ആപ്പ്ജില്ല

മെ​ഗാ ഇവന്റെന്നും പറഞ്ഞ് പിരിച്ചത് 8 ലക്ഷം രൂപ, ഒന്നും പറയാതെ സംഘാടകർ മുങ്ങി, കാണികളെ നിരാശരാക്കാതെ കണ്ണൂർ ഷരീഫ് അടക്കമുള്ള കലാകാരന്മാർ

‘മെഹ്‌ഫിൽ നിലാവ്’ എന്ന മെഗാ ഇവൻ്റ് നടത്താൻ സംഘാടകർ നാട്ടുകാരിൽ നിന്ന് പിരിച്ചത് എട്ട് ലക്ഷത്തോളം രൂപയായിരുന്നു. എന്നാൽ പരിപാടി നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സംഘാടകർ മുങ്ങി.

Edited byകാർത്തിക് കെ കെ | Lipi 15 May 2023, 8:38 pm

ഹൈലൈറ്റ്:

  • നാട്ടുകാരിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ പിരിച്ച് സംഘാടകർ മുങ്ങി.
  • ‘മെഹ്‌ഫിൽ നിലാവ്’ എന്ന മെഗാ ഇവൻ്റ് നടത്താനായിരുന്നു പണപ്പിരിവ്.
  • കാണികളെ നിരാശരാക്കാതെ പരിപാടി വിജയിപ്പിച്ച് കലാകാരന്മാർ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കാസർകോട് : പരിപാടിക്ക് മണിക്കൂറുകൾക്കു മുമ്പ് പിരിച്ചെടുത്ത എട്ട് ലക്ഷവുമായി സംഘാടകർ മുങ്ങി. എന്നാൽ വേദിയിലെത്തിയ കലാകാരന്മാർ കാണികളെ നിരാശരാക്കിയില്ല. പ്രതിഫലം ഇല്ലാതെ മൂന്നുമണിക്കൂറോളം അവർ പാടിത്തിമർത്തു. വെള്ളിയാഴ്‌ച രാത്രി ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘മെഹ്‌ഫിൽ നിലാവ്’ എന്ന മെഗാ ഇവന്റിലായിരുന്നു നാടകീയ രംഗങ്ങൾ.
കലാപരിപാടി അവതരിപ്പിക്കാനായി കണ്ണൂർ ഷരീഫ്, രഹന, കൊല്ലം ഷാഫി തുടങ്ങിയ 12 ഗായകരും തൃശൂരിൽനിന്നുള്ള നൃത്തസംഘവും ഉൾപ്പെടെ 60 അംഗമാണ്‌ പരിപാടിക്കായി എത്തിയത്. മാസങ്ങളായി ഓൺലൈനായും സമൂഹമാധ്യമങ്ങൾ വഴി കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി എട്ടുലക്ഷം രൂപയുടെ ടിക്കറ്റ് സംഘം വില്പന നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പരിപാടി അവതരിപ്പിക്കുന്നവർക്ക് നിശ്ചയിച്ച തുക നൽകാമെന്ന് സംഘാടകർ ഉറപ്പു നൽകിയിരുന്നു.



എന്നാൽ വൈകിട്ട് 7 മണിയായിട്ടും ആരും എത്തിയില്ല. അതേസമയം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ 3000 ത്തോളം കസേരകളിൽ ആസ്വാദകർ നിറഞ്ഞിരുന്നു. ഏറെ വൈകിയിട്ടും പരിപാടി തുടങ്ങാത്തതിനാൽ കാണികൾ ബഹളംവച്ചു. ഇതോടെ വലിയ സ്ക്രീനിൽ മുങ്ങിയ സംഘാടകരുടെ ഇരുവരുടെയും ഫോട്ടോ പ്രദർശിപ്പിച്ചു സംഭവം സദസ്സിനെ വിശദീകരിച്ചു. തടിച്ചുകൂടിയ ആസ്വാദകരെ നിരാശരാക്കാതെ കാര്യം അവതരിപ്പിച്ചു ഗാനമേള ആരംഭിക്കുകയായിരുന്നു

കണ്ണൂർ ഇരിട്ടി സ്വദേശികളായ കെ നസീർ, പിബി സിറാജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ ഇവന്റ്‌ മാനേജുമെന്റാണ് തൃക്കരിപ്പൂരിൽ വേദിയൊരുക്കിയത്. നാട്ടുകാരായ ആരും സംഘാടകസമിതിയിൽ ഉണ്ടായിരുന്നില്ല. 500 രൂപയുടെയും 200 രൂപയുടെയും ടിക്കറ്റ് ഓൺലൈൻ വഴിയാണ് വില്പന നടത്തിയത്. അതുകൊണ്ട് തന്നെ സംഘാടകർ ആരെന്ന് ആർക്കും അറിയില്ലായിരുന്നു. കണ്ണൂർ തായിനേരി സ്വദേശികളായ സുബൈർ സുഹൈബ് എന്നിവർ മുഖാന്തിരം ആണ് ഗാനമേള സംഘത്തിന് സംഘാടകരിൽ നിന്ന് അഡ്വാൻസ് വാങ്ങിയത്.

കേരളത്തിന്റെ പലഭാഗത്തുനിന്നും പരിപാടികൾ ബുക്ക് ചെയ്യുന്നതിന് പരിചയമില്ലാത്ത ആളുകൾ ബന്ധപ്പെടാറുണ്ടെന്നും തിരിച്ചറിയൽ കാർഡ് നൽകിയതിനാൽ സംഘത്തെ കുറിച്ച് സംശയവും ഒന്നും തോന്നിയില്ലെന്നും ചന്തേര പോലീസിൽ പരാതി നൽകിയ കലാകാരന്മാരിൽ ഒരാളായ സുബൈർ പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ ആയിട്ടുണ്ടെന്ന സൂചനയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്