കാസര്‍കോട്: ഓണത്തിന് കുണിയന്‍കാര്‍ക്ക് പൂക്കളം തീര്‍ക്കാന്‍ ഇത്തവണ മറുനാടന്‍ പൂക്കളോട് ഗുഡ്‌ബൈ പറയാം. സ്വന്തം അധ്വാനത്തില്‍ നാട്ടില്‍ നട്ടുവളര്‍ത്തിയ ചെണ്ടുമല്ലി മൊട്ടിട്ടുപൂത്തുലഞ്ഞു തുടങ്ങി. മഞ്ഞയും ഓറഞ്ചും നിറഞ്ഞ ചെണ്ടുമല്ലി പാടം തമിഴ്‌നാട്ടിലെ പൊള്ളാച്ചി ഓര്‍മിപ്പിക്കും. 'ഓണത്തിന് ഒരു കൊട്ട പൂവ്' എന്ന ജില്ല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുക്കിയ കൃഷിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് കാസര്‍കോട് കണ്ണൂര്‍ ജില്ലാതിര്‍ത്തി ഗ്രാമത്തിലെ അഞ്ചംഗ വനിതകള്‍. Also Read: നാടുവിട്ടത് നഗരസഭയുടെ ഭീഷണിയും പീഢനവും കാരണം; തുടർച്ചയായി ദ്രോഹിച്ചു, ഹൈക്കോടതി വിധി കാണിച്ചിട്ടും നീതി കിട്ടിയില്ലെന്ന് രാജ് കബീർ
പഞ്ചായത്തംഗം പ്രഭാവതിയുടെ നേതൃത്വത്തില്‍ പ്രസീത, ആശ, സുലോചന, വിദ്യ എന്നിവരാണ് ഈ ചെണ്ടുമല്ലി വസന്തത്തിന് പിന്നില്‍. പൂക്കള്‍ വിളവെടുത്തതോടെ കൂടുതല്‍പേര്‍ പൂക്കള്‍ വാങ്ങാനെത്തുന്നുണ്ടെന്ന് പ്രഭാവതി പറഞ്ഞു. പറമ്പത്ത് ഭഗവതി എല്‍പി സ്‌കൂള്‍ പരിസരത്തായിരുന്നു കൃഷി. സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചു നല്‍കിയ പത്തുസെന്റ് സ്ഥലത്ത് ജൂണിലായിരുന്നു കൃഷി ആരംഭിച്ചത്. ജില്ലാപഞ്ചായത്ത് കൃഷിഭവന്‍ മുഖേനയാണ് ഇവര്‍ക്ക് തൈകള്‍ എത്തിച്ചു നല്‍കിയത്.
Also Read: പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് 50 കഴിഞ്ഞവർ, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ
കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കിയിരുന്നു. പ്രതീക്ഷ വച്ചതിനെക്കാളും ഇരട്ടി വിളവാണ് കൃഷിയിലൂടെ ഇവര്‍ നേടിയെടുത്തത്. വിളവെടുത്ത ഒരാഴ്ചക്കകം തന്നെ 35 കിലോ പൂക്കള്‍ വിപണിയിലെത്തിച്ചു. ഓണത്തോടെ ഒന്നര ക്വിന്റലോളം പൂക്കള്‍ വില്‍പനക്കെത്തിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഓണക്കാലത്ത് അന്യ സംസ്ഥാനത്തെ ആശ്രയിക്കാതെ എങ്ങനെ സ്വന്തമായി പൂക്കള്‍ ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. പരീക്ഷണാര്‍ത്ഥം നടത്തിയ ചെണ്ടുമല്ലി കൃഷി നൂറുമേനി വിളഞ്ഞതോടെ അടുത്ത വര്‍ഷവും കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ സ്ത്രീ കൂട്ടായ്മ.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാംകണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പഞ്ചായത്തംഗം പ്രഭാവതിയുടെ നേതൃത്വത്തില്‍ പ്രസീത, ആശ, സുലോചന, വിദ്യ എന്നിവരാണ് ഈ ചെണ്ടുമല്ലി വസന്തത്തിന് പിന്നില്‍. പൂക്കള്‍ വിളവെടുത്തതോടെ കൂടുതല്‍പേര്‍ പൂക്കള്‍ വാങ്ങാനെത്തുന്നുണ്ടെന്ന് പ്രഭാവതി പറഞ്ഞു. പറമ്പത്ത് ഭഗവതി എല്‍പി സ്‌കൂള്‍ പരിസരത്തായിരുന്നു കൃഷി. സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചു നല്‍കിയ പത്തുസെന്റ് സ്ഥലത്ത് ജൂണിലായിരുന്നു കൃഷി ആരംഭിച്ചത്. ജില്ലാപഞ്ചായത്ത് കൃഷിഭവന്‍ മുഖേനയാണ് ഇവര്‍ക്ക് തൈകള്‍ എത്തിച്ചു നല്‍കിയത്.
Also Read: പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് 50 കഴിഞ്ഞവർ, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ
കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കിയിരുന്നു. പ്രതീക്ഷ വച്ചതിനെക്കാളും ഇരട്ടി വിളവാണ് കൃഷിയിലൂടെ ഇവര്‍ നേടിയെടുത്തത്. വിളവെടുത്ത ഒരാഴ്ചക്കകം തന്നെ 35 കിലോ പൂക്കള്‍ വിപണിയിലെത്തിച്ചു. ഓണത്തോടെ ഒന്നര ക്വിന്റലോളം പൂക്കള്‍ വില്‍പനക്കെത്തിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഓണക്കാലത്ത് അന്യ സംസ്ഥാനത്തെ ആശ്രയിക്കാതെ എങ്ങനെ സ്വന്തമായി പൂക്കള്‍ ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. പരീക്ഷണാര്‍ത്ഥം നടത്തിയ ചെണ്ടുമല്ലി കൃഷി നൂറുമേനി വിളഞ്ഞതോടെ അടുത്ത വര്‍ഷവും കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ സ്ത്രീ കൂട്ടായ്മ.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാംകണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം