ആപ്പ്ജില്ല

കർണാടകയിൽ നിന്ന് കുഴൽപ്പണം ഒഴുകുന്നു; രണ്ടാഴ്ചക്കിടെ പിടികൂടിയത് അരക്കോടിയിലധികം രൂപ

കാസർകോട് ജില്ലയിൽ രണ്ടാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ കുഴൽപ്പണ വേട്ടയാണിത്. 20 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് ഇന്ന് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന

Lipi 18 Aug 2022, 3:26 pm

ഹൈലൈറ്റ്:

  • ഇന്ന് പുലർച്ചെയാണ് 20 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടിച്ചത്
  • മംഗളൂരുവിൽ നിന്നും ചന്ദേരയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം
  • കാഞ്ഞങ്ങാട്ട് രണ്ട് പേരാണ് കുഴൽപണവുമായി പിടിയിലായത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kasaragod counterfeit notes
പിടിച്ചെടുത്ത കുഴൽപ്പണം
കാസർകോട് : കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് വന്‍ തോതില്‍ കേരളത്തിലേക്ക് കുഴല്‍പ്പണം ഒഴുകുന്നതായി സൂചന. രണ്ടാഴ്ചയ്ക്കിടെ കാസര്‍കോട് ജില്ലയില്‍ നിന്നും അരക്കോടിയിലധികം രൂപയുടെ കുഴല്‍പ്പണം ആണ് പോലീസും എക്‌സൈസും പിടികൂടിയത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായാണ് കാസര്‍കോട് പരിശോധനകള്‍ നടന്നുവരുന്നത്.
Also Read: കോഴി ബിരിയാണിയിൽ പുഴുക്കൾ; ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ

വ്യാഴാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് നടത്തിയ വാഹന പരിശോധനയില്‍ 20 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മംഗളൂരുവില്‍ നിന്നും ചന്ദേരയിലേക്ക് കാറില്‍ കൊണ്ടു പോവുകയായിരുന്ന പണമാണ് പിടിച്ചത്. സംഭവത്തില്‍ അടുക്കത്ത്ബയല്‍ സ്വദേശികളായ കെ.എ. മെഹമൂദ് (54), എ.എ.മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ചന്തേരയിലെ ഒരു വ്യാപാരിക്ക് കൊണ്ടുപോകുന്നതാണ് പണം എന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Also Read: ഫ്‌ളാറ്റ് കൊലപാതകം: അര്‍ഷാദിനെ ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും, നാളെ കൊച്ചിയിലെത്തിക്കും

ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ . പി.ഷൈന്‍, എസ് ഐ സതീശന്‍,ശരത് രാജീവന്‍ എ എസ് കെ രാമചന്ദ്രന്‍ ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ അബൂബക്കര്‍ സിപി ഓ നികേഷ്, സജിത്ത് എന്നിവരുമുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കിടെ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ കുഴല്‍പ്പണ വേട്ടയാണിത്. ജൂലൈ 29ന് മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ വന്‍ കുഴല്‍പ്പണവേട്ട പോലീസ് നടത്തിയിരുന്നു. മംഗളൂരുവില്‍ നിന്നും നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ബസില്‍ നിന്നാണു രേഖകളില്ലാതെ കടത്തുകയായിരുന്ന 36,47,000 രൂപ പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി അഭിജിത്ത് ഗോപാല്‍ ചോപഡെയെ കസ്റ്റഡിയിലെടുത്തിരുന്നു.

കാസ‍ര്‍കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്