കാസര്‍കോട്: കാസര്‍കോട് ചെറുകാനത്തെ ദേവദര്‍ശ് കാണുന്നത് പോലെ ഒരു ചില്ലറക്കാരനല്ല. എല്ലാവരും അക്ഷരം വായിക്കാന്‍ മുഖത്ത് കണ്ണട വയ്ക്കുമ്പോള്‍, പതിമൂന്നുകാരന് ദേവദര്‍ശ് എഴുതുന്നത് വായിക്കാന്‍ മുഖം നോക്കുന്ന കണ്ണാടിതന്നെ വേണം. മലയാളം, ഇംഗ്ലീഷ് ഹിന്ദി എന്നീഭാഷകള്‍ എഴുതാനും തിരിച്ചെഴുതാനുമുള്ള കഴിവ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ്. പഠിച്ചത് മാത്രമല്ല ആരെങ്കിലും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളും അനായസേന തിരിച്ചെഴുതും. പ്രത്യേക പരിശീലനമൊന്നും നേടാതെ പത്രങ്ങളും നോട്ടീസുകളും മറ്റും തലതിരിച്ചും പുറം തിരിച്ച് നിഴല്‍ കണ്ടും വായിക്കാനുള്ള മിടുക്ക് ദേവദര്‍ശിനുണ്ട്. Also Read: 'ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, വിസിക്കെതിരായ ക്രിമിനൽ പരാമർശം ദൗർഭാഗ്യകരം', കെ സുധാകരൻ ചക്കിക്കൊത്ത ചങ്കരനെന്ന് എംവി ജയരാജൻ
സ്വകാര്യ കമ്പനിയില്‍ സെയില്‍മാനായ രഞ്ചിത്തിന്റെയും അധ്യാപിക ദിവ്യയുടെയും മകനായ ദേവദര്‍ശ് അക്ഷരം പഠിച്ചുതുടങ്ങിയപ്പോള്‍ തന്നെ ഈ കലയില്‍ അഭിരുചിയുണ്ടായിരുന്നു. അന്ന് വീടിന്റെ ചുമരിലും മറ്റുംചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു തുടക്കം. സ്കൂളില്‍ അദ്ധ്യാപകരും അറിഞ്ഞതോടെയാണ് ഇത് മിറര്‍ റൈറ്റിംഗ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും എല്ലാവര്ക്കും എളുപ്പം ചെയ്യാവുന്ന പണിയല്ലെന്നും മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഹിന്ദി പഠനം കൂടി ആരംഭിച്ചതോടെയാണ് മകന്റെ കഴിവ് ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു.
Also Read: മക്കൾ നിരവധി ക്രിമിനൽ കേസിലെ പ്രതികൾ, ഒരാളെ കാപ്പ ചുമത്തി നാടു കടത്തി, ഒരാൾ ജയിൽ മോചിതനായിട്ട് ദിവസങ്ങൾ മാത്രം, പിന്നാലെ അമ്മ കഞ്ചാവുമായി പോലീസ് വലയിൽ
ചിത്രകലയിലും പഠനത്തിലും മിടുക്കനായ ദേവദര്‍ശിന് എന്തും ഒരിക്കല്‍ കേട്ടാല്‍ മതി. അത്രയ്ക്ക് ഓര്‍മശക്തിയാണ്. കുടുംബാംഗങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടെയും ജനന തീയ്യതികള്‍ ദേവദര്‍ശിന് മനപ്പാഠമാണ്. ദിലീപിന്റെ കട്ടഫാനായ ദേവദര്‍ശ് കാര്യസ്ഥന് പടം ഇരുപതുതവണ കണ്ടിട്ടുണ്ട്. കരിവെള്ളൂര്‍ എ.വിസ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാക്ലാസ് വിദ്യാര്‍ഥിയായ ദേവദര്‍ശ് ഇപ്പോള്‍ നാട്ടിലെ താരമാവുകയാണ്.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
സ്വകാര്യ കമ്പനിയില്‍ സെയില്‍മാനായ രഞ്ചിത്തിന്റെയും അധ്യാപിക ദിവ്യയുടെയും മകനായ ദേവദര്‍ശ് അക്ഷരം പഠിച്ചുതുടങ്ങിയപ്പോള്‍ തന്നെ ഈ കലയില്‍ അഭിരുചിയുണ്ടായിരുന്നു. അന്ന് വീടിന്റെ ചുമരിലും മറ്റുംചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു തുടക്കം. സ്കൂളില്‍ അദ്ധ്യാപകരും അറിഞ്ഞതോടെയാണ് ഇത് മിറര്‍ റൈറ്റിംഗ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും എല്ലാവര്ക്കും എളുപ്പം ചെയ്യാവുന്ന പണിയല്ലെന്നും മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഹിന്ദി പഠനം കൂടി ആരംഭിച്ചതോടെയാണ് മകന്റെ കഴിവ് ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു.
Also Read: മക്കൾ നിരവധി ക്രിമിനൽ കേസിലെ പ്രതികൾ, ഒരാളെ കാപ്പ ചുമത്തി നാടു കടത്തി, ഒരാൾ ജയിൽ മോചിതനായിട്ട് ദിവസങ്ങൾ മാത്രം, പിന്നാലെ അമ്മ കഞ്ചാവുമായി പോലീസ് വലയിൽ
ചിത്രകലയിലും പഠനത്തിലും മിടുക്കനായ ദേവദര്‍ശിന് എന്തും ഒരിക്കല്‍ കേട്ടാല്‍ മതി. അത്രയ്ക്ക് ഓര്‍മശക്തിയാണ്. കുടുംബാംഗങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടെയും ജനന തീയ്യതികള്‍ ദേവദര്‍ശിന് മനപ്പാഠമാണ്. ദിലീപിന്റെ കട്ടഫാനായ ദേവദര്‍ശ് കാര്യസ്ഥന് പടം ഇരുപതുതവണ കണ്ടിട്ടുണ്ട്. കരിവെള്ളൂര്‍ എ.വിസ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാക്ലാസ് വിദ്യാര്‍ഥിയായ ദേവദര്‍ശ് ഇപ്പോള്‍ നാട്ടിലെ താരമാവുകയാണ്.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം