ആപ്പ്ജില്ല

തൃക്കരിപ്പൂരിലെ യുവാവിന്റെ കൊലപാതകം; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി പോലീസ്

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ഷഹബാസും സുഹൃത്തുക്കളും പ്രജേഷിനെ പിടികൂടിയത്. പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ അസമയത്ത് എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിജേഷിനെ വീട്ടിൽ വച്ച് തന്നെ മർദ്ദിച്ച് അവശനാക്കി. തുടർന്ന് തട്ടിക്കൊണ്ടു പോയി പൊറോപ്പാട് വയലിൽ വച്ചും മർദ്ദനം തുടർന്നു.

Lipi 6 Dec 2022, 4:05 pm

ഹൈലൈറ്റ്:

  • മരിച്ചെന്ന് ഉറപ്പാക്കിയ സംഘം പ്രിയേ ഷിൻ്റെ ബുള്ളറ്റിൽ ഇരുത്തി വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്ന് പോലീസ് പറഞ്ഞു.
  • തിങ്കളാഴ്ച രാവിലെയാണ് പ്രജേഷ് കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിയുന്നത്.
  • അതേസമയം പ്രിജേഷിൻ്റെ കാണാതായ മൊബൈൽ ഫോൺ ഷഹബാസിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Thrikaripur Prajesh Murder Case
അറസ്റ്റിലായ പ്രതികൾ
കാസർകോട്: തൃക്കരിപ്പൂർ വയലോടിയിലെ യുവാവിൻ്റെ കൊലപാതത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷഹബാസ് (22) , മുഹമ്മദ് റഹ്നാസ് (23) എന്നിവരെയാണ് ചന്തേര സി.ഐ പി നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലയിൽ നേരിട്ട് പങ്കുള്ള സഫ്വാൻ (25) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണ് കൊലയിൽ കലാശിച്ചതെന്നു ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു.
Also Read: 'അയ്യപ്പന്റെ അനുഗ്രഹം, അതുകൊണ്ട് കാര്യങ്ങൾ നടക്കുന്നു, മുഖ്യമന്ത്രി തിരിഞ്ഞു നോക്കുന്നില്ല', ശബരിമലയോട് ചിറ്റമ്മനയമെന്ന് ആക്ഷേപം

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ഷഹബാസും സുഹൃത്തുക്കളും പ്രജേഷിനെ പിടികൂടിയത്. പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ അസമയത്ത് എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിജേഷിനെ വീട്ടിൽ വച്ച് തന്നെ മർദ്ദിച്ച് അവശനാക്കി. തുടർന്ന് തട്ടിക്കൊണ്ടു പോയി പൊറോപ്പാട് വയലിൽ വച്ചും മർദ്ദനം തുടർന്നു. മരകഷണങ്ങൾ കൊണ്ടും തെങ്ങിൻ്റെ മട്ടൽ കൊണ്ടും മാറി അടിച്ചു പരിക്കേൽപ്പിച്ചു. മർമ്മസ്ഥാനത്ത് അടിയേറ്റ യുവാവ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.

Also Read: 2015ൽ 'കൊല്ലപ്പെട്ട' പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി, അയൽക്കാരൻ ഇപ്പോഴും ജയിലിൽ

മരിച്ചെന്ന് ഉറപ്പാക്കിയ സംഘം പ്രിയേ ഷിൻ്റെ ബുള്ളറ്റിൽ ഇരുത്തി വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പ്രജേഷ് കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിയുന്നത്. അതേസമയം പ്രിജേഷിൻ്റെ കാണാതായ മൊബൈൽ ഫോൺ ഷഹബാസിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. ഷഹബാസ് ബംഗളുരുവിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്.

റഹ്നാസ് മലേഷ്യയിൽ നിന്ന് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. കൊലപാതകം നടന്നശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികൾ പോലീസ് വലയിലായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, ചന്ദേര ഇൻസ്‌പെക്ടർ പി നാരായണൻ, എസ്ഐ മാരായ ശ്രീദാസ്, സതീശൻ തുടങ്ങിയവർ അടങ്ങുന്ന എന്നിവർ അടങ്ങുന്ന സംഘമാണ് 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചു മുഖ്യ പ്രതികളെ പിടികൂടിയത്.

കാസ‍ര്‍കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and
Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്