കാസർകോട്: കാൽനൂറ്റാണ്ടിലധികമായി പട്ടയമില്ലാതെ നെട്ടോട്ടമോടുകയാണ്കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അത്തിക്കോത്ത് എസി നഗർ കോളനിയിലെ പട്ടിക വർഗ കുടുംബങ്ങൾ. ബല്ല വില്ലേജ് പരിധിയിലെ ഒൻപതാം വാർഡിൽ 25 കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാത്തത്. മാവില സമുദായത്തിൽപ്പെട്ടവരാണ് ഇവിടെ വർഷങ്ങളായി താമസിക്കുന്നത്. ആനന്ദാശ്രമ മഠം അധികൃതരാണ് കോളനിവാസികൾക്ക് ഭൂമി നൽകിയത്. എന്നാൽ ആർക്കും പട്ടയം ഇതുവരെയും ലഭിച്ചിട്ടില്ല. അതേ സമയം റേഷൻ കാർഡും വൈദ്യുതിയും ലഭിച്ചിട്ടുണ്ടെങ്കിലും വീട് പുതുക്കിപ്പണിയാനോ ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട് കെട്ടാനോ കഴിയുന്നില്ലെന്ന് കോളനിവാസികൾ പറയുന്നു. Also Read: ഓർഡിനറി ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറി, യാത്രക്കാരനെ തല്ലി ചതച്ചു!! നിലത്തിട്ട് ചവിട്ടി... മറ്റൊരു സ്റ്റേഷനിൽ ഉപേക്ഷിച്ചു! തലശേരിയിൽ എഎസ്ഐയുടെ ക്രൂരത!!
കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഹൊസ്ദുർഗ് താലൂക്കിൽ നടന്ന സാന്ത്വന സ്പർശം പദ്ധതിയുടെ അദാലത്തിൽ ഈ കുടുംബങ്ങൾക്കെല്ലാം പട്ടയം നൽകാൻ തീരുമാനമായിരുന്നു. അതിനിടെ റീസർവേ വന്നതോടെ സർവ്വേ നമ്പറുകളിൽ ആശയകുഴപ്പം വന്നു. അത് പരിഹരിക്കാൻ റവന്യൂ അധികൃതർ ഇടപെടാത്തതിനാൽ പട്ടയം അനുവദിക്കുന്നത് വൈകുകയാണ്. അതേ സമയം കഴിഞ്ഞ തവണ മൂന്നു പേർക്ക് പട്ടയം നൽകിയിരുന്നുവെന്നും അദാലത്തിൽ നടന്ന പ്രഖ്യാപനം നടക്കുന്നില്ലെന്നും ഊരുക്കൂട്ടം മൂപ്പൻ രാജൻ പറഞ്ഞു.
Also Read: നടപ്പാക്കിയത് മുകളിൽ നിന്നുള്ള ഉത്തരവ്, പിന്നെന്തിന് സസ്പെൻഷൻ? സ്വീഡിഷ് പൗരൻ ടൂറിസ്റ്റല്ല, കോവളം വിഷയത്തിൽ പരാതിയുമായി പോലീസുകാരൻ!
കോളനിയിലെ കുളം നവീകരിക്കാത്തതിനാൽ പ്രദേശത്തെ വീടുകളിൽ കുടിവെള്ളം അടക്കമുള്ള കാര്യങ്ങൾക്കും ഏറെ പ്രയാസം വന്നിരിക്കുകയാണ്. ചെറുകിട ജലസേചന പദ്ധതിയിൽ 1998ൽ കുളം കുഴിക്കുകയും സമീപത്ത് ടാങ്കും നിർമിച്ചിരുന്നു. മോട്ടോർ സ്ഥാപിച്ച് കൃഷിക്കും വീട്ടാവശ്യങ്ങൾക്കും വെള്ളം നൽകിയിരുന്നെങ്കിലും വൈദ്യുതി ബില്ലടക്കാത്തതിനാൽ കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചു. ഇതോടെ കുടിവെള്ളത്തിനും കോളനിയിൽ വഴിമുട്ടി. കുളത്തിൽ ജലലഭ്യത സുലഭമായതിനാൽ ഇത് നവീകരിച്ച് എല്ലാ വീടുകളിലും വെള്ളം എത്തിക്കാനുള്ള ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ മറ്റൊരു ആവശ്യം.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Athikkoth colony Pattayam Issue, Kasaragod athikkoth colony, Kasaragod News
കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഹൊസ്ദുർഗ് താലൂക്കിൽ നടന്ന സാന്ത്വന സ്പർശം പദ്ധതിയുടെ അദാലത്തിൽ ഈ കുടുംബങ്ങൾക്കെല്ലാം പട്ടയം നൽകാൻ തീരുമാനമായിരുന്നു. അതിനിടെ റീസർവേ വന്നതോടെ സർവ്വേ നമ്പറുകളിൽ ആശയകുഴപ്പം വന്നു. അത് പരിഹരിക്കാൻ റവന്യൂ അധികൃതർ ഇടപെടാത്തതിനാൽ പട്ടയം അനുവദിക്കുന്നത് വൈകുകയാണ്. അതേ സമയം കഴിഞ്ഞ തവണ മൂന്നു പേർക്ക് പട്ടയം നൽകിയിരുന്നുവെന്നും അദാലത്തിൽ നടന്ന പ്രഖ്യാപനം നടക്കുന്നില്ലെന്നും ഊരുക്കൂട്ടം മൂപ്പൻ രാജൻ പറഞ്ഞു.
Also Read: നടപ്പാക്കിയത് മുകളിൽ നിന്നുള്ള ഉത്തരവ്, പിന്നെന്തിന് സസ്പെൻഷൻ? സ്വീഡിഷ് പൗരൻ ടൂറിസ്റ്റല്ല, കോവളം വിഷയത്തിൽ പരാതിയുമായി പോലീസുകാരൻ!
കോളനിയിലെ കുളം നവീകരിക്കാത്തതിനാൽ പ്രദേശത്തെ വീടുകളിൽ കുടിവെള്ളം അടക്കമുള്ള കാര്യങ്ങൾക്കും ഏറെ പ്രയാസം വന്നിരിക്കുകയാണ്. ചെറുകിട ജലസേചന പദ്ധതിയിൽ 1998ൽ കുളം കുഴിക്കുകയും സമീപത്ത് ടാങ്കും നിർമിച്ചിരുന്നു. മോട്ടോർ സ്ഥാപിച്ച് കൃഷിക്കും വീട്ടാവശ്യങ്ങൾക്കും വെള്ളം നൽകിയിരുന്നെങ്കിലും വൈദ്യുതി ബില്ലടക്കാത്തതിനാൽ കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചു. ഇതോടെ കുടിവെള്ളത്തിനും കോളനിയിൽ വഴിമുട്ടി. കുളത്തിൽ ജലലഭ്യത സുലഭമായതിനാൽ ഇത് നവീകരിച്ച് എല്ലാ വീടുകളിലും വെള്ളം എത്തിക്കാനുള്ള ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ മറ്റൊരു ആവശ്യം.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Athikkoth colony Pattayam Issue, Kasaragod athikkoth colony, Kasaragod News