കാസർഗോഡ്: കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പരമ്പരാഗതമായി മൺപാത്രം നിർമ്മിച്ചും വിൽപ്പന നടത്തിയും ജീവിക്കുന്ന ഒട്ടേറെ തൊഴിലാളികൾ ഉണ്ട് കേരളത്തിൽ. സ്വാതന്ത്ര്യാനന്തരം എഴുപതിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും മാറി മാറിവരുന്ന ഒരു സർക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ ഒരു പിന്തുണയും ഈ വിഭാഗത്തിന് മാത്രം കിട്ടിയിട്ടില്ല. ദുരിതങ്ങൾക്കിടയിൽ പരമ്പരാഗത തൊഴിലിനെ പുതു തലമുറ തീരെ മറന്നു എന്ന് വേണം പറയാൻ.
കളിമണ്ണ് കിട്ടാനുള്ള പ്രയാസം, കിട്ടുന്ന മണ്ണിന്റെ ഗുണനിലവാരക്കുറവ്, പാത്രങ്ങൾക്ക് ആവശ്യക്കാർ ഇല്ലായ്മ, അയൽ സംസ്ഥാന പാത്രങ്ങളുടെ കടന്ന് വരവ് തുടങ്ങിയവയെല്ലാം നിലവിൽ കേരളത്തിലെ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ഭീഷണിയാണ്. ഇതിനൊപ്പം കൊറോണ കൂടി ദുരിതം വിതച്ചതോടെ ജീവിതം കുറെ കൂടി ദുസ്സഹമായിരിക്കുന്നതായി തൊഴിലാളികൾ പറയുന്നു.
കൊറോണ സാഹചര്യം മുൻ നിർത്തി സർക്കാർ ഇനത്തിൽ ഈ തൊഴിലാളികൾക്ക് ആകെ കിട്ടുന്നത് മാസാമാസം എല്ലാവർക്കും കിട്ടിക്കൊണ്ടിരുന്ന റേഷനും, കിറ്റും, എഴുന്നൂറിൽ നിന്ന് ആയിരത്തി നാനൂറ് ആയി ഉയർത്തിയ ക്ഷേമ പെൻഷനും മാത്രമാണ്. ഇവർക്ക് മാത്രമായി പ്രത്യേകമായ എന്തെങ്കിലും ആനുകൂല്യമോ സഹായമോ സർക്കാർ ഇത് വരെ നൽകിട്ടിട്ടില്ലെന്നാണ് അവരുടെ പരാതി.
വീട് കയറിയുള്ള പാത്ര വിൽപ്പനയും, ഉത്സവ ചന്തകൾ കേന്ദ്രീകരിച്ചുള്ള വിൽപനയും കൊറോണ കാരണം ഇല്ലാതായതോടെ നിർമ്മിച്ച പാത്രങ്ങൾ ചിലവാകാതെയും, മുടക്കിയ കാശ് പോലും തിരികെ കിട്ടാതെയും മുന്നോട്ട് പോകേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ഈ സ്ഥിതി മുന്നോട്ട് പോയാൽ പരമ്പരാഗത തൊഴിലായ പാത്ര നിർമ്മാണം പൂർണ്ണമായും അന്യം നിന്ന് പോകുമെന്ന പേടിയിലാണ് മിക്ക തൊഴിലാളി കുടുംബങ്ങളും.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കളിമണ്ണ് കിട്ടാനുള്ള പ്രയാസം, കിട്ടുന്ന മണ്ണിന്റെ ഗുണനിലവാരക്കുറവ്, പാത്രങ്ങൾക്ക് ആവശ്യക്കാർ ഇല്ലായ്മ, അയൽ സംസ്ഥാന പാത്രങ്ങളുടെ കടന്ന് വരവ് തുടങ്ങിയവയെല്ലാം നിലവിൽ കേരളത്തിലെ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ഭീഷണിയാണ്. ഇതിനൊപ്പം കൊറോണ കൂടി ദുരിതം വിതച്ചതോടെ ജീവിതം കുറെ കൂടി ദുസ്സഹമായിരിക്കുന്നതായി തൊഴിലാളികൾ പറയുന്നു.
കൊറോണ സാഹചര്യം മുൻ നിർത്തി സർക്കാർ ഇനത്തിൽ ഈ തൊഴിലാളികൾക്ക് ആകെ കിട്ടുന്നത് മാസാമാസം എല്ലാവർക്കും കിട്ടിക്കൊണ്ടിരുന്ന റേഷനും, കിറ്റും, എഴുന്നൂറിൽ നിന്ന് ആയിരത്തി നാനൂറ് ആയി ഉയർത്തിയ ക്ഷേമ പെൻഷനും മാത്രമാണ്. ഇവർക്ക് മാത്രമായി പ്രത്യേകമായ എന്തെങ്കിലും ആനുകൂല്യമോ സഹായമോ സർക്കാർ ഇത് വരെ നൽകിട്ടിട്ടില്ലെന്നാണ് അവരുടെ പരാതി.
വീട് കയറിയുള്ള പാത്ര വിൽപ്പനയും, ഉത്സവ ചന്തകൾ കേന്ദ്രീകരിച്ചുള്ള വിൽപനയും കൊറോണ കാരണം ഇല്ലാതായതോടെ നിർമ്മിച്ച പാത്രങ്ങൾ ചിലവാകാതെയും, മുടക്കിയ കാശ് പോലും തിരികെ കിട്ടാതെയും മുന്നോട്ട് പോകേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ഈ സ്ഥിതി മുന്നോട്ട് പോയാൽ പരമ്പരാഗത തൊഴിലായ പാത്ര നിർമ്മാണം പൂർണ്ണമായും അന്യം നിന്ന് പോകുമെന്ന പേടിയിലാണ് മിക്ക തൊഴിലാളി കുടുംബങ്ങളും.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ