ആപ്പ്ജില്ല

ജനങ്ങളുടെ വാക്കും കേട്ട് ബസ് വാങ്ങി, എടങ്കോലിട്ട് കെഎസ്ആർടിസി, ആ 100 മീറ്റർ ശരത്തിന് നൂലാമാല,'കർണനെ' വിൽക്കാനൊരുങ്ങി ഉടമ, വീഡിയോ കാണാം

ജനങ്ങളുടെ വാക്കും കേട്ട് ബസ് വാങ്ങി ഒടുവിൽ നിരാശനകേണ്ടി വന്നിരിക്കുകയാണ് ശരത്. ഒടുവിൽ തന്റെ സ്വപ്നമായ രകർണനെ വിൽക്കാനൊരുങ്ങുകയാണ് ശരത്. ജനകീയ ആവശ്യം പരിഗണിച്ച് അന്നത്തെ കലക്ടര്‍ സജിത്ത് ബാബു പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. അപ്പോഴാണ് കെഎസ്ആര്‍ടിസി ഉടക്കുമായി എത്തിയത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലേക്ക് 100 മീറ്റര്‍ അധികമാകുമെന്ന് കെ എസ്.ആര്‍.ടി.സി യും വാദിച്ചതോടെയാണ് ശരത്തിന്റെ സ്വപ്നം തൃശങ്കുവിലായത്.

Edited byനവീൻ കുമാർ ടിവി | Lipi 24 May 2022, 8:08 pm

ഹൈലൈറ്റ്:

  • ജനകീയ ആവശ്യം പരിഗണിച്ച് അന്നത്തെ കലക്ടര്‍ സജിത്ത് ബാബു പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിട്ടിരുന്നു.
  • അപ്പോഴാണ് കെഎസ്ആര്‍ടിസി ഉടക്കുമായി എത്തിയത്.
  • ബസിന് മാസം 45000 രൂപ തിരിച്ചടവുള്ളതിനാല്‍ മറ്റ് റൂട്ടുകളില്‍ പകരക്കാരനായി ഓടേണ്ട അവസ്ഥയാണ് ഇപ്പോള്‍.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കാസര്‍കോട്: ജനങ്ങളുടെ വാക്കും കേട്ട് ബസ് വാങ്ങി പെര്‍മിറ്റുണ്ടാക്കാന്‍ ഇറങ്ങിയ ഉടമ ഒടുവില്‍ നിരാശനായി ബസ് വില്‍ക്കാന്‍ ഒരുങ്ങുന്നു. കാസര്‍കോട് കുട്ടമത്ത് സ്വദേശി ശരത്ത് കുമാറാണ് രണ്ട് വര്‍ഷത്തെ അലച്ചിലിനൊടുവില്‍ സങ്കടത്തോടെ 'കര്‍ണനെ' വില്‍ക്കുന്നത്. നോട്ടിഫൈഡ് എന്ന നൂലാമാലയില്‍ കുരുങ്ങി കടം കയറിയതോടെയാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകാന്‍ കാരണം. കാഞ്ഞങ്ങാട് നിന്നു പാറപ്പള്ളി കുമ്പള, ഉദയപുരം, കൊട്ടോടി, കുറ്റിക്കോല്‍, പാണ്ടി വഴി അഡൂരിലേക്ക് സര്‍വീസ് നടത്താനാണ് പുതിയ ബസ് വാങ്ങിയത്. 70 കിലോമീറ്ററിലേറെ ദൂരമുള്ളതിനാല്‍ മാവുങ്കാല്‍ നിന്ന് കാഞ്ഞങ്ങാട് വരെ 3.4 കിലോമീറ്റര്‍ നോട്ടിഫൈഡ് റൂട്ടിലോടാം.
Also Read: ആലപ്പുഴയിലെ ആ മുദ്രാവാക്യം ആർഎസ്എസിനെതിരെയുള്ളത്, ലക്ഷ്യം മതസ്പർദ്ധയുണ്ടാക്കലല്ല, നടക്കുന്നത് 4 വോട്ട് കിട്ടാനുള്ള സർക്കാരിന്റെ പണി, ന്യായീകരിച്ച് എസ്‍ഡിപിഐ

ജനകീയ ആവശ്യം പരിഗണിച്ച് അന്നത്തെ കലക്ടര്‍ സജിത്ത് ബാബു പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. അപ്പോഴാണ് കെഎസ്ആര്‍ടിസി ഉടക്കുമായി എത്തിയത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലേക്ക് 100 മീറ്റര്‍ അധികമാകുമെന്ന് കെ എസ്.ആര്‍.ടി.സി യും വാദിച്ചതോടെയാണ് ശരത്തിന്റെ സ്വപ്നം തൃശങ്കുവിലായത്. ബസിന് പെര്‍മിറ്റ് അനുവദിക്കണമെന്ന് നാട്ടുകാരും സ്ഥലം എംഎല്‍എയും വരെ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഇനി ബസ് വില്‍ക്കുകയേ രക്ഷയുള്ളൂവെന്നും ശരത്ത് പറഞ്ഞു.

Also Read: പാർക്കിലും ബീച്ചിലും പോകുന്ന കമിതാക്കൾ സൂക്ഷിച്ചോ... ഒളിക്യാമറയുമായി സംഘം പുറകെയുണ്ട്, പെടുന്നത് വിദ്യാർത്ഥികളും അധ്യാപകരും! പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കാഞ്ഞങ്ങാട് മുതല്‍ മാവുങ്കാല്‍ വരെ നോട്ടിഫൈഡ് റൂട്ട് ആണെന്നും അഞ്ചുകിലോമീറ്റര്‍ താഴെ മാത്രമേ പെര്‍മിറ്റ് നല്‍കാവൂ എന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ന്യായം. എങ്കില്‍ വെള്ളിക്കോത്ത് വഴി ഓടാമെന്ന് പറഞ്ഞ് അപേക്ഷിച്ചെങ്കിലും പാണ്ടി ഭാഗത്ത് നല്ല റോഡല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ അതിനും ഉടക്കിടുകയായിരുന്നു. മലയോരമേഖലയിലെ ജനങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് 2020 ല്‍ ബസ് വാങ്ങിയത്. നേരത്തെ ആ റൂട്ടില്‍ ബസ് ഓടിയിരുന്നു. ബസിന് മാസം 45000 രൂപ തിരിച്ചടവുള്ളതിനാല്‍ മറ്റ് റൂട്ടുകളില്‍ പകരക്കാരനായി ഓടേണ്ട അവസ്ഥയാണ് ഇപ്പോള്‍. എന്തുകൊണ്ട് മറ്റു ബസുകള്‍ക്ക് ഈ നിയമം ബാധകമാക്കാത്തതെന്നും തനിക്ക് മാത്രമാണ് ഈ പ്രശ്‌നം വരുന്നതിന്റെ കാര്യമെന്താണ് എന്നുമാണ് ശരത്തിന്റെ ചോദ്യം.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC: Kanhangad Karnan Bus, Kanhangad Karnan Bus Issue, Kasaragod News, Kasaragod, Karnan Bus
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്