കാസർകോട് : ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തുന്ന രണ്ട് തമിഴ്നാട് സ്വദേശികൾ പോലീസ് പിടിയിലായി. തമിഴ്നാട് കടലൂർ സ്വദേശി മണികണ്ഠൻ(31), തെങ്കാശി സ്വദേശി പുഷ്പരാജ്(43) എന്നിവരെയാണ് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഫെബ്രുവരി 28ന് മലയോര ഹൈവേക്കുവേണ്ടി അരിയിരിത്തിയിൽ പുതുതായി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്ഫോമർ ഈ സംഘം മോഷ്ടിച്ചിരുന്നു.
ഇവർ ട്രാൻസ്ഫോമർ കടത്തിയ ഗുഡ്സ് ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസെടുത്തു ശേഷം മണിക്കൂറുകൾക്കുള്ളിൽ ആണ് പ്രതികൾ വലയിലായത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. ഇവർക്ക് നേരത്തെയും മോഷണ ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
Read Latest Local News and Malayalam News
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: ജീവൻ തുടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; ഒടുവിൽ നടൻ മോഹൻലാലിന്റെ ഓഫീസിൽ നിന്നും ആ വിളിയെത്തി
Also Read: ആളില്ലാത്ത വീടുകളിൽ മോഷണം പതിവ്; 21കാരനെ വനിതാ പോലീസ് പിന്തുടർന്ന് പിടികൂടി