കാസർകോട്: സ്വാതന്ത്ര്യ ദിനത്തിൽ പത്തു രൂപക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കി കാസർകോട്ടെ ജനകീയ ബസ് സർവീസ് സമിതി. തിങ്കളാഴ്ച കാലിച്ചാനടുക്കം ജനകീയ ബസിൽ കയറുന്നവർ പത്തു രൂപ നൽകിയാൽ മതി. സർവീസ് ആരംഭിക്കുന്ന കാലിച്ചാനടുക്കത്ത് നിന്നും കാഞ്ഞങ്ങാട്ടേക്കും തിരിച്ചും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. നിലവിൽ കാലിച്ചാനടുക്കത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് 38 രൂപയാണ് ടിക്കറ്റ് നിരക്ക്. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തിൽ യാത്രക്കാർക്കുള്ള സമ്മാനമായി ജനങ്ങളെ ആകർഷിക്കുവാൻ വേണ്ടിയാണ് ഒരു ദിവസത്തെ ആനുകൂല്യം ബസിൽ ഏർപ്പെടുത്തിയത്. Also Read: 70 ഗ്രാം എംഡിഎംഎയുമായി 356 കിലോമീറ്റർ താണ്ടി, കുടുങ്ങിയത് കാസർകോട് പോലീസിന് മുന്നിൽ
ഈ ജനകീയ ബസ് കാലിച്ചാനടുക്കത്ത് നിന്ന് നീലേശ്വരം ജില്ലാശുപത്രി വഴി സഞ്ചരിച്ച് കാഞ്ഞങ്ങാട്ട് സമാപിക്കും. രാവിലെ 7:45 മുതൽ വൈകിട്ട് 5: 45 വരെയാണ് സർവീസ് നടത്തുന്നത്. 18 വർഷം മുമ്പാണ് ഈ ജനകീയ ബസ് സർവീസ് ആരംഭിച്ചത്. കാലിച്ചാനടുക്കത്തെ ജനകീയ വികസന സമിതിയുടെ കീഴിൽ ആണ് ബസ് സർവീസ് നടക്കുന്നത്. സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തെ അഭിമുഖീകരിക്കുമ്പോൾ പൊതുഗതാഗത സംവിധാനത്തിന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാട്ടിയാണ് സ്വാതന്ത്ര്യ ദിനത്തിൽ സൗജന്യ നിരക്കിൽ യാത്ര ആരംഭിക്കുന്നതെന്ന് സമിതി പ്രസിഡണ്ട് ടോം വടക്കുംമൂല പറഞ്ഞു.
Also Read: ഓണത്തിന്റെ വരവറിയിച്ച് കോതോട്ടുപാറയില്‍ കാക്കപ്പൂ വസന്തം, വീഡിയോ കാണാം
നേരത്തെ ബസ് ചാർജ് കൂട്ടിയപ്പോഴും ദീർഘകാലം പഴയ നിരക്കിൽ തന്നെ സർവീസ് നടത്തിയിരുന്നു. ഡീസൽ വിലവർദ്ധനവ് മൂലം നടത്തിപ്പ് തന്നെ പ്രതിസന്ധിയിൽ ആയപ്പോഴാണ് നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യം ഒരുങ്ങിയത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ ജില്ലയിലെ മിക്ക ജനകീയ ബസ് സംരംഭങ്ങളും ഓട്ടം നിർത്തേണ്ടി വന്നിട്ടും ദശകങ്ങളായി ജനകീയ ബസ് ഓടിക്കൊണ്ടിരിക്കുകയാണ്. ടോം വടക്കുംമൂല (പ്രസിഡന്റ്), കെ കുഞ്ഞിക്കുട്ടൻ (വൈസ് പ്രസിഡന്റ്), ബേബി പുതുപ്പറമ്പിൽ (ജോയിൻ സെക്രട്ടറി), എം അനീഷ് കുമാർ (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇപ്പോൾ സമിതിയെ നയിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഈ ജനകീയ ബസ് കാലിച്ചാനടുക്കത്ത് നിന്ന് നീലേശ്വരം ജില്ലാശുപത്രി വഴി സഞ്ചരിച്ച് കാഞ്ഞങ്ങാട്ട് സമാപിക്കും. രാവിലെ 7:45 മുതൽ വൈകിട്ട് 5: 45 വരെയാണ് സർവീസ് നടത്തുന്നത്. 18 വർഷം മുമ്പാണ് ഈ ജനകീയ ബസ് സർവീസ് ആരംഭിച്ചത്. കാലിച്ചാനടുക്കത്തെ ജനകീയ വികസന സമിതിയുടെ കീഴിൽ ആണ് ബസ് സർവീസ് നടക്കുന്നത്. സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തെ അഭിമുഖീകരിക്കുമ്പോൾ പൊതുഗതാഗത സംവിധാനത്തിന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാട്ടിയാണ് സ്വാതന്ത്ര്യ ദിനത്തിൽ സൗജന്യ നിരക്കിൽ യാത്ര ആരംഭിക്കുന്നതെന്ന് സമിതി പ്രസിഡണ്ട് ടോം വടക്കുംമൂല പറഞ്ഞു.
Also Read: ഓണത്തിന്റെ വരവറിയിച്ച് കോതോട്ടുപാറയില്‍ കാക്കപ്പൂ വസന്തം, വീഡിയോ കാണാം
നേരത്തെ ബസ് ചാർജ് കൂട്ടിയപ്പോഴും ദീർഘകാലം പഴയ നിരക്കിൽ തന്നെ സർവീസ് നടത്തിയിരുന്നു. ഡീസൽ വിലവർദ്ധനവ് മൂലം നടത്തിപ്പ് തന്നെ പ്രതിസന്ധിയിൽ ആയപ്പോഴാണ് നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യം ഒരുങ്ങിയത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ ജില്ലയിലെ മിക്ക ജനകീയ ബസ് സംരംഭങ്ങളും ഓട്ടം നിർത്തേണ്ടി വന്നിട്ടും ദശകങ്ങളായി ജനകീയ ബസ് ഓടിക്കൊണ്ടിരിക്കുകയാണ്. ടോം വടക്കുംമൂല (പ്രസിഡന്റ്), കെ കുഞ്ഞിക്കുട്ടൻ (വൈസ് പ്രസിഡന്റ്), ബേബി പുതുപ്പറമ്പിൽ (ജോയിൻ സെക്രട്ടറി), എം അനീഷ് കുമാർ (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇപ്പോൾ സമിതിയെ നയിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം