ആപ്പ്ജില്ല

കാസര്‍കോട് കളക്ടര്‍ മനുഷ്യക്കടത്തിന് കൂട്ടുനില്‍ക്കുന്നു; ഗുരുതര ആരോപണങ്ങളുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി!

സംസ്ഥാനത്തെ 13 ജില്ലാ കളക്ടര്‍മാരും ഇതര സംസ്ഥാനത്ത് കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാന്‍ പാസ് അനുവദിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ക്ക് മാത്രം കിട്ടുന്നില്ല. ജില്ലാ കളക്ടര്‍ പാസ് അനുവദിക്കാത്തതാണ് കാരണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

Samayam Malayalam 18 May 2020, 4:27 pm
കാസര്‍കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. തലപ്പാടിയില്‍ നടക്കുന്ന അനധികൃത മനുഷ്യക്കടത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും മഹാരാഷ്ട്രക്കാരനെ പൊതുപ്രവര്‍ത്തകന്‍ കടത്തിയത് കളക്ടറുടെ അറിവോടെയാണെന്നും എംപി ആരോപിച്ചു. പാസ് ലഭിച്ചിട്ടുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തകന്റെ ബന്ധു എന്തിനാണ് ക്ലീനറുടെ വേഷത്തില്‍ ലോറിയില്‍ വരുന്നതെന്ന് എംപി ചോദിക്കുന്നു.
Samayam Malayalam Rajmohan Unnithan and Kasargod District Collector


Also Read: കണ്ണൂരില്‍ കുട്ടിയെ എറിഞ്ഞു കൊന്ന സംഭവം; ശരണ്യ കടല്‍ഭിത്തിയില്‍ കുട്ടിയെ എടുത്തെറിഞ്ഞത് രണ്ട് തവണ, കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!

സംസ്ഥാനത്തെ 13 ജില്ലാ കളക്ടര്‍മാരും ഇതര സംസ്ഥാനത്ത് കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാന്‍ പാസ് അനുവദിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ക്ക് മാത്രം കിട്ടുന്നില്ല. ജില്ലാ കളക്ടര്‍ പാസ് അനുവദിക്കാത്തതാണ് കാരണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. മുംബൈയില്‍ 25 പേരുമായി വരുന്ന ബസില്‍ രണ്ട് കാസര്‍കോട് സ്വദേശിക്ക് കളക്ടര്‍ പാസ് നല്‍കാത്തതിനാല്‍ മറ്റുയാത്രക്കാരുടെ വരവ് മുടങ്ങിയിരിക്കുകയാണ്.

Also Read: പാലക്കാട് അഞ്ചു പഞ്ചായത്തുകളിലായി പത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; ഐഎന്‍എസ് ജലാശ്വയില്‍ എത്തിയത് 34 പേര്‍!

അതേസമയം കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ വൈകീട്ട് കളക്ടര്‍ ചിലരുടെ ശുപാര്‍ശക്കൊത്ത് നേരിട്ട് കടത്തിവിടുന്നുണ്ട്. മുഖ്യമന്ത്രി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ് നല്‍കണമെന്ന് പറയുമ്പോള്‍ സര്‍ക്കാരിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് കളക്ടര്‍ നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വ്യത്യസ്ഥ ജില്ലകളിലുള്ളവര്‍ ഒന്നിച്ച് പാസിന് അപേക്ഷിക്കുമ്പോള്‍ കാസര്‍കോടുള്ളവര്‍ക്ക് മാത്രം അനുവദിക്കാത്തത് അനീതിയാണെന്നാണ് ആക്ഷേപം. കൊവിഡ് കേസുകള്‍ പിടിച്ച് നിര്‍ത്തി കയ്യടി നേടാനുള്ള ശ്രമമാണ് ജില്ലാ കളക്ടര്‍ നടത്തുന്നതെന്നും എംപി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്