ദുരൂഹമായി മരണം
മോഡലായും പരസ്യചിത്രങ്ങളിൽ അഭിനയിച്ചും പ്രേക്ഷകർ തിരിച്ചറിഞ്ഞുവരുന്നതിനിടയിലാണ് ഷഹനയുടെ മരണം. വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടിലെത്തിച്ച ശേഷം മൃതദേഹം കുളപ്പുറം മുഴക്കോം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. ബന്ധുവായ ഷാഹിദയുടെ ചെമ്പ്രകാനത്തെ വീട്ടിലാണ് ഷഹനയുടെ മാതാവും സഹോദരങ്ങളുമുള്ളത്. രണ്ടുമാസം മുൻപാണ് ചീമേനി വലിയപൊയിൽ ഉച്ചിത്തിടിലിൽ സ്വന്തമായി ഭൂമിവാങ്ങി കൊച്ചുവീട് വെച്ചത്. അതേസമയം രണ്ടുമാസമായി വലിയപൊയിലിൽ താമസിക്കുന്ന കുടുംബത്തെക്കുറിച്ച് കൃത്യമായ വിവരമൊന്നുമില്ലന്നാണ് സമീപവാസികൾ പറയുന്നത്.
ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം
വ്യാഴാഴ്ച രാത്രിയാണ് ഷഹാനയെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജനലിൽ കയറുകൊണ്ട് കെട്ടി ജീവനൊടുക്കിയാതാണെന്നാണ് ഭർത്താവ് സജാദ് പോലീസിനോട് പറഞ്ഞത്. ബഹം കേട്ട് ഓടിയെത്തിയ സമീപവാസികൾ കണ്ടത് സജാദിന്റെ മടിയിൽ കിടക്കുന്ന ഷഹാനയേയാണ്. ഷഹാനയുടേത് തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനയെന്നാണ് പോലീസ് പറയുന്നു. അതേസമയം ഷഹാന ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തിന് പിന്നിൽ സജാദാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഒന്നര വർഷം മുമ്പാണ് കാസർകോട് ചെറുത്തൂർ സ്വദേശിനിയായ ഷഹാനയും കോഴിക്കോട് സ്വദേശിയായ സജാവും വവിവാഹിതരാകുന്നത്.
സജാദിനെതിരെ ഗുരുതര ആരോപണം
ഷഹാനയുടെ ഭർത്താവ് സജാദിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹാനയുടെ ബന്ധുക്കൾ ഉന്നയിക്കുന്നത്. ഷഹാനയെ മാനസികവും ശാരീരികുമായി സജാദ് ഉപദ്രവിക്കുക പതിവായിരുന്നു. സിനിമയിലെ പ്രതിഫലത്തെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സ്ത്രീധനപീഡനവും ആത്മഹത്യാപ്രേരണക്കുറ്റവും ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 28 വരെ റിമാന്റ് ചെയ്തു. അതേ സമയം ഫുഡ് ഡെലിവറിയുടെ മറവിൽ സജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സംഭവ ദിവസവും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവർ താമസിച്ച വാടക വീട്ടിൽ നിന്നും എംഎഡിഎംഎ, എൽഎസ്ഡി എന്നിവയും കണ്ടെത്തിയിരുന്നു