്‍ ഉണ്ട് വിശപ്പ് മാറ്റുന്നത് ജില്ലയിലെ 13,000 ആളുകളാണ്. ഉച്ച ഭക്ഷണം മാത്രം നല്‍കുന്ന അടുക്കളകളും, മൂന്ന് നേരവും ഭക്ഷണം വിതരണം ചെയ്യുന്ന അടുക്കളകളെല്ലാമുണ്ട് കാസര്‍കോട് ജില്ലയില്‍.

Also Read: വയനാടിന് ആശ്വസിക്കാം... പതിനൊന്നാം ദിവസവും പോസിറ്റീവ് കേസുകളില്ല, വെള്ളിയാഴ്ച ആരെയും നിരീക്ഷണത്തിലാക്കിയില്ല

ആരും പട്ടിണിയാകാതിരിക്കാന്‍ സര്‍ക്കാര്‍ സമൂഹ അടുക്കളകള്‍ക്ക് രൂപം നല്‍കിയപ്പോള്‍, അവിടെ ഭക്ഷണ നിര്‍മ്മാണത്തിനും വിതരണത്തിനും മുന്‍കൈയെടുത്ത് എത്തിയത് കുടുംബശ്രീ അംഗങ്ങളായിരുന്നു. ജില്ലയില്‍ 38 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലുമായി ആകെ 55 കമ്മ്യുണിറ്റി കിച്ചണുകളില്‍ 88 കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്