കാസർകോട് : നിത്യോപ സാധനങ്ങളുടെ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെ ഒറ്റയാൾ സമരവുമായി നജീം കളങ്ങര. കാസർകോട് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ വരെ വീൽചെയർ തള്ളി സഞ്ചരിച്ചാണ് ഇയാൾ വേറിട്ട സമരം നടത്തുന്നത്. കൊല്ലം തേവലക്കര സ്വദേശിയും പൊതുപ്രവർത്തകനുമായ നജീമിന്റെ 63മത്തെ സമരമാണ് ഈ കാൽനടയാത്ര. 60 ദിവസം കൊണ്ട് കേരളം മുഴുവൻ വീൽചെയറിൽ സഞ്ചരിച്ചു ജനങ്ങളെ ബോധവൽക്കരിക്കാനാണു യാത്ര. Also Read: കൊച്ചിൻ കാർണിവലിലെ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബിജെപി, പ്രതിഷേധം
പാവപ്പെട്ട രോഗികൾക്ക് മരുന്നും ചികിത്സയും ഉറപ്പാക്കി ആരോഗ്യ മേഖല മെച്ചപ്പെടുത്തുക, തൊഴിലില്ലാതെ വലയുന്ന യുവാക്കളുടെ തൊഴിൽ പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്. കാസർകോട് നിന്ന് ആരംഭിച്ച യാത്രയ്ക്ക് നല്ല പിന്തുണയാണ് ഓരോ പ്രദേശങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പോകുന്ന വഴികളിലെ ജനങ്ങളുടെ ഒപ്പുശേഖരിച്ചു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുമെന്ന് നജീം പറയുന്നു. ജനങ്ങളുടെ വോട്ട് നേടി വിജയിച്ച ഇരു സർക്കാറുകളും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നജീം ആരോപിച്ചു.
Also Read: വിരമിക്കുന്നത് മേയില്‍, ആധാരത്തിന്റെ പകര്‍പ്പിന് '1000 രൂപ'; കൈക്കൂലിയുമായി അറ്റന്‍ഡര്‍ പിടിയില്‍
കഴിഞ്ഞ ആറു വർഷത്തിനിടയിൽ തെരുവ് നായ ശല്യത്തിനെതിരെയും വാളയാർ സംഭവത്തിലും മറ്റും തന്റേതായ വേറിട്ട പ്രതിഷേധം അറിയിച്ചിരുന്നു. കൽപ്പണിയിൽ ഹെൽപ്പർ ആയി വർക്ക് ചെയ്യുന്ന നജീം പ്രദേശത്തെ ഒരു റോഡിന്റെ ശോചനീയാവസ്ഥ കണ്ടാണ് ഒറ്റയാൾ സമരവുമായി മുന്നോട്ടു വന്നത്. അന്ന് റോഡിൽ വാഴ നട്ട് റോഡിൽ കിടന്നാണ് തന്റെ പ്രതിഷേധം അറിയിച്ചത്. തെരുവുനായ ശല്യത്തിനെതിരെയും ആശുപത്രികളുടെ ശോചനീയാവസ്ഥക്കെതിരെയും തെരുവുനാടകങ്ങൾ അവതരിപ്പിച്ചാണ് പിന്നീട് പ്രതിഷേധവുമായി എത്തിയത്. തെരുവ് പട്ടിയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ വീട്ടിനു മുന്നിലും സെക്രട്ടറിയേറ്റ് പടിക്കലും പ്ലക്കാർഡുമായി വേറിട്ട സമരം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
പാവപ്പെട്ട രോഗികൾക്ക് മരുന്നും ചികിത്സയും ഉറപ്പാക്കി ആരോഗ്യ മേഖല മെച്ചപ്പെടുത്തുക, തൊഴിലില്ലാതെ വലയുന്ന യുവാക്കളുടെ തൊഴിൽ പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്. കാസർകോട് നിന്ന് ആരംഭിച്ച യാത്രയ്ക്ക് നല്ല പിന്തുണയാണ് ഓരോ പ്രദേശങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പോകുന്ന വഴികളിലെ ജനങ്ങളുടെ ഒപ്പുശേഖരിച്ചു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുമെന്ന് നജീം പറയുന്നു. ജനങ്ങളുടെ വോട്ട് നേടി വിജയിച്ച ഇരു സർക്കാറുകളും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നജീം ആരോപിച്ചു.
Also Read: വിരമിക്കുന്നത് മേയില്‍, ആധാരത്തിന്റെ പകര്‍പ്പിന് '1000 രൂപ'; കൈക്കൂലിയുമായി അറ്റന്‍ഡര്‍ പിടിയില്‍
കഴിഞ്ഞ ആറു വർഷത്തിനിടയിൽ തെരുവ് നായ ശല്യത്തിനെതിരെയും വാളയാർ സംഭവത്തിലും മറ്റും തന്റേതായ വേറിട്ട പ്രതിഷേധം അറിയിച്ചിരുന്നു. കൽപ്പണിയിൽ ഹെൽപ്പർ ആയി വർക്ക് ചെയ്യുന്ന നജീം പ്രദേശത്തെ ഒരു റോഡിന്റെ ശോചനീയാവസ്ഥ കണ്ടാണ് ഒറ്റയാൾ സമരവുമായി മുന്നോട്ടു വന്നത്. അന്ന് റോഡിൽ വാഴ നട്ട് റോഡിൽ കിടന്നാണ് തന്റെ പ്രതിഷേധം അറിയിച്ചത്. തെരുവുനായ ശല്യത്തിനെതിരെയും ആശുപത്രികളുടെ ശോചനീയാവസ്ഥക്കെതിരെയും തെരുവുനാടകങ്ങൾ അവതരിപ്പിച്ചാണ് പിന്നീട് പ്രതിഷേധവുമായി എത്തിയത്. തെരുവ് പട്ടിയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ വീട്ടിനു മുന്നിലും സെക്രട്ടറിയേറ്റ് പടിക്കലും പ്ലക്കാർഡുമായി വേറിട്ട സമരം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News