കാസര്‍കോട്: കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരന്റെ തലയില്‍ കുരുങ്ങിയ അലുമിനിയം കലം കുട്ടിയേയും രക്ഷിതാക്കളേയും വലച്ചത് ഒരുമണിക്കൂര്‍. ഒടുവില്‍ രക്ഷകരായത് അഗ്നിശമന സേനയും. സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ കൊണ്ട് കലം അറുത്തുമാറ്റിയതോടെയാണ് ഊരാക്കുടുക്കില്‍നിന്ന് 'തലയൂരി'യത്. കാസര്‍കോട് തൃക്കരിപ്പൂര്‍ വയലോടിയിലെ പ്രവീണയുടെ മകന് അഹല് ധ്യാനിനാണ് അഗ്നിപരീക്ഷ നേരിടേണ്ടിവന്നത്.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് അപകടം. പുറത്തുകളിക്കുകയായിരുന്ന ധ്യാനും സഹോദരി പുത്രനും അടുക്കളയിലെത്തിയിരുന്നു. ധ്യാന്‍ മാതാവ് അറിയാതെ കലമെടുത്ത് തലയില്‍ കമഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കലം ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയുടെ കരച്ചില് കേട്ട മാതാവ് പ്രവീണ സംഭവമറിഞ്ഞ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എത്തിയ യുവാക്കളെ വിളിച്ചു. യുവാക്കളും അയല്‍വാസികളുമെല്ലാം കലം ഊരാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗം സാജിത തൃക്കരിപ്പൂരിലെ അഗ്നിശമനസേന അധികൃതരെ വിവരം അറിയിച്ചു.
നിലവിളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ അവസ്ഥകണ്ട് എന്ത് ചെയ്യണമെന്നറിയാതെ തളര്‍ന്ന കുടുംബം ഒടുവില്‍ കാറില്‍ അഗ്നി ശമനാ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴക്കും കുഞ്ഞ് കാറില്‍ നിന്ന് തളര്‍ന്നുറങ്ങിയിരുന്നു. സ്റ്റേഷന് ഓഫീസര്‍ കെ.എം ശ്രീനാഥന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റര്‍ സേഫ്ടി ഓഫീസര്‍ എം പ്രേമന്, കെ ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അലുമിനിയം പാത്രം അറുത്തുനീക്കി. കുട്ടിക്ക് യാതൊരുവിധ പോറലും ഏല്‍ക്കാതെയാണ് കലം തലയില്‍നിന്ന് എടുത്തതെന്ന് ഉദ്യോഗസ്ഥനായ എം പ്രേമന് പറഞ്ഞു.
വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ഫയര്സ്റ്റേഷന് അങ്കണം സാക്ഷിയായത്. ഇരുപത് മിനിറ്റുകൊണ്ട് തലപുറത്തെടുക്കാനായതോടെയാണ് മാതാവിനും കണ്ടുനിന്നവര്‍ക്കും ശ്വാസം നേരെവീണത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടേ തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന് പരിധിയിലെ രണ്ടാമത്തെ അപകടമായിരുന്നു ഇത്. ഇത്തരം സംഭവങ്ങള്‍ പതിവാകുകയാണെന്നും രക്ഷിതാക്കള്‍ ജാഗ്രതപാലിക്കണമെന്നും സ്റ്റേഷന് ഓഫീസര്‍ കെ.എം ശ്രീനാഥന്‍ പറഞ്ഞു.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് അപകടം. പുറത്തുകളിക്കുകയായിരുന്ന ധ്യാനും സഹോദരി പുത്രനും അടുക്കളയിലെത്തിയിരുന്നു. ധ്യാന്‍ മാതാവ് അറിയാതെ കലമെടുത്ത് തലയില്‍ കമഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കലം ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയുടെ കരച്ചില് കേട്ട മാതാവ് പ്രവീണ സംഭവമറിഞ്ഞ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എത്തിയ യുവാക്കളെ വിളിച്ചു. യുവാക്കളും അയല്‍വാസികളുമെല്ലാം കലം ഊരാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗം സാജിത തൃക്കരിപ്പൂരിലെ അഗ്നിശമനസേന അധികൃതരെ വിവരം അറിയിച്ചു.
നിലവിളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ അവസ്ഥകണ്ട് എന്ത് ചെയ്യണമെന്നറിയാതെ തളര്‍ന്ന കുടുംബം ഒടുവില്‍ കാറില്‍ അഗ്നി ശമനാ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴക്കും കുഞ്ഞ് കാറില്‍ നിന്ന് തളര്‍ന്നുറങ്ങിയിരുന്നു. സ്റ്റേഷന് ഓഫീസര്‍ കെ.എം ശ്രീനാഥന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റര്‍ സേഫ്ടി ഓഫീസര്‍ എം പ്രേമന്, കെ ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അലുമിനിയം പാത്രം അറുത്തുനീക്കി. കുട്ടിക്ക് യാതൊരുവിധ പോറലും ഏല്‍ക്കാതെയാണ് കലം തലയില്‍നിന്ന് എടുത്തതെന്ന് ഉദ്യോഗസ്ഥനായ എം പ്രേമന് പറഞ്ഞു.
വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ഫയര്സ്റ്റേഷന് അങ്കണം സാക്ഷിയായത്. ഇരുപത് മിനിറ്റുകൊണ്ട് തലപുറത്തെടുക്കാനായതോടെയാണ് മാതാവിനും കണ്ടുനിന്നവര്‍ക്കും ശ്വാസം നേരെവീണത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടേ തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന് പരിധിയിലെ രണ്ടാമത്തെ അപകടമായിരുന്നു ഇത്. ഇത്തരം സംഭവങ്ങള്‍ പതിവാകുകയാണെന്നും രക്ഷിതാക്കള്‍ ജാഗ്രതപാലിക്കണമെന്നും സ്റ്റേഷന് ഓഫീസര്‍ കെ.എം ശ്രീനാഥന്‍ പറഞ്ഞു.