കാസർകോട്(Kasargod): നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ അന്വേഷണ സംഘം ചെറുവത്തൂരിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് എ.സി.പി. സുദർശന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘമാണ് വെള്ളിയാഴ്ച ഉച്ചയോടെ മൊഴിയെടുത്തത്. ഷഹാനയുടെ മാതാവ് ഉമൈബ, സഹോദരങ്ങൾ, രണ്ടു ബന്ധുക്കൾ എന്നിവരിൽനിന്നാണ് വിവരങ്ങൾ തേടിയത്. ഷഹാനയുടെ ദേഹത്തെ മുറിവുകൾ സജാദ് ഉപദ്രവിച്ചതിൽ ഉണ്ടായതാണെന്ന് പൊലീസ് പറഞ്ഞു.
കയറുപയോഗിച്ചുതന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. അതേസമയം ഷഹാനയുടെ മരണത്തിൽ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ഭർത്താവ് സജാദിനെതിരായ ആരോപണങ്ങളിൽ ബന്ധുക്കൾ ഉറച്ച് നിൽക്കുകയാണ്. ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മരണം നടന്ന വീട്ടിൽ കഴിഞ്ഞദിവസം സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ഫൊറൻസിക് റിപ്പോർട്ടും വരാനുണ്ടെന്നും ഇനി സുഹൃത്തുകളുടേയും മൊഴി എടുക്കാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ ആരംഭിച്ച മൊഴിയെടുക്കൽ ഉച്ചവരെ നീണ്ടു. മെയ് 12ന് രാത്രിയിലാണ് പറമ്പിൽ ബസാറിലുള്ള വീട്ടിലെ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിൽ നടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കേസിൽ റിമാൻഡിലായ സജാദിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
Topic: Kasargod News, Model Shahana case
കയറുപയോഗിച്ചുതന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. അതേസമയം ഷഹാനയുടെ മരണത്തിൽ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ഭർത്താവ് സജാദിനെതിരായ ആരോപണങ്ങളിൽ ബന്ധുക്കൾ ഉറച്ച് നിൽക്കുകയാണ്. ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മരണം നടന്ന വീട്ടിൽ കഴിഞ്ഞദിവസം സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ഫൊറൻസിക് റിപ്പോർട്ടും വരാനുണ്ടെന്നും ഇനി സുഹൃത്തുകളുടേയും മൊഴി എടുക്കാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ ആരംഭിച്ച മൊഴിയെടുക്കൽ ഉച്ചവരെ നീണ്ടു. മെയ് 12ന് രാത്രിയിലാണ് പറമ്പിൽ ബസാറിലുള്ള വീട്ടിലെ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിൽ നടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കേസിൽ റിമാൻഡിലായ സജാദിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
Topic: Kasargod News, Model Shahana case