ആപ്പ്ജില്ല

മെഡിക്കല്‍ സീറ്റ് തരപ്പെടുത്താമെന്ന് വാഗ്ദാനം, സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചു, പിഡിപി നേതാവ് റിമാന്‍റില്‍

മെഡിക്കല്‍ സീറ്റ് തരപ്പെടുത്തി തരാം, പഠിപ്പിച്ച് ഡോക്ടറാക്കാമെന്നും പറഞ്ഞ് മാതാവിന്‍റെ സമീപിച്ച് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് പലതവണകളിലായി പീഡിപ്പിച്ചത്.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 23 Nov 2020, 11:42 pm
കാസര്‍കോട്: മെഡിക്കല്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിഡിപി നേതാവ് റിമാന്‍റിലായി. ചാരിറ്റിയുടെ മറവില്‍ 16 കാരിയെ തട്ടികൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ച കേസിലാണ് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി നേതാവ് കുമ്പള കൊടിയമ്മ മുളിയടുക്കം മുബാറക്ക് മന്‍സിലെ അബ്ദുല്‍ റസാഖാ(32) ണ് അറസ്റ്റിലായത്.
Samayam Malayalam Abdul Rasaq


Also Read: സരിതയുടെ മൊഴി മാറ്റാന്‍ ശ്രമിച്ചതിന് പിന്നിലും കെബി ഗണേഷ് കുമാറിന്‍റെ പിഎ; നടിയെ ആക്രമിച്ച കേസിലും പങ്ക്... പ്രദീപ് കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല!

പീഡനം നടത്തിയത് പ്രലോഭിപ്പിച്ച്

കുമ്പളയിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് കൂടിയാണ് പ്രതി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കുമ്പള സിഐ പി പ്രമോദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ സീറ്റ് തരപ്പെടുത്തി തരാം, പഠിപ്പിച്ച് ഡോക്ടറാക്കാമെന്നും പറഞ്ഞ് മാതാവിന്‍റെ സമീപിച്ച് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് പലതവണകളിലായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയിരുന്നു. പ്രതിയുടെ വീട്ടിലും മൊഗ്രാല്‍പുത്തൂരിലെ ക്വാര്‍ട്ടേഴ്‌സിലുമായി ഒന്നിലധികം തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പ്രതി രാത്രി മുഴുവനും ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നും പരാതിയില്‍ പറയുന്നു.

Also Read: രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തല്ലി തകര്‍ക്കും, നഗ്നത പ്രദര്‍ശനം... നാടിനെ ഭീതിയിലാഴ്ത്തിയത് 60കാരന്‍, ഒടുവില്‍ കുടുങ്ങി

പ്രതി റിമാന്‍റില്‍

ഇത്തരത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മറപിടിച്ചാണ് ഇയാള്‍ പീഡനം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. സമാന രീതിയില്‍ മറ്റു പല കുറ്റകൃത്യങ്ങളിലും പ്രതി അകപ്പെട്ടിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്. പോക്‌സോ വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. കൊവിഡ് പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റും.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്