കാസര്‍കോട്(Kasargod): ഒന്നിന് പുറകെ ഒന്നായി 3 പേരുടെ ജീവന് നഷ്ടമായ വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് കുണ്ടംകുഴി നിവാസികള്‍. പുഴയില്‍ കുളിക്കാനിറങ്ങിയ ദമ്പതികള്‍ അടക്കം 3 പേരാണ് മുങ്ങി മരിച്ചത്. കുണ്ടംകുഴി ഗദ്ധേമൂല സ്വദേശി ചന്ദ്രാജിയുടെ മകന് നിധിന് (38) ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ), ഇവരുടെ ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്.
വളരെ ദുർഘടം നിറഞ്ഞ കുഴികളുള്ള സ്ഥലത്താണ് ഇവർ അപകടത്തിൽ പെട്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം മനീഷിൻറെ മൃതദേഹമാണ് കണ്ടെടുത്തത്. തുടർന്ന് അഞ്ച് മണിയോടെ ദമ്പതികളുടെയും മൃതദേഹം കണ്ടെടുത്തു. കുണ്ടംകുഴി ജിഎച്ച്എസ് എസിലെ വിദ്യാര്‍ത്ഥിയായിരുന്നു മനീഷ്. പരീക്ഷ തീർന്ന ആഹ്ലാദത്തിലാണ് തോണി കടവിൽ പുഴ കാണാനെത്തിയത്. ഒരു മാസം മുമ്പാണ് ഗൾഫിലായിരുന്ന നിധിൻ നാട്ടിലെത്തിയത്. നിധിനും ദീക്ഷയ്ക്കും രണ്ട് വയസുള്ള മകളുണ്ട്. മൂന്നു പേരുടെ മൃതദേഹങ്ങളും കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റി.
Topic:Kasargod, Payaswini river accident, Drowed to death