കാസര്‍കോട് (Kasaragod): എ ത്രീ ഷീറ്റില്‍ മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം വരച്ച് ശ്രദ്ധേയനായിരിക്കുകയാണ് കാസര്‍കോട് കാടങ്കോട് കൊട്ടാരം വാതുക്കല് സ്വദേശി അജേഷ്. 56 മിനിറ്റു നാലുസെക്കന്‍ഡും കൊണ്ട് 61 വിവിധ തരത്തിലുള്ള മഹാത്മാഗാന്ധിയെ വരച്ച അജേഷിനെ തേടി ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്കാരവുമെത്തയിരിക്കുകയാണ്. ഷാര്‍ജയിലെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സില്‍ ചിത്രകലാ അധ്യാപകനായിരുന്ന അജേഷ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചുവന്നത്.
കൊവിഡ് കാലത്തെ അടച്ചിടലിനെ തുടര്‍ന്ന് വിരസതമാറ്റാനാണ് ഗാന്ധിയുടെ ചിത്രം വരച്ചത്. എന്തെങ്കിലും വ്യത്യസ്തത വേണമെന്ന നിര്‍ബന്ധമാണ് അജേഷിനെ ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്സിന് ഉടമയാക്കിയത്. കണ്ണൂര്‍ ബ്രഷ്മാന് ഫൈനാര്‍ട്സ് കോളജില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള അജേഷ് ഗള്‍ഫിലും നാട്ടിലും നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ചുമര്‍ചിത്രരചനയിലും മ്യൂറല്‍ പെയിന്റിംഗിലും ശില്പനിര്മാണത്തിലും അജേഷിന്റെ കഴിവ് ശ്രദ്ധേയമാണ്.
കൊവിഡ് മഹാമാരി കാലത്തെ പ്രവാസികളുടെ യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടി അജേഷ് സംവിധാനം നിര്‍വഹിച്ച അണു എന്ന ഹ്രസ്വചിത്രം സൗത്ത് ഇന്ത്യന്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. കഴിഞ്ഞദിവസം തളിപ്പറമ്പില്‍ വച്ചു നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദന് മാഷ് ഉപഹാരം നല്കി ആദരിച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളും ഇന്റീരിയര്‍ ഡിസൈനിങ്ങുമായി നാട്ടില്‍ തന്നെ തുടരാനാണ് അജേഷിന്റെ ശ്രമം. ഭാര്യ രേഖയും മകള്‍ വേദലക്ഷ്മിയും അജേഷിന്റെ എല്ലാകലാപ്രവര്ത്തനത്തിനും പിന്തുണയായുണ്ട്. കാടങ്കോട് കൊട്ടാരം വാതുക്കലിലെ കണ്ണന്റെയും യശോദ യുടെയും മകനാണ് ഈ കലാകാരന്.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Kasaragod native Ajesh, Ajesh Draw Gandhiji's Biography in Single page, Kasaragod News
കൊവിഡ് കാലത്തെ അടച്ചിടലിനെ തുടര്‍ന്ന് വിരസതമാറ്റാനാണ് ഗാന്ധിയുടെ ചിത്രം വരച്ചത്. എന്തെങ്കിലും വ്യത്യസ്തത വേണമെന്ന നിര്‍ബന്ധമാണ് അജേഷിനെ ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്സിന് ഉടമയാക്കിയത്. കണ്ണൂര്‍ ബ്രഷ്മാന് ഫൈനാര്‍ട്സ് കോളജില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള അജേഷ് ഗള്‍ഫിലും നാട്ടിലും നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ചുമര്‍ചിത്രരചനയിലും മ്യൂറല്‍ പെയിന്റിംഗിലും ശില്പനിര്മാണത്തിലും അജേഷിന്റെ കഴിവ് ശ്രദ്ധേയമാണ്.
കൊവിഡ് മഹാമാരി കാലത്തെ പ്രവാസികളുടെ യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടി അജേഷ് സംവിധാനം നിര്‍വഹിച്ച അണു എന്ന ഹ്രസ്വചിത്രം സൗത്ത് ഇന്ത്യന്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. കഴിഞ്ഞദിവസം തളിപ്പറമ്പില്‍ വച്ചു നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദന് മാഷ് ഉപഹാരം നല്കി ആദരിച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളും ഇന്റീരിയര്‍ ഡിസൈനിങ്ങുമായി നാട്ടില്‍ തന്നെ തുടരാനാണ് അജേഷിന്റെ ശ്രമം. ഭാര്യ രേഖയും മകള്‍ വേദലക്ഷ്മിയും അജേഷിന്റെ എല്ലാകലാപ്രവര്ത്തനത്തിനും പിന്തുണയായുണ്ട്. കാടങ്കോട് കൊട്ടാരം വാതുക്കലിലെ കണ്ണന്റെയും യശോദ യുടെയും മകനാണ് ഈ കലാകാരന്.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Kasaragod native Ajesh, Ajesh Draw Gandhiji's Biography in Single page, Kasaragod News